Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കബനി ജലനിരപ്പ് താണു; വയനാട് വരള്‍ച്ചയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 06:19 pm IST
in Wayanad

ബത്തേരി : വയനാട്ടില്‍ വരള്‍ച്ചയുടെ വരവറിയിച്ച് കബനി നദിയിലെ ജലനിരപ്പ് താണുകൊണ്ടേയിരിക്കുന്നു. തൊണ്ടാര്‍മുടിയില്‍നിന്ന് ഉത്ഭവിക്കുന്ന കബനി മാനന്തവാടി, പനമരം പുഴകളായി കൂടല്‍ക്കടവില്‍ സംഗമിച്ച് ഒന്നായി ഒഴുകി കാവേരി നദിയിലാണ് വിലയം പ്രാപിക്കുന്നത്. ഇതിനിടെ നിരവധി ചെറുതോടുകളും കൈവഴികളും കബനിയില്‍ എത്തുന്നു. ഇക്കുറി വേനല്‍ കനത്തതോടെ അരുവികള്‍ തോടുകളായും തോടുകള്‍ നീര്‍ച്ചാലുകളായും രൂപാന്തരപ്പെട്ടു. ഇതോടെ കബനിയിലെ ജലനിരപ്പും താണു. പുഴയിലെ പാറക്കൂട്ടങ്ങള്‍ ദൃശ്യമായിത്തുടങ്ങിയത് ആശങ്കയോടെയാണ് നാട്ടുകാര്‍ നോക്കികാണുന്നത്. കഴിഞ്ഞകാലത്ത് ഉണ്ടായ മഴക്കുറവാണ് കബനിയിലെ ജലനിരപ്പ് ഇത്ര നേരത്തെ കുറയാന്‍ കാരണമായത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിന് ശേഷം മാത്രമാണ് കബനിയുടെ തീരദേശങ്ങളില്‍ ജല സംഭരണത്തിനുളള എന്തെങ്കിലും ശ്രമങ്ങള്‍ നടന്നിട്ടുളളതും. കുടുംബശ്രീ യൂണിറ്റുകളുടേയും അയല്‍ കൂട്ടങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും എല്ലാം നേതൃത്വത്തില്‍ പുല്‍പ്പളളി മേഖലയില്‍ നടന്ന തടയിണ നിര്‍മ്മാണങ്ങള്‍ വരള്‍ച്ചാപ്രതിരോധത്തിനുളള ചെറിയ ശ്രമങ്ങളുടെ തുടക്കം മാത്രമാണ്. കാവേരിയുടെ ഏറ്റവും പ്രധാന കൈവഴിയായ കബനി ഒരു വര്‍ഷം തൊണ്ണൂറ്റി ആറ് ടിഎം സി ജലം കാവേരി തടത്തിലേക്ക് സംഭാവന ചെയ്യുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്. കേരളം കാവേരി തടത്തിലേക്ക് ഒരോ വര്‍ഷവും നല്‍കുന്നത് നൂറ്റി നല്‍പത്തേഴ് ടിഎംസി ജലമാണ്. എന്നല്‍ ഇക്കുറി മഴക്കുറവ് മൂലം ഇത് കിട്ടാതെ വന്നതാണ് കാവേരീ നദീജലതര്‍ക്കം രൂക്ഷമാകാന്‍ ഇടയായത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച ജില്ലയാണ് വയനാട്. കാലാവസ്ഥാ വ്യതിയാനത്തിലൂടെ കാര്‍ഷിക മേഖലയായ വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഇടവപ്പാതി തീര്‍ത്തും ദുര്‍ബലമായിരുന്ന വയനാട്ടില്‍. വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് തുടര്‍ന്നും പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രമാണ് ജില്ലയില്‍ നല്ല മഴ പെയ്തത്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീ മീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്.

2012ല്‍ 1094.2ഉം 2013ല്‍ 2070ഉം 2014ല്‍ 1808ഉം 2015ല്‍ 1942.8ഉം മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നതും വയനാട് ജില്ലയാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്.

പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള അഞ്ച് ജില്ലകളെ വരള്‍ച്ച ബാധിത ജില്ലകളുടെ പട്ടികയില്‍ ഉപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ 42ഉം മലപ്പുറത്ത് 38ഉം പാലക്കാട് 34ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പെയ്യേണ്ട ശരാശരി മഴയില്‍ 59ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കാലാവസ്ഥാ കണക്കുകള്‍. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ വയനാട്ടില്‍ ആരംഭിക്കേണ്ടതയുണ്ട്.

പഞ്ചായത്തുകള്‍ പതിവ് ശൈലിയില്‍നിന്ന് മാറി ഇപ്പോ ള്‍ തന്നെ ജലസംരക്ഷണ പ്രവൃത്തികള്‍ ആരംഭിക്കണം. ത്രിതല പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച് ജല സംരക്ഷണ പ്രവൃത്തികള്‍ ഉറപ്പാക്കണം. ഇതിനകം തന്നെ വെള്ളമില്ലാതെ ജില്ലയില്‍ പലയിടത്തും നെല്‍കൃഷി ഉണങ്ങിതുടങ്ങി. അതിനാല്‍ കൃഷിയിടങ്ങളില്‍ ജലം എത്തിക്കാന്‍ കൃഷിവകുപ്പും ചെറുകിട ജലസേചന വകുപ്പും സംയോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടത്. ഇതിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൃഷി ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക സംഘടനാപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നു.

157 ലിഫ്ട് ഇറിഗേഷന്‍ പദ്ധതികളും, 332 ചെറിയ ചെക്ക്ഡാമുകളും, 3167 ചിറകളും കുളങ്ങളും 61,671 കിണറുകളും, 4580 കുഴല്‍ കണറുകളും വയനാട്ടിലുണ്ട്. വയനാടിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍കൂടി പരിഗണിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ ഡാമുകള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിക്കണം.

വനത്തിലെയും തോട്ടങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെ ഉറവകള്‍ സംരക്ഷിച്ച് ജലം തടഞ്ഞുനിര്‍ത്തുതിനായി സംഭരണികള്‍ ഉണ്ടാവണം. ഇടത്തരം കുന്നുകള്‍ക്ക് കുറുകെ മണ്‍ചിറകള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിക്കണം. പുതിയ തലച്ചിറകള്‍ നിര്‍മിക്കുകയും നിലവിലെ ചിറകളും ജലാശങ്ങളും സംരക്ഷിക്കുകയും ചെയ്യണമെന്നുമാണ് വിവിധ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വയനാട്ടില്‍ അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ഇത് ശുഭസൂചകമല്ല.

കബനിയലെ നീരൊഴുക്കും ജല വിതാനവും വയനാടിന്റെ പാരിസ്ഥിതിക പ്രതിസന്ധിയുടെ അളവുകോലാകുന്നുവെന്നാണ് ഈ നദീതീരത്തെ ഉഷ്ണകാറ്റുകള്‍ ഓര്‍മ്മപ്പടുത്തുന്നത്.

ജലനിരപ്പ് താണ് പാറക്കൂട്ടങ്ങളുമായി കബനി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Football

ലോകകപ്പ് കാണണോ? കീശ കീറും

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Cricket

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Sports

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.