Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

10 സെന്റ് സ്ഥലത്ത് 19 കുടുംബവുമായി അരീക്കോട് പണിയ കോളനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:11 pm IST
in Wayanad

പുല്‍പ്പളളി : പന്ത്രണ്ട് സെന്റ് സ്ഥലത്ത് റോഡിനു വിട്ടുകൊടുത്തതിന്റെ ബാക്കി 10 സെന്റ് സ്ഥലം. ഇവിടെ ഒന്‍പത് വീടും 19കുടുംബവും. മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 52അംഗങ്ങള്‍’ചോര്‍ന്നൊലിക്കുന്ന വീടുകള്‍, മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ അയല്‍വാസികളുടെ സ്ഥലത്തുപോകണം, ഇതാണ് പുല്‍പ്പളളി പഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡിലെ അരീക്കോട് പണിയ കോളനി. ആദിവാസി കോളനികള്‍ വയനാട്ടില്‍ വനത്തിനുളളിലോ വനാതിര്‍ത്തിയിലോ ആയിരിക്കും. എന്നാല്‍ അരീക്കോട് പണിയകോളനി ഇതില്‍നിന്ന് വിഭിന്നമാണ്. വനത്തില്‍നിന്നും ഏറെ ദൂരെയാണ് ഈ കോളനി.

വയനാട്ടില്‍ ആദിവാസി കോളനികള്‍ക്ക് ഒട്ടേറെ പരാധീനതകളുണ്ടെങ്കിലും അരീക്കോട് പണിയ കോളനിയുടെ സ്ഥിതി അതിലും ഏറെ ശോചനീയമാണ്. വാസയോഗ്യമായ വീട് ഇവര്‍ക്കൊരു സ്വപ്‌നംമാത്രം. കോളനിയിലെ മുഴുവന്‍ ആളുകളും, താമസിക്കുന്ന കൂരകള്‍ക്ക് പുറത്തിറങ്ങിനില്‍ക്കുവാന്‍ പോലുമുളള ഇടമില്ല. വീട് വയ്‌ക്കുവാന്‍ സ്ഥലമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വീടനുവദിച്ചാലും കാര്യമില്ല. ഇവര്‍ക്കാവശ്യം ഭൂമിയാണ്. പലരും പറയുന്നതു വിശ്വസിച്ച് വനത്തില്‍ കയ്യേറുവാനും ഇവര്‍ പോയിരുന്നു.എന്നാല്‍ ഇതൊരു കബളിപ്പിക്കല്‍മാത്രമാണെന്ന തിരിച്ചറിവുണ്ടായതോടെ ഇവര്‍ മടങ്ങിപ്പോന്നു. ഒരു തുണ്ട് ഭൂമിക്കായി ഇവര്‍ കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. മുന്‍ സര്‍ക്കാരിന്റെആശിക്കും ഭൂമിഇവര്‍ക്ക് ആശിപ്പിക്കുന്ന ഭൂമിമാത്രമായിരുന്നു. കോളനിയില്‍ ഒരാള്‍ മരിച്ചാല്‍ മറവു ചെയ്യാന്‍ രണ്ടു കിലോമീറ്ററകലെ വനത്തില്‍പോകണം.

കോളനിയില്‍ വീടുകള്‍ ഒന്നിനുമുകളില്‍ ഒന്നെന്ന നിലയില്‍ നില്ക്കുന്നതിനാല്‍ രോഗങ്ങള്‍ ഇവരുടെ സന്തതസഹചാരികളാണ്. ഭക്ഷണം പാകംചെയ്യുവാന്‍ ഒരു കഷണം വിറക് വേണമെങ്കില്‍ രണ്ടു കിലോമീറ്ററകലെ നെയ്‌ക്കുപ്പ വനത്തില്‍ പോകണം. വല്ലപ്പോഴും ലഭിക്കുന്ന കൃഷിപ്പണി ഉപേക്ഷിച്ച് വിറകുണ്ടാക്കുവാന്‍ പോകുന്നതും ഇവര്‍ക്കൊരു പണിതന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെട്ടിമാരുടെ പണിയാളന്മാരായി എത്തിയവരാണ് അരീക്കോട് കോളനിക്കാര്‍. അന്നൊക്കെ വയലിലും, കരയിലുമായി എന്നും ഇവര്‍ക്ക് പണിയുണ്ടായിരുന്നു. കൃഷികള്‍ നഷ്ടമായതോടെ ചെട്ടിമാര്‍ കൃഷി ഉപേക്ഷിച്ചതോടെ അന്നംമുട്ടിയത് ഈ പാവങ്ങള്‍ക്കാണ്. കോളനിയിലെ പകുതിയോളമാളുകള്‍ക്ക് റേഷന്‍ കാര്‍ഡ്‌പോലുമില്ല. കോളനിയിലെ മൂന്ന് വീടുകളില്‍ മാത്രമാണ് വൈദ്യുതി എത്തിയിരിക്കുന്നത്. ഇതിനായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടുത്തകാലത്ത് കോളനിയില്‍ നിര്‍മ്മിച്ച വീടുപോലും ചോര്‍ന്നൊലിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതമൂലം അടുപ്പ് കത്തിച്ചാല്‍ പുകമുഴുവന്‍ വീടിനുളളില്‍ നിറഞ്ഞ് പുറത്ത് കഴിയേണ്ട അവസ്ഥയാണ് കോളനിയിലെ കൃഷ്ണന്‍കുട്ടിക്കും കുടുംബത്തിനുമുളളത്.

അരീക്കോട് പണിയ കോളനിക്കാര്‍ക്ക് കയറിക്കിടക്കുവാന്‍ ഒരു തുണ്ട് ഭൂമിക്കായി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കുമെന്ന് വാര്‍ഡ്‌മെമ്പര്‍ സുചിത്രരാജന്‍ പറഞ്ഞു. മാറിമാറി വന്ന ഭരണാധികാരികള്‍ ഈ കോളനിയോട് കാണിച്ച അവഗണനയുടെ ഫലമാണ് ഇവര്‍ ഇന്നനുഭവിക്കുന്നത്. ഇവര്‍ മനുഷ്യരാണെന്ന പരിഗണനപോലും ഇവര്‍ക്ക് നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സുചിത്ര പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.