Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്‌ക്കുള്ള ചാലകശക്തി: കെ.വി. ഹരീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 11:21 am IST
in Kozhikode

കോഴിക്കോട്: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയ്‌ക്കുള്ള ചാലകശക്തിയാകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ചീഫ് മാനേജര്‍ കെ.വി. ഹരീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കറന്‍സി രഹിത പണകൈമാറ്റത്തെക്കുറിച്ച് മേഖലാ ശാസ്ത്രകേന്ദ്രം സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ ഭാരതത്തില്‍ നടക്കുന്ന പണം കൈമാറ്റത്തിന്റെ 86 ശതമാനവും നടക്കുന്നത് കറന്‍സിയുടെ രൂപത്തിലാണ്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപടി ഇതില്‍ മാറ്റം വരാന്‍ കാരണമായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചെക്കുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, പ്രീപെയ്ഡ് കാര്‍ഡുകള്‍, പിഒഎസ് യന്ത്രങ്ങള്‍, ബാങ്കില്‍ നിന്ന് ബാങ്കിലേക്ക്, മൊബൈല്‍ വാലറ്റ് എന്നിവയിലൂടെയാണ് ഇപ്പോള്‍ കറന്‍സി രഹിത പണം കൈമാറ്റം നടക്കുന്നത്. കറന്‍സി രഹിത പണം കൈമാറ്റം കൂടുതല്‍ ഫലവത്താകാന്‍ യൂണിഫൈസ് പെയ്‌മെന്റ് ഇന്റര്‍ഫേസ് – യുപിഐ സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ മുപ്പതോളം ബാങ്കുകള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്. യുപിഐ സംവിധാനം പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കും.

ബാങ്കുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഏത് ബാങ്കിന്റെ അപ്ലിക്കേഷനും ഏത് ബാങ്കിലും ഉപയോഗിക്കാമെന്നതും ഇതിന്റെ ഗുണമാണ്. കേരളത്തിലെ സഹകരണബാങ്കുകള്‍ ഒന്നും യുപിഐയില്‍ അംഗങ്ങളായിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും ആധാര്‍കാര്‍ഡ് എന്ന തീരുമാനം ഈ നീക്കത്തിനുള്ള വഴിയൊരുക്കലാണ്. നിലവിലെ സാഹചര്യത്തില്‍ ഭാരതജനസംഖ്യയുടെ 80 ശതമാനത്തിലധികം പേര്‍ക്ക് ആധാര്‍കാര്‍ഡ് ലഭ്യമായിട്ടുണ്ട്.

2017ല്‍ മിതപ്പണ സമ്പദ്‌വ്യവസ്ഥയാവുകയും രണ്ടാംഘട്ടത്തില്‍ 2020ല്‍ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയുമാണ് ഫലപ്രദം. ഗൂഗിളിന്റെയും ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പിന്റെയും പഠനങ്ങള്‍ പ്രകാരം 2020 ആകുമ്പോഴേക്കും ഭാരതത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്നുള്ളതിന്റെ പത്തിരട്ടിയാകും.

ഡിജിറ്റല്‍ ഇടപാടുകള്‍ കറന്‍സി ഇടപാടിനേക്കാള്‍ അധികരിക്കും. കറന്‍സി രഹിത പണമിടപാട് നടക്കുന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2013 നവംബറില്‍ മൂന്ന് ലക്ഷംകോടി രൂപയുടെ കൈമാറ്റമാണ് നടന്നിരുന്നതെങ്കില്‍ 2016 നവംബറില്‍ ഒന്‍പതുലക്ഷം കോടി രൂപയുടെ ഇടുപാടാണ് ഇവിടെ നടന്നത്. കറന്‍സി രഹിത പണം കൈമാറ്റം ഇവിടെ വര്‍ദ്ധിക്കുകയാണ് ചെയ്തത്.

ഇടപാട് വ്യക്തമാക്കുക, നികുതിവെട്ടിപ്പ് തടയുകയും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയം ചെയ്യുക, വായ്‌പ സംവിധാനം സാധാരണക്കാരന് പ്രാപ്യമാക്കുക, സാമ്പത്തിക ആഗിരണം പൂര്‍ണ്ണമാക്കുക, കള്ളപ്പണം ഇല്ലാതാക്കുക, പണം കൊണ്ടുനടക്കുമ്പോള്‍ വരുന്ന നഷ്ടസാധ്യതകള്‍ ഒഴിവാക്കുക, കള്ളനോട്ടിന്റെ ഒഴുക്കിന് തടയിടുക, കറന്‍സി നോട്ട് അച്ചടിക്കുന്നതിന് വരുന്ന ഭീമമായ ചെലവ് ഒഴിവാക്കുക, എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചെലവും കടലാസിന്റെ ഉപഭോഗവും കുറയ്‌ക്കുക എന്നിവയെല്ലാമാണ് കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയുടെ ഉദ്ദേശം. കറന്‍സി രഹിത പണം കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാറും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

Kerala

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

India

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

Kerala

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.