Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാര്‍ത്ഥത്തിലേക്കുള്ള വാതില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 08:28 pm IST
inSamskriti

നമ്മെത്തന്നെ അറിയാന്‍ വിശേഷമായ ജാഗ്രത, അവബോധം ആവശ്യമാണ്. നിന്ദിക്കുകയോ ന്യായവത്കരിക്കുകയോ ചെയ്യുമ്പോള്‍ ബോധപ്രക്രിയ നിലയ്‌ക്കുന്നു. നിരീക്ഷിക്കാന്‍, നമ്മളെന്താണെന്ന് ബോധവാനാകാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അതില്‍നിന്ന് ഉള്‍ക്കാഴ്ചയുണ്ടാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ പരിവര്‍ത്തനം പരമാര്‍ത്ഥത്തിലേക്കുള്ള വാതില്‍ തുറക്കുന്നത്.

നാം നമ്മെത്തന്നെ അറിയുന്നുവെങ്കിലല്ലാതെ നേരായ ചിന്തയ്‌ക്ക് അടിസ്ഥാനമുണ്ടാവില്ല; സത്യത്തിലെത്തുകയുമില്ല. സത്യമാണ് പരിവര്‍ത്തനം സൃഷ്ടിക്കുന്നത്; പെട്ടെന്നുള്ള കര്‍മ്മമല്ല. ഓരോരുത്തരും സത്യം കണ്ടുപിടിച്ചാല്‍ മാത്രമേ ലോകത്തില്‍ ആനന്ദവും ശാന്തിയും ഉണ്ടാവുകയുള്ളൂ. ആത്മജ്ഞാനം അനുനിമിഷമായി മാത്രം ഉണ്ടാകുന്നതാണ്. അതിനാല്‍ സര്‍ഗാത്മകമായ ആനന്ദം നിമിഷന്തോറും അനുഭവിക്കാന്‍ കഴിയും. ഇത് വലിയ വിഷമമുള്ളതല്ല. എന്നാല്‍ സവിശേഷമായ ആത്മാര്‍ത്ഥത, മനസ്സിന്റെ വഴക്കം, അഭ്യര്‍ത്ഥനയോ ആഗ്രഹമോ ഭയമോ ഇല്ലാത്ത സഹൃദയത്വമെന്ന ഗുണം നമുക്കുണ്ടായിരിക്കണമെന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി ഓര്‍മപ്പെടുത്തുന്നു.

സ്‌നേഹമാണ് ഈശ്വരന്‍

സമ്പന്നനായി ജീവിക്കുന്ന മനുഷ്യന്‍, കാര്യങ്ങള്‍ ഉള്ളതുപോലെ കാണുകയും തനിക്കുള്ളതുകൊണ്ടുമാത്രം തൃപ്തിപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍, തീര്‍ച്ചയായും സംഭ്രാന്തനാകയില്ല. അയാള്‍ വ്യക്തതയുള്ളവനാണ്. അതിനാല്‍ ജീവിതോദ്ദേശ്യം എന്തെന്ന് അയാള്‍ ചോദിക്കുകയില്ല. അയാള്‍ ജീവിക്കുന്നതുതന്നെ തുടക്കവും ഒടുക്കവുമാണ്. ആന്തരിക സമ്പത്തുകൊണ്ട് ജീവിതത്തെ സമ്പന്നമാക്കണം. ഇതിലൊരു നിഗൂഢതയുമില്ല. ജീവിക്കുന്നതിലൂടെ മാത്രമേ പരമാര്‍ത്ഥം മനസ്സിലാവുകയുള്ളൂ. നാം നമ്മിലേക്കുതന്നെ നോക്കാത്തതുകൊണ്ടാണ് ജീവിതം ഇത്ര ഏകാന്തവും ശൂന്യവുമായിരിക്കുന്നത്. കര്‍മം ജനങ്ങളോട്, സ്വത്തിനോട്, വിശ്വാസങ്ങളോട്, ആശയങ്ങളോട് ഒക്കെയുള്ള നമ്മുടെ ബന്ധമാണ്. ബന്ധംതന്നെ അതിന്റെ പ്രതിഫലം നല്‍കുന്നുവെന്ന് നമുക്ക് കാണാം. നാം തേടേണ്ടതില്ല. അതു സ്‌നേഹം തേടുംപോലെയാണ്. സ്വന്തം നിത്യതയായ സ്‌നേഹമുള്ളപ്പോള്‍ ഈശ്വരനുവേണ്ടി അന്വേഷണമില്ല. കാരണം സ്‌നേഹമാണീശ്വരന്‍.

സാങ്കേതിക കാര്യങ്ങളും അന്ധവിശ്വാസപരമായ പിറുപിറുക്കലുകളുംകൊണ്ട് നമ്മുടെ മനസ്സുകള്‍ നിറഞ്ഞിരിക്കുന്നതിനാലാണ് നമ്മുടെ ജീവിതങ്ങള്‍ ഇത്ര വ്യര്‍ത്ഥായിരിക്കുന്നത്. ജീവിതോദ്ദേശ്യം കണ്ടെത്താന്‍ നാം നമ്മുടെതന്നെ വാതിലിലൂടെ കടന്നുപോകണം. എന്നാല്‍ സുബോധമായോ അബോധമായോ കാര്യങ്ങളെ ഉള്ളതുപോലെ നേരിടാന്‍ നാം തയ്യാറല്ല. അതിനാല്‍ അപ്പുറത്തേക്കുള്ള വാതില്‍ ഈശ്വരന്‍ തുറക്കണമെന്ന് നാം ആഗ്രഹിക്കുന്നു; അതുകൊണ്ടുതന്നെ എപ്പോഴും മന്ദബുദ്ധിയായി അവശേഷിക്കുന്നു. അദ്ഭുതത്തെ സ്വീകരിക്കാന്‍ നാമൊരുങ്ങിയാലേ അതു വരികയുള്ളൂ. അദ്ഭുതം സംഭവിക്കുമെന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി ഉറപ്പിച്ച് പറയുന്നു: സത്യമായ അത്ഭുതം, രൂപാന്തരപ്പെടുത്തുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്ന അദ്ഭുതം.

ജീവിതം അനുഭവമാണ്

മനസ്സിലാക്കാന്‍ വേണ്ട കഴിവിന്റെ അഭാവമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രശ്‌നം മനസ്സിലാക്കുന്നതിലുള്ള കഴിവുകേട് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. മനസ്സിലാക്കിയാലോ, പ്രശ്‌നം തന്നെ ഇല്ലാതാകും. വെല്ലുവിളികളുടെയും പ്രതികരണങ്ങളുടെയും പരമ്പരയാണ് ജീവിതം. അത് അങ്ങനെ ആയിരിക്കുകയും വേണമെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെടുന്നു. വ്യത്യസ്തതലങ്ങളിലെ ബന്ധമായ ജീവിതം വ്യത്യസ്ത രീതികളില്‍ സ്വയം പ്രകടമാക്കിക്കൊണ്ട് സദാ ഒഴുകിക്കൊണ്ടിരിക്കുന്നു. ഈ തലങ്ങളില്‍ പൂര്‍ണമായി ജീവിതത്തെ എപ്പോഴും നേരിടാന്‍ കഴിയുന്ന മനുഷ്യന്‍ ആനന്ദിയായിരിക്കുന്നു. ഒരറിവിനും ഈ കഴിവ് നല്‍കാനാവില്ല. ജീവിതം വെല്ലുവിളിയും പ്രതികരണവുമാണ്. ജീവിതം ബന്ധമാണ്. അത് മനസ്സിലാക്കുമ്പോള്‍ ജീവിതത്തെ പൂര്‍ണമായി വേണ്ടമാതിരി നേരിടാന്‍ വേണ്ട കഴിവ് നമുക്ക് ലഭിക്കും.

വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിലേക്ക് ആണ്ടിറങ്ങുന്തോറും ആഴങ്ങളില്‍ കിടക്കുന്ന പാളികള്‍, വിവിധ തലങ്ങളിലുള്ള ജീവിതം, കാണാന്‍ കഴിയുന്നു. അതില്‍ സ്വാതന്ത്ര്യമുണ്ട്. സദ്ഗുണം വര്‍ത്തമാനകാലത്തില്‍ത്തന്നെയുണ്ടാവണം ഭാവിയിലല്ല. അതുകൊണ്ട് വര്‍ത്താമാനകാലത്തിനെ ബന്ധത്തിലൂടെ ഉള്‍ക്കൊള്ളലാണ് ജീവിതത്തിന്റെ മുഴുവന്‍ പൊരുളുമെന്ന് നാം കാണണം. വര്‍ത്തമാനകാലത്തിലല്ലാതെ ബന്ധമില്ല. അവിടെയാണ് ബന്ധത്തിന്റെ സൗന്ദര്യം. അത് സ്‌നേഹമാണ്. ശുദ്ധമായതെന്തും, അത് ഭാഗിക്കപ്പെടുന്നുവെങ്കിലും എപ്പോഴും ശുദ്ധമാണ്. ആ സ്‌നേഹമാണ്, സത്യമാണ് നമ്മെ മോചിപ്പിക്കുന്നത്.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

News

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.