ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസിനോട് രക്ഷപ്പെട്ടപ്പോള്‍ (2-1), നിലവിലെ ചാമ്പ്യന്‍ ലെസ്റ്റര്‍ സിറ്റിക്കു തോല്‍വി. എവേ മത്സരത്തില്‍ വാറ്റ്ഫോഡ് 2-1ന് ചാമ്പ്യന്മാരെ കീഴടക്കി.
യായ ടുറെയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ജയമൊരുക്കിയത്. 39, 83 മിനിറ്റികളില്‍ ടുറെ ലക്ഷ്യം കണ്ടു. വിക്ക്ഹാം ക്രിസ്റ്റലിന്റെ ആശ്വാസം. 12 കൡകളില്‍ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കയറി സിറ്റി. ഒന്നാമതുള്ള ലിവര്‍പൂളിനും ഇതേ പോയിന്റെങ്കിലും ഗോള്‍ശരാശരി തുണയായി. അതേസമയം, സതാംപ്ടണിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ലിവര്‍പൂള്‍ ഒറ്റയ്ക്ക് ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു.
സീസണിലെ ആറാം തോല്‍വി വഴങ്ങിയ ലെസ്റ്റര്‍ 12 പോയിന്റുമായി പതിനാലാമത്. വാറ്റ്ഫോഡ്-ലെസ്റ്റര്‍ മത്സരത്തില്‍ ആദ്യ 15 മിനിറ്റില്‍ തന്നെ ഗോളുകളെല്ലാം വീണു. ഒന്നാം മിനിറ്റില്‍ എറ്റിനെ കപൗവിലൂടെ മുന്നിലെത്തിയ വാറ്റ്ഫോഡ്, 13ാം മിനിറ്റില്‍ റോബര്‍ട്ടൊ പെരരേയിലൂടെ ലീഡുയര്‍ത്തി. രണ്ടു മിനിറ്റിനു ശേഷം റിയാദ് മെഹറസ് ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ആര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
മറ്റൊരു കളിയില്‍ ടോട്ടനം ഹോട്സ്പര്‍ 3-2ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. സണ്ടര്‍ലാന്‍ഡ് 3-0ന് ഹള്‍ സിറ്റിയെയും എഎഫ്സി ബേണ്‍മൗത്ത് 1-0ന് സ്റ്റോക്ക് സിറ്റിയെയും തോല്‍പ്പിച്ചു. എവര്ട്ടണ്-സ്വാന്‍സീ സിറ്റി (1-1) മത്സരം സമനിലയില്‍. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലും സമനിലയില്‍ പിരിഞ്ഞിരുന്നു (1-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: