Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധന്വന്തരിമാരും ആയുര്‍വേദവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 10:38 pm IST
inSamskriti

 

ധന്വന്തരിയെ ഭാരതീയ ആയുര്‍വേദത്തിന്റെ അധിഷ്ഠാനദേവനായി സങ്കല്‍പിച്ചുവരുന്നു. ആയുര്‍വേദം ഉണ്ടായ കാലം ഏതെന്നോ, അത് ജന്മമെടുത്ത സ്ഥലമേതെന്നോ, സ്ഥാപകനാരെന്നോ കൃത്യമായി പറയാന്‍ കഴിയുന്ന പ്രമാണങ്ങളൊന്നും കിട്ടിയിട്ടില്ല. ആയുര്‍വേദത്തെപ്പറ്റി ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ചില സൂചനകള്‍ കാണാം. അതും വൈദ്യവിജ്ഞാനത്തെപ്പറ്റിയുള്ളതാണ്.

ഭാരതീയ ആയുര്‍വേദത്തിന്റെ അധിഷ്ഠാനദേവനായി സങ്കല്‍പിച്ചുപോരുന്ന ദേവതയാണ് ധന്വന്തരി. ധന്വത്തെ അഥവാ ശാസ്ത്രത്തെ ധരിക്കുന്നവന്‍ എന്നാണ് വാക്കിന്റെ അര്‍ത്ഥം. പുരാണേതിഹാസങ്ങളില്‍ ധന്വന്തരിയെപ്പറ്റി പരാമര്‍ശമുണ്ട്. അതിങ്ങനെയാണ്:

”ദേവവൈദ്യന്‍ എന്നും, ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്ന് ധന്വന്തരി അമൃതകുംഭവുമായി പ്രത്യക്ഷപ്പെട്ടു എന്നുമാണ്. അതിനാല്‍ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു.”

വിഭിന്ന കാലങ്ങളിലായി നാലു ധന്വന്തരിമാര്‍ ഉണ്ടായിരുന്നു എന്നുപറയപ്പെടുന്നു. ആദ്യത്തേത് കൃതയുഗത്തിലവതരിച്ച ധന്വന്തരിയാണ്. വിഷ്ണുവിന്റെ അംശാവതാരമായി പാലാഴിയില്‍നിന്ന് ഉയര്‍ന്നുവന്ന ധന്വന്തരി രോഗനാശകനും ആയുര്‍വേദപ്രചാരകനുമായിരുന്നു.

ദ്വാപരയുഗത്തില്‍ ജീവിച്ചിരുന്ന മറ്റൊരു ധന്വന്തരിയെപ്പറ്റി ഹരിവംശകഥയില്‍ പറയുന്നുണ്ട്. കാശി രാജാവായ ധന്വന്‍ പുത്രനുവേണ്ടി തപസ്സുചെയ്ത് ലഭിച്ചതാണ് രണ്ടാമത്തെ ധന്വന്തരി. ആദി ധന്വന്തരി പുനര്‍ജന്മമെടുത്തതാണ് ഇതെന്നും വിശ്വസിക്കുന്നു. ഇദ്ദേഹം ഭരദ്വാജ മഹര്‍ഷിയില്‍നിന്ന് ആയുര്‍വേദം പഠിച്ച് പ്രചരിപ്പിച്ചു. ഈ ധന്വന്തരിയാണ് ആയുര്‍വേദത്തെ എട്ടായി വിഭജിച്ചത്.

ബ്രഹ്മാവില്‍നിന്ന് സൂര്യദേവനു ലഭിച്ച ആയുര്‍വേദ വിദ്യ തന്റെ പതിനാറു ശിഷ്യന്മാരെ പഠിപ്പിച്ചു. അതില്‍ പ്രമുഖനായ ശിഷ്യന്റെ പേര് ധന്വന്തരി എന്നാണ്. ഇതാണ് മൂന്നാമത്തെ ധന്വന്തരി. ഇദ്ദേഹത്തിന്റെ ആയുര്‍വേദ സംഹിതയാണത്രെ പ്രാമാണികമായി അംഗീകരിച്ചിരിക്കുന്നത്.

വിക്രമാദിത്യസദസ്സിലെ ഒരു ധന്വന്തരിയെപ്പറ്റിയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കന്ദപുരാണത്തിലും ഗരുഡപുരാണത്തിലും മാര്‍ക്കണ്ഡേയ പുരാണത്തിലും മറ്റൊരു കഥ കാണുന്നു. അതിങ്ങനെയാണ്:

ത്രേതായുഗത്തില്‍ ഒരു ധന്വന്തരിയുണ്ടായിരുന്നതായാണ് അതില്‍ വിവരിക്കുന്നത്. അക്കാലത്ത് ഒരിക്കല്‍ ദര്‍ഭപ്പുല്ലിന് ക്ഷാമമുണ്ടായപ്പോള്‍ അതന്വേഷിച്ചു നടന്ന ഗാലവമഹര്‍ഷി ദാഹിച്ചും ക്ഷീണിച്ചും വിവശനായപ്പോള്‍ കൈയില്‍ ജലകുംഭവുമായി പോകുന്ന കന്യകയെ കണ്ടു. അവളോട് മുനി ദാഹജലം ആവശ്യപ്പെട്ടു. അവള്‍ സന്തോഷത്തോടെ ജലം നല്‍കി. ദാഹം തീര്‍ന്ന് സന്തുഷ്ടനായ മുനി, നിനക്ക് യോഗ്യനായ പുത്രനുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. എന്നാല്‍ താന്‍ വൈശ്യജാതിയില്‍ പിറന്നവളാണെന്നും അവിവാഹിതയാണെന്നും പേര് വീരഭദ്ര എന്നാണെന്നും മുനിയോട് പറഞ്ഞു. വീരഭദ്രയെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ദര്‍ഭപ്പുല്ലുകൊണ്ട് ഒരു പുത്രനെ സൃഷ്ടിച്ച് ജീവന്‍ നല്‍കി അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഈ ബാലനാണ് വളര്‍ന്നുവലുതായി ധന്വന്തരിമൂര്‍ത്തിയായതെന്നുമാണ് കഥ.

ധന്വന്തരിയുടെ ശിഷ്യന്മാരാണ് ഔചധേനവന്‍, ഔരഭദ്രന്‍, പൗഷ്‌കലാവതന്‍, കരവീര്യന്‍, ഗോപുരരക്ഷിതന്‍, വൈതരണന്‍, ഭോജന്‍, നിമി, കങ്കായണന്‍ ഗാര്‍ഗ്യന്‍, ഗാലവന്‍ എന്നിവര്‍. പില്‍ക്കാല ആയുര്‍വേദ വൈദ്യന്മാരായ ജജ്ജടന്‍, ഗയാഭാസന്‍, ഡല്‍ഹണന്‍, ചക്രപാണിദത്തന്‍, മാധവകരന്‍ എന്നിവര്‍ നശിച്ചുപോയതെന്ന് കരുതപ്പെടുന്ന ആയുര്‍വേദ തന്ത്രങ്ങളിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകാണുന്നു. ഇപ്പോള്‍ ധന്വന്തരിയുടെ ചികിത്സാ പദ്ധതികളെക്കുറിച്ച് അറിവുതരുന്നത് അഗ്നിവേശ സംഹിതയിലെ ചില പരാമര്‍ശങ്ങളും സുശ്രുതസംഹിതയുമാണ്.

എന്താണ് ആയുര്‍വേദം എന്നുപറയുന്നത്. ആയുസ്സ് സംരക്ഷിക്കുന്നതിനാവശ്യമായ ആരോഗ്യരക്ഷാമാര്‍ഗ്ഗങ്ങള്‍ വിശദമാക്കുന്ന ഭാരതീയ വിജ്ഞാനശാഖയാണ് ആയുര്‍വേദം. ആയുസ്സ് എന്നാല്‍ ജീവിതദൈര്‍ഘ്യം. വേദമെന്നാല്‍ ക്രമീകൃതമായ വിജ്ഞാനം. ആയുസ്സിനെ രക്ഷിക്കുന്ന ശാസ്ത്രം ആയുര്‍വേദം എന്നുപറയാം. ശരീരത്തിനും മനസ്സിനും പീഡയുണ്ടാക്കുന്നതാണ് രോഗം. രോഗത്തെയും ജരാനരകളെയും അകറ്റുകയാണ് ആയുര്‍വേദത്തിന്റെ ലക്ഷ്യം. ഇതിനാണ് ചികിത്സ നടത്തുന്നത്.

ആയുര്‍വേദത്തില്‍ മനുഷ്യരുടെ ചികിത്സക്കുപുറമേ പക്ഷിമൃഗാദികളുടെയും സസ്യങ്ങളുടെയും ചികിത്സയും വിവരിക്കുന്നുണ്ട്. ധന്വന്ത്രി തന്റെ ശിഷ്യനായ സുശ്രുതന് മനുഷ്യന്‍, ആന, കുതിര, പശു, വൃക്ഷം എന്നിവയുടെ ചികിത്സയെപ്പറ്റിയും ഉപദേശിച്ചിരുന്നു. ശാലിഹോത്രന്‍ എന്ന മഹര്‍ഷി അശ്വചികിത്സയും, മാതംഗമഹര്‍ഷി ആനകളുടെ ചികിത്സയും, സുരപാലന്‍ വൃക്ഷചികിത്സയും വികസിപ്പിച്ചെടുത്തു. ഭാരതത്തിന്റെ ഈ ചികിത്സാപദ്ധതി പിന്നീട് അറേബ്യ, പേര്‍ഷ്യ, തുര്‍ക്കി, ഈജിപ്ത്, ചൈന, കൊറിയ, ബര്‍മ്മ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

ധന്വന്തരിയുടെ ഔഷധക്കൂട്ടുകള്‍ താഴെപ്പറയുന്നവയാണ്: ധാന്വന്തരഘൃതം, ധാന്വന്തരതൈലം, പാശുപതരസം, മൃത്യുഞ്ജയ ലേഹ്യം, വാരിശോഷണ രസം, രസരാജേന്ദ്രം, ബൃഹല്‍ചൂര്‍ണചന്ദ്രരസം, പിത്താന്തരകരസം, രസാദ്ഗുല്‍ഗുലു, അശ്വഗന്ധാദ്യതൈലം, സപ്തവിശംതി ഗുല്‍ഗുലുവടിക, ദ്വാത്രിംശക.

ധന്വന്തരിയുടേതെന്ന് കരുതപ്പെടുന്ന ഗ്രന്ഥങ്ങള്‍ ഇവയാണ്: ചികിത്സാ ദര്‍ശനം, ചികിത്സാ കൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി, സന്നിപാത കലിക, ധാതുകല്‍പം, അജീര്‍ണാമൃതമഞ്ജരി, രോഗനിദാനം, വൈദ്യ ചിന്താമണി, വൈദ്യപ്രകാശം, ധന്വന്തരി നിഘണ്ടു.

പുരാതനകാലത്ത് ആയുര്‍വേദത്തിലെ കായചികിത്സയെ വിവരിക്കുന്ന കുറെ ഗ്രന്ഥങ്ങളുടെ പേരുകള്‍ കണ്ടുകിട്ടിയിട്ടുള്ളത് താഴെ ചേര്‍ക്കുന്നു:

അഗ്നിവേശ സംഹിത, ഭേളസംഹിത, ജാതുകര്‍ണസംഹിത, പരാശരസംഹിത, ഹാരീതസംഹിത, ക്ഷരപാണിസംഹിത, ഖരനാദസംഹിത, വിശ്വാമിത്രസംഹിത, അത്രിസംഹിത.

ശസ്ത്രക്രിയ അല്ലെങ്കില്‍ ശല്യതന്ത്ര വിഭാഗത്തിലെ ഗ്രന്ഥങ്ങള്‍: ഔപധേനവതന്ത്രം, ഔരഭൂതതന്ത്രം, ഗോപുരരക്ഷിതതന്ത്രം, വൈതരണതന്ത്രം, പൗഷ്‌കലാവതതന്ത്രം, കരവീര്യതന്ത്രം, ഭോജസംഹിത.

ബാലചികിത്സാവിഭാഗത്തില്‍ ജീവകതന്ത്രം, പരാവതകതന്ത്രം, ബന്ധകതന്ത്രം, ഹിരാണ്യക്ഷതന്ത്രം എന്നിവയും, ശാകല്യതന്ത്രത്തില്‍ കഴുത്ത്, തല. ചെവിയുടെ ചികിത്സാ വിഭാഗത്തില്‍ ചാക്ഷുഷ്യതന്ത്രം, ഗാലവതന്ത്രം, കങ്കായണതന്ത്രം, കരാളതന്ത്രം, നിമിതന്ത്രം, ശൗനകതന്ത്രം, വിദേഹതന്ത്രം. വിഷചികിത്സയില്‍ (അഗദതന്ത്രം) കാശ്യപസംഹിത, സനകസംഹിത, ലാട്യായണ സംഹിത എന്നിവയും, വാര്‍ദ്ധക്യ കാലത്തെ ശുശ്രൂഷയ്‌ക്കായി പതഞ്ജലി തന്ത്രം, നാഗാര്‍ജ്ജുതന്ത്രം, മാണ്ഡവ്യതന്ത്രം എന്നിവയും, ഓജസ്സ് വര്‍ധിപ്പിക്കാനുള്ള (വാജീകരണതന്ത്രം) ചികിത്സാവിഭാഗത്തില്‍ കുചമാരതന്ത്രം, ഔദ്ദലികതന്ത്രം, ബാഭ്രവ്യതന്ത്രം എന്നിവയുമാണ്. മാനസിക ചികിത്സയില്‍ പ്രത്യേക പുസ്തകങ്ങള്‍ ഒന്നും കണ്ടുകിട്ടിയിട്ടില്ല. (എന്നാല്‍ ചരക-സുശ്രുത-വാഗ്ഭട കൃതികളില്‍ ഈ ചികിത്സയെപ്പറ്റി വിവരിക്കുന്നുണ്ട്).

ബി.സി. ഏഴാം നൂറ്റാണ്ട് മുതല്‍ എഡി 16-ാം നൂറ്റാണ്ട് വരെ രചിക്കപ്പെട്ട ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഇനി പറയുന്നു: ചരകസംഹിത, സുശ്രുതസംഹിത, നാവനീതകം, യോഗശതകം, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, സിദ്ധയോഗം, ചക്കപാണിദത്തന്റെ ചരകസംഗ്രഹം, ശാര്‍ങധരന്റെ സംഹിത, വാക്‌സേനന്റെ ചികിത്സാ സംഗ്രഹം, ഭവമിത്രന്റെ ഭാവപ്രകാശം, സുരവാലന്റെ ശാരദപ്രദീപ (വൈദ്യ നിഘണ്ടു), ധന്വന്തരിയുടെ രാജനിഘണ്ടു, പഥ്യാപഥ്യ നിഘണ്ടു (പഥ്യക്രമ വിവരണം).

മൃഗചികിത്സാ വിഭാഗത്തില്‍ ഗവായുര്‍വേദം (ഗൗതമന്‍), ശാലീഹോത്ര സംഹിത (ശാലീഹോത്രന്‍), ശാലീഹോത്ര സാരസമുച്ചയം (കല്‍ഹണം), അശ്വവൈദ്യകം (ജയദത്തസൂരി), അശ്വശാസ്ത്രം (നകുലന്‍), രാജമാര്‍ത്താണ്ഡം (ഭോജന്‍), സാരസംഗ്രഹം (നകുലന്‍), ഹയലീലാവതി (ജയദേവന്‍), വാജിചികിത്സ (ജയദത്തന്‍), പാലകാപ്യസംഹിത (പാലകാപ്യന്‍), വൃക്ഷചികിത്സാ വിഭാഗത്തില്‍ വൃക്ഷായുര്‍വേദം (പരാശരന്‍), വൃക്ഷായൂര്‍വേദം (സുരവാലന്‍) എന്നിവയും കണ്ടുകിട്ടിയിട്ടുണ്ട്.

ഔഷധരസതന്ത്ര-രാസായനിക-ഗ്രന്ഥ വിഭാഗങ്ങളില്‍ ലഭ്യമായിട്ടുള്ള ഗ്രന്ഥങ്ങളും രചയിതാക്കളും.

രസരത്‌നാകര (നാഗാര്‍ജ്ജുനന്‍), ആരോഗ്യമഞ്ജരി (നാഗാര്‍ജ്ജുനന്‍), സിദ്ധയോഗം (വൃന്ദന്‍), ചക്രസംഗ്രഹം (ചക്രപാണി ദത്തന്‍), രസഹൃദയം (ഗോവിന്ദഭാഗവതന്‍), രസാര്‍ണ്ണവം, രസേന്ദ്ര ചൂഡാമണി (സോമദേവന്‍), രസരത്‌ന സമുച്ചയം (വാഗ്ഭടന്‍), രസപ്രകാശസുധാകരം(യശോധരന്‍), രസേന്ദ്രചിന്താമണി (രാമചന്ദ്രന്‍), രസരത്‌നാകരം (സിദ്ധനിത്യനാഥന്‍), രസരാജലക്ഷ്മി (വിഷ്ണുദേവന്‍), രസനക്ഷത്രമാലിക (മദനസിംഹന്‍), രസസാരം (ഗോവിന്ദാചാര്യര്‍), രസേന്ദ്രസാരസംഗ്രഹം (ഗോപാലകൃഷ്ണന്‍), ധാതുരത്‌നമാല (ദേവദത്തന്‍), രസകൗമുദി (ജ്ഞാനചന്ദ്രന്‍), രസഭേഷജകല്‍പം (സൂര്യപണ്ഡിതര്‍), രസസങ്കേതകലിക (ചാമുണ്ഡന്‍), ലോഹപദ്ധതി (സൂര്യേശ്വരന്‍), കങ്കാളീ ഗ്രന്ഥം (നരസിംഹശാസ്ത്രി), രസമുക്താവലി (ദേവനാഥന്‍), രസപദ്ധതി (ബിന്ദുപണ്ഡിതന്‍), രസാമൃതം (രാമേശ്വരന്‍), പാരദയോഗശാസ്ത്രം (ശിവരാമയോഗി), രസരത്‌നമാല (നരസിംഹ കവിരാജന്‍), രസമംഗലം (ഗഹനാനന്ദ സ്വാമി), രസരാജശങ്കരം (രാമകൃഷ്ണന്‍), കൈലാസകാരകം, ഗന്ധകല്‍പം, പാരദകല്‍പം, ധാതുമരണം, ധാതുശുദ്ധിപ്രകരണം, ജാരണമാരണാദി, താമ്രഭസ്മവിധി, രസദ്രുതി പ്രകരണം, രസവൈശേഷികം, രസഗ്രന്ഥം, രസനിഘണ്ടു, രസരഞ്ജനം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.