പാരീസ്: ലോകത്തെ നടുക്കിയ പാരീസിലെ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ആചരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് രക്തസാക്ഷികളെ ഒര്മ്മിക്കുന്നതിനായുള്ള ശിലാഫലകം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ന്ദോയും പാരീസ് മേയര്‍ ആന്‍ ഹിഡാല്ഗൊയും ചേര്‍ന്ന് പാരീസില്‍ അനാഛാദനം ചെയ്തു.
ഇതോടനുബന്ധിച്ച് പാരീസിലെ ബാറ്റക്ലാന്‍ തീയേറ്റര്‍ തുറന്നു. ഇവിടെയാണ് ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ടത്, 89 പേര്. ബ്രിട്ടീഷ് ഗായകന് സ്റ്റിംഗ് ബാറ്റക്ലാന്‍ തീയേറ്ററില്‍ പ്രത്യേക സംഗീത പരിപാടി അവതരിപ്പിച്ചു. ജീവിതം ആഘോഷിക്കാനും ജീവന് നഷ്ടപ്പെട്ടവരോടുള്ള ആദരം അര്‍പ്പിക്കാനും അദ്ദേഹം പറഞ്ഞു.
2015 നവംബര്‍ 13 നാണ് പാരീസിലെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം നടന്ന ഭീകരാക്രമണത്തില്‍ 130ഓളം പേര് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: