Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജിയുടെ സമാധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 09:10 pm IST
inSamskriti

1902 ഫെബ്രുവരിയില്‍ നിവേദിത ഭാരതത്തില്‍ മടങ്ങിയെത്തി. കൊല്‍ക്കത്തയിലെ ബാഗ്ബസാറായിരുന്നു നിവേദിതയുടെ കര്‍മക്ഷേത്രം. ഇത്തവണ ബോസ്പാറാ ലെയിനിലെ 17-ാം നമ്പര്‍ വീടും അവര്‍ വാടകയ്‌ക്ക് എടുത്തു. വലിയ ആര്‍ഭാടത്തോടുകൂടി സരസ്വതീപൂജ നടത്തി. വീടുതോറും നടന്നു കൊച്ചു പെണ്‍കുട്ടികളെയും അയല്‍പക്കക്കാരെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു. പൂജയ്‌ക്കുശേഷം സ്‌കൂളിലെ ജോലി വീണ്ടും ആരംഭിച്ചു.

അക്കാലത്ത് സ്വാമിജി കാശിയിലായിരുന്നു. നിവേദിതയെ ആശീര്‍വദിച്ചുകൊണ്ട് അദ്ദേഹം എഴുതി: ‘മഹാമായ തന്നെ നിന്റെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിക്കട്ടെ. ഒന്നിനും തടുക്കാന്‍ പറ്റാത്തതായ മഹാശക്തി നിന്നില്‍ ഉണര്‍ന്നുവരട്ടെ. അതിനോടൊപ്പം നിസ്സീമമായ ശാന്തിയും നിനക്ക് കൈവരുമാറാകട്ടെ. ഇതാണെന്റെ പ്രാര്‍ത്ഥന.’

നിവേദിതയുടെ 17-ാം നമ്പര്‍ വീട്ടില്‍ സ്വാമിജി പല പ്രാവശ്യവും വന്നിട്ടുണ്ട്. ജൂണ്‍ 28-ാം തീയതിയാണ് അദ്ദേഹം അവസാനമായി അവിടെ വന്നത്. 1902 ജൂലായ് നാലാം തീയതി സ്വാമിജി ദേഹത്യാഗം ചെയ്തു. ജൂലായ് രണ്ടാം തീയതി സ്വാമിജിയെ കാണുന്നതിനായി നിവേദിത ബേലൂര്‍ മഠത്തില്‍ പോയിരുന്നു. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് സ്വാമിജി പറഞ്ഞു: ‘ഞാന്‍ മരിക്കുവാന്‍ തയ്യാറായിരിക്കുകയാണ്.’

അന്ന് ഏകാദശിയായിരുന്നു. സ്വാമിജിക്ക് ഉപവാസമായിരുന്നു. എന്നാല്‍ നിവേദിതയെ ആഹാരം കഴിപ്പിക്കുവാന്‍ അദ്ദേഹം ധൃതികൂട്ടി. ആഹാരാനന്തരം കൈ കഴുകുന്നതിന് സ്വാമിജി തന്നെ നിവേദിതക്ക് വെള്ളമൊഴിച്ചുകൊടുത്തു. തൂവാലകൊണ്ട് കൈ തുടച്ചു കൊടുക്കുകയും ചെയ്തു.

സ്വാമിജി ഗുരു, നിവേദിത ശിഷ്യയും-ഇതൊക്കെ അവര്‍ അങ്ങോട്ട് സ്വാമിജിക്ക് ചെയ്തുകൊടുക്കുകയാണ് വേണ്ടത്. അതിനാല്‍ നിവേദിത തടസ്സം പറഞ്ഞുനോക്കി: ‘സ്വാമിജി, ഇതെല്ലാം ഞാന്‍ അങ്ങേക്ക് ചെയ്തുതരേണ്ടതാണ്. അവിടുന്ന് എനിക്കല്ല.’ സ്വാമിജി മറുപടി പറഞ്ഞു: ‘ഈശോ തന്റെ ശിഷ്യരുടെ കാല്‍ കഴുകിയില്ലേ?’

നിവേദിത ഞെട്ടിത്തെറിച്ചു. അതവസാനകാലത്തല്ലേ എന്നു പറയാന്‍ ഭാവിച്ചു. സ്വാമിജിയുമായുള്ള നിവേദിതയുടെ അവസാനത്തെ കൂടിക്കാഴ്ച അങ്ങനെയായിരുന്നു. സ്വാമിജി അന്നവര്‍ക്ക് ഒരു സവിശേഷ അനുഗ്രഹം നല്‍കുകയുണ്ടായി.സ്വാമി വിവേകാനന്ദന്‍ 1902 ജൂലായ് നാലാം തീയതി വെള്ളിയാഴ്ച സന്ധ്യാവേളയില്‍ മഹാസമാധി പ്രാപിച്ചു. അതിരാവിലെ നിവേദിത മഠത്തിലെത്തി. സ്വാമിജിയുടെ ശരീരത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. സ്വന്തം മുറിയില്‍ കിടന്നുറങ്ങുകയാണെന്നേ തോന്നൂ.

നിവേദിത സ്വാമിജിയുടെ കിടക്കയ്‌ക്കരികെ ഇരുന്ന് ഒരു വിശറിയെടുത്തു പതുക്കെ വീശാന്‍ തുടങ്ങി. ഒരേ ഇരുപ്പില്‍ ഇരുന്ന് രണ്ടുമണിവരെ വീശി. പിന്നീട് ആചാരമനുസരിച്ച് പുതിയ കാവിവവസ്ത്രംകൊണ്ട് പുതപ്പിക്കപ്പെട്ട സ്വാമിജിയുടെ ശരീരം പുഷ്പമാല്യങ്ങളെക്കൊണ്ട് നിവേദിത അലങ്കരിച്ചു. സ്വാമിജിയുടെ ജഡം ചിതാഗ്നിയില്‍ എരിയുന്നത് കണ്ട് നിവേദിത നിര്‍ന്നിമേഷമായി നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.