Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജിയുടെ സമാധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 09:10 pm IST
in Samskriti

1902 ഫെബ്രുവരിയില്‍ നിവേദിത ഭാരതത്തില്‍ മടങ്ങിയെത്തി. കൊല്‍ക്കത്തയിലെ ബാഗ്ബസാറായിരുന്നു നിവേദിതയുടെ കര്‍മക്ഷേത്രം. ഇത്തവണ ബോസ്പാറാ ലെയിനിലെ 17-ാം നമ്പര്‍ വീടും അവര്‍ വാടകയ്‌ക്ക് എടുത്തു. വലിയ ആര്‍ഭാടത്തോടുകൂടി സരസ്വതീപൂജ നടത്തി. വീടുതോറും നടന്നു കൊച്ചു പെണ്‍കുട്ടികളെയും അയല്‍പക്കക്കാരെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു. പൂജയ്‌ക്കുശേഷം സ്‌കൂളിലെ ജോലി വീണ്ടും ആരംഭിച്ചു.

അക്കാലത്ത് സ്വാമിജി കാശിയിലായിരുന്നു. നിവേദിതയെ ആശീര്‍വദിച്ചുകൊണ്ട് അദ്ദേഹം എഴുതി: ‘മഹാമായ തന്നെ നിന്റെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിക്കട്ടെ. ഒന്നിനും തടുക്കാന്‍ പറ്റാത്തതായ മഹാശക്തി നിന്നില്‍ ഉണര്‍ന്നുവരട്ടെ. അതിനോടൊപ്പം നിസ്സീമമായ ശാന്തിയും നിനക്ക് കൈവരുമാറാകട്ടെ. ഇതാണെന്റെ പ്രാര്‍ത്ഥന.’

നിവേദിതയുടെ 17-ാം നമ്പര്‍ വീട്ടില്‍ സ്വാമിജി പല പ്രാവശ്യവും വന്നിട്ടുണ്ട്. ജൂണ്‍ 28-ാം തീയതിയാണ് അദ്ദേഹം അവസാനമായി അവിടെ വന്നത്. 1902 ജൂലായ് നാലാം തീയതി സ്വാമിജി ദേഹത്യാഗം ചെയ്തു. ജൂലായ് രണ്ടാം തീയതി സ്വാമിജിയെ കാണുന്നതിനായി നിവേദിത ബേലൂര്‍ മഠത്തില്‍ പോയിരുന്നു. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് സ്വാമിജി പറഞ്ഞു: ‘ഞാന്‍ മരിക്കുവാന്‍ തയ്യാറായിരിക്കുകയാണ്.’

അന്ന് ഏകാദശിയായിരുന്നു. സ്വാമിജിക്ക് ഉപവാസമായിരുന്നു. എന്നാല്‍ നിവേദിതയെ ആഹാരം കഴിപ്പിക്കുവാന്‍ അദ്ദേഹം ധൃതികൂട്ടി. ആഹാരാനന്തരം കൈ കഴുകുന്നതിന് സ്വാമിജി തന്നെ നിവേദിതക്ക് വെള്ളമൊഴിച്ചുകൊടുത്തു. തൂവാലകൊണ്ട് കൈ തുടച്ചു കൊടുക്കുകയും ചെയ്തു.

സ്വാമിജി ഗുരു, നിവേദിത ശിഷ്യയും-ഇതൊക്കെ അവര്‍ അങ്ങോട്ട് സ്വാമിജിക്ക് ചെയ്തുകൊടുക്കുകയാണ് വേണ്ടത്. അതിനാല്‍ നിവേദിത തടസ്സം പറഞ്ഞുനോക്കി: ‘സ്വാമിജി, ഇതെല്ലാം ഞാന്‍ അങ്ങേക്ക് ചെയ്തുതരേണ്ടതാണ്. അവിടുന്ന് എനിക്കല്ല.’ സ്വാമിജി മറുപടി പറഞ്ഞു: ‘ഈശോ തന്റെ ശിഷ്യരുടെ കാല്‍ കഴുകിയില്ലേ?’

നിവേദിത ഞെട്ടിത്തെറിച്ചു. അതവസാനകാലത്തല്ലേ എന്നു പറയാന്‍ ഭാവിച്ചു. സ്വാമിജിയുമായുള്ള നിവേദിതയുടെ അവസാനത്തെ കൂടിക്കാഴ്ച അങ്ങനെയായിരുന്നു. സ്വാമിജി അന്നവര്‍ക്ക് ഒരു സവിശേഷ അനുഗ്രഹം നല്‍കുകയുണ്ടായി.സ്വാമി വിവേകാനന്ദന്‍ 1902 ജൂലായ് നാലാം തീയതി വെള്ളിയാഴ്ച സന്ധ്യാവേളയില്‍ മഹാസമാധി പ്രാപിച്ചു. അതിരാവിലെ നിവേദിത മഠത്തിലെത്തി. സ്വാമിജിയുടെ ശരീരത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. സ്വന്തം മുറിയില്‍ കിടന്നുറങ്ങുകയാണെന്നേ തോന്നൂ.

നിവേദിത സ്വാമിജിയുടെ കിടക്കയ്‌ക്കരികെ ഇരുന്ന് ഒരു വിശറിയെടുത്തു പതുക്കെ വീശാന്‍ തുടങ്ങി. ഒരേ ഇരുപ്പില്‍ ഇരുന്ന് രണ്ടുമണിവരെ വീശി. പിന്നീട് ആചാരമനുസരിച്ച് പുതിയ കാവിവവസ്ത്രംകൊണ്ട് പുതപ്പിക്കപ്പെട്ട സ്വാമിജിയുടെ ശരീരം പുഷ്പമാല്യങ്ങളെക്കൊണ്ട് നിവേദിത അലങ്കരിച്ചു. സ്വാമിജിയുടെ ജഡം ചിതാഗ്നിയില്‍ എരിയുന്നത് കണ്ട് നിവേദിത നിര്‍ന്നിമേഷമായി നിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പുതിയ വാര്‍ത്തകള്‍

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.