Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിത്തില്ല; പുഞ്ചകൃഷി താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 10:49 pm IST
in Kottayam

കോട്ടയം: നെല്‍വിത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍. അപ്പര്‍ കുട്ടനാട്ടിലെ അയ്യായിരത്തില്‍പ്പരം ഏക്കര്‍ പാടശേഖരമാണ് പുഞ്ച കൃഷിക്കായി ഒരുക്കി നെല്‍ വിത്തിനുവേണ്ടി കര്‍ഷകര്‍ കാത്തിരിക്കുന്നത്. ദിവസങ്ങള്‍ വൈകുന്തോറും ഒരുക്കിയ നിലത്ത് കള കയറാനുള്ള സാധ്യതയും ഏറെയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള കര്‍ഷകരാണ് സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഒളിച്ചുകളിക്കുള്ളില്‍ നട്ടംതിരിയുന്നത്. തുലാം പത്തിന് മുമ്പ് വേണം പുഞ്ചകൃഷി ഇറക്കേണ്ടത്. ഇത് ലക്ഷ്യമാക്കി കര്‍ഷകര്‍ കൃഷിഭവനില്‍ നെല്‍ വിത്തിനുവേണ്ടി മുന്‍കൂര്‍ പണമടച്ചു. പക്ഷേ, നെല്‍വിത്ത് മാത്രം ഇതുവരെ ലഭിച്ചില്ല. ഇതോടെ കൃഷി മുടങ്ങി. ഇനി തുലാം 20ന് ശേഷമേ വിതക്കാനാവൂ. എന്നാല്‍ 15 ആയിട്ടും വിത്ത് ലഭ്യമായിട്ടില്ല. വിത്ത് എന്ന് ലഭിക്കുമെന്നുള്ളതിന് യാതൊരുവിധ ഉറപ്പും അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുമില്ല.

മെച്ചപ്പെട്ട വിളവ് ലഭ്യമാകുന്നതിനായി നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെ വിത്ത് ലഭിക്കാന്‍ കിലോഗ്രാമിന് 32രൂപ വീതം കൃഷിഭവനില്‍ അടച്ച കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. സമയത്ത് വിത്ത് ലഭ്യമാക്കിയില്ലെന്നു മാത്രമല്ല ബദല്‍ ക്രമീകരണം നടത്താന്‍പോലും അധികൃതര്‍ തയാറുമായില്ല. കേരളാ സീഡ്‌സ് 40രൂപയ്‌ക്ക് വിതരണം ചെയ്യുന്ന വിത്ത് ഗുണനിലവാരം കുറഞ്ഞതാണെന്ന് കൃഷിവികസന സമിതികളില്‍ അഭിപ്രായം ഉയര്‍ന്നതിനാലാണ് നാഷണല്‍ സീഡ്‌സിന്റെ വിത്തിനെ കര്‍ഷകര്‍ ആശ്രയിച്ചത്. ഒരേക്കറിന് 40 കിലോഗ്രാം വിത്താണ് ആവശ്യമായിട്ടുള്ളത്. ഇതിനിടെ കാത്തിരുപ്പ് മടുത്ത് ചില കര്‍ഷകര്‍ കൂടിയ തുക നല്‍കി സ്വകാര്യ വ്യക്തികളില്‍ നിന്ന് വിത്ത് വാങ്ങി വിതച്ചു. ഈ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള സബ്‌സിഡികള്‍ ഇതോടെ നഷ്ടമാകാനും സാധ്യതയേറെയാണ്. കൃഷിഭവനുകളില്‍ നിന്നും വിത്ത് വാങ്ങുന്നവര്‍ക്കാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡികള്‍ സാധാരണയായി ലഭിച്ചുവരുന്നത്.

നാട്ടകം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലായിട്ടുള്ള പാടശേഖരമാണ് പുഞ്ചകൃഷിക്കായി ഒരുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ തന്നെ തിരുവാര്‍പ്പിലെ ഒന്‍പതിനായിരം ‘ജെ’ ബ്ലോക്കാണ് ഏറ്റവും വലിയ പാടശേഖരം. ഇതിനിടെ തുലാം 20ന് ശേഷം വിതച്ചാല്‍ തണുപ്പ് കൂടി മുഞ്ഞയുടെ ശല്യം ഉണ്ടാകുമോ എന്ന ഭയവും കര്‍ഷരില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

ഇതിനു പുറമെ കാലംതെറ്റിയുള്ള കൃഷിയില്‍ എല്ലായിടത്തും ഒരുമിച്ചാണ് വിതയ്‌ക്കല്‍ നടക്കുന്നതെങ്കില്‍ വിളവെടുപ്പ് സമയം കൊയ്‌ത്ത് യന്ത്രങ്ങള്‍ ലഭിക്കാതെ വരുന്ന പ്രതിസന്ധി നിലവിലുള്ളതിലും ഭയാനകമായിരിക്കുമെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടെ മണ്ണിലെ ഉപ്പ്, പുളിപ്പുരസം വര്‍ധിച്ചതിനെ തുടര്‍ന്ന് വിളവെടുപ്പിന് സജ്ജമായ നെല്ല് കരിയുന്ന പ്രതിഭാസവും ഈ മേഖലയില്‍ നടക്കുന്നുണ്ട്. കല്ലറ ഭാഗങ്ങളിലാണ് കരിച്ചില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.