Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാര്‍ക്‌സിസ്റ്റുകാര്‍ കണ്ണൂരിനെ കശാപ്പുശാലയാക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 08:44 pm IST
in Pathanamthitta

പത്തനംതിട്ട: കണ്ണൂര്‍ ജില്ലയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കശാപ്പുശാലയാക്കി മാറ്റിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ സമിതിയോഗം മാരാര്‍ജിഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ സ്വകാര്യസ്വത്തായി കണ്ണൂരിനെ മാറ്റിയെടുക്കുകയാണ്. ഏതുസമയത്തും എന്തും നടക്കാവുന്ന അവസ്ഥയാണ് കണ്ണൂരില്‍. കണ്ണൂര്‍ജില്ലയിലെ വേങ്ങാട്ട് പഞ്ചായത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരമായി സിപിഎം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ്. 20 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞു. ഇതില്‍ പകുതിയിലേറെ വീടുകളും മൂന്നാമതും നാലാമതും തകര്‍ക്കപ്പെട്ടവയാണ്. ദാഹജലം കുടിക്കാന്‍ ഒരു ചില്ലുഗ്ലാസുപോലും ബാക്കിവെയ്‌ക്കാതെയാണ് സിപിഎമ്മുകാര്‍ വീടുകള്‍ തകര്‍ക്കുന്നത്.അധികാരത്തിന്റെ അകമ്പടിയോടെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുംബത്തോടെ കൊലപ്പെടുത്താനാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ശ്രമിക്കുന്നത്.

നിയമവ്യവസ്ഥയേയും നീതിന്യായ വ്യവസ്ഥയേയും അട്ടിമറിച്ചാണ് ഇവിടെ സിപിഎമ്മിന്റെ അക്രമം. സാക്ഷിപറയുന്നവരേപ്പോലും ഉന്മൂലനം ചെയ്യുന്നവരാണിവര്‍. സമാനതകളില്ലാത്ത ക്രൂരതയാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി സംഘപരിവാര്‍ കുടുംബങ്ങളോട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തായ പിണറായിയിലാണ് കഴിഞ്ഞദിവസം അക്രമം ഉണ്ടായത്. 16 ഓളം സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചു. മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയായ യുവതിയെപ്പോലും അക്രമികള്‍ വെറുതേവിട്ടില്ല.സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മുതല്‍ ജില്ലാ കമ്മിറ്റി ഓഫീസിന് വരെ നൂറുകണക്കിന് പോലീസുകാരാണ് കാവല്‍നില്‍ക്കുന്നത്. എന്നാല്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുമ്പോള്‍ പോലീസുകാര്‍ തിരിഞ്ഞുനോക്കുന്നില്ല. സിപിഎം ഓഫീസുകളുടെ കല്ലിന്റെ വിലപോലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവന് ഭരണകൂടം കല്‍പ്പിക്കുന്നില്ല.

കണ്ണൂരില്‍ ഇതുവരെ 83 ഓളം ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണ് മാര്‍ക്‌സിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. സിപിഎം അക്രമത്തിനിരയായി കണ്ണുംകാതും മൂക്കും കൈകാലുകലും നഷ്ടപ്പെട്ട് ജീവച്ഛവങ്ങളായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇന്നും കണ്ണൂരിലുള്ളത്. ബംഗാള്‍മോഡല്‍ അക്രമമാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി കണ്ണൂരില്‍ അനുവര്‍ത്തിക്കുന്നത്. കണ്ണൂരിന് പുറമേ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം അക്രമങ്ങള്‍ സിപിഎം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും പാലക്കാട്ടും തിരുവല്ലയിലുമെല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന അക്രമം ഇതിനുദാഹരണമാണ്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ മുന്‍കൈയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹംപറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട അദ്ധ്യക്ഷതവഹിച്ചു. ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി.ആര്‍.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

പുതിയ വാര്‍ത്തകള്‍

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.