മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ യാത്രാബോട്ട് സര്‍വ്വീസ് നിര്‍ത്തിയതിന് പിന്നില്‍ സ്വകാര്യ മേഖലയുമായുള്ള നഗരസഭയുടെ ഒത്തുകളിയെന്ന് ആരോപണം. ഏറെ തിരക്കുള്ള അഴിമുഖഫെറി സ്തംഭനം നാല് ദിവസമായി തുടരുകയാണ്. നഗരസഭ കരാര്‍ തുക കുടിശ്ശിക നല്കാത്തതാണ് പാപ്പി ”യെന്ന ബോട്ട് മുടങ്ങാന്‍ കാരണം.
കഴിഞ്ഞ മാസം തുറമുഖ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ലൈസന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ പാപ്പി സര്‍വ്വീസ് നിര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അഴിമുഖത്തെ യാത്രാക്ലേശം രൂക്ഷമായിട്ടും നഗരസഭാധികൃതരുടെ അനങ്ങാപ്പാറ നയം രാഷ്‌ട്രീയ ഒത്തു കളിയാണന്നും ആരോപിക്കുന്നു. കോണ്‍ഗ്രസ്സ് നേതാവിന്റെ പങ്കാളിത്തമുള്ള കമ്പനിയാണ് ജങ്കാര്‍ സര്‍വ്വീസ് നടത്തുന്നത്. ഇടയ്‌ക്കിടെ ബോട്ട് സര്‍വ്വീസ് സ്തംഭിക്കുന്നത് ഏറെ യാത്രാദുരിതമുണ്ടാക്കുന്നു. റസിഡന്റ്‌സ് അസോസിയേഷനുകളും സാമൂഹ്യ സംഘടനകളും രാഷ്‌ട്രീയ കക്ഷികളും സര്‍വ്വീസ് സ്തംഭനത്തിനെതിരെ ജനകീയ സമരത്തിനൊരുങ്ങുകയാണ്.
നഗരസഭയുടെ ഒത്തുക്കളിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം എന്‍.എസ്. സുമേഷ് ആവശ്യപ്പെട്ടു. മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ലേഖാ നായ്‌ക്ക്, മണ്ഡലം സെക്രട്ടറി മഞ്ജുനാഥ്, വ്യാപാരി സെല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ. പൈ, ജനകീയ സമിതി ഭാരവാഹി കെ.ബി. സലാം എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: