Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്ഥലം വിട്ട് നല്‍കിയില്ല: പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 10:37 pm IST
in Kasargod

നീലേശ്വരം: സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അനിശ്ചിതത്വത്തിലായി. പാലായി താങ്കൈ കടവില്‍ നിന്നു കയ്യൂര്‍ കൂക്കോട്ടു കടവിലേക്ക് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവര്‍ത്തികളാണ് സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായത്. നേരത്തെ കടവിലുണ്ടായിരുന്ന കടത്തു തോണി കൂടി ഇല്ലാതായതോടെ മറുകരയിലെത്താനുള്ള ജനങ്ങളുടെ ദുരിതരമേറിയിരിക്കുകയാണ്. 1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പദ്ധതിക്കു കഴിഞ്ഞ ജനുവരിയിലാണ് ഭരണാനുമതി ലഭിച്ചത്. 65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2009ല്‍ പാലത്തിന്റെ ബോറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 2010 ല്‍ 44 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയതാണ്. കാര്യങ്കോട് പുഴയില്‍ നിലവില്‍ ജലസേചനത്തിനോ കുടിവെള്ളത്തിനോ ആവശ്യമായ ജലസംഭരണിയില്ല. റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ ഉപ്പുവെള്ളം കയറുന്നതു തടയാനാകും. കൂടാതെ ഇതുവഴി ലഭ്യമാകുന്ന ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. ഹൊസ്ദുര്‍ഗ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും.

രണ്ടു വര്‍ഷം മുമ്പ് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് മേജര്‍ ഇറിഗേഷന്‍ വകുപ്പ് നബാര്‍ഡിന്റെ അംഗീകാരത്തിനും ഫണ്ട് അനുവദിക്കുന്നതിനുമായി അയച്ചിരുന്നു. ഇതിന്റെ ഭാഗമായി നബാര്‍ഡ് ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ഡിസംബറില്‍ സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ജനുവരിയില്‍ ഭരണാനുമതി ലഭിച്ചത്.

പദ്ധതി യാഥാര്‍ഥ്യമായാല്‍ 227 മീറ്റര്‍ നീളമുള്ള പാലം നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിക്കുകയും ജനങ്ങളുടെ യാത്രാദുരിതം കുറക്കുകയും ചെയ്യും. പദ്ധതിയുടെ ആവശ്യത്തിനായി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടി വരില്ലെന്നതും പ്രത്യേകതയാണ്. എന്നാല്‍ സ്ഥലമുടമകളുടെ സമ്മതം ലഭിക്കാത്തതു പദ്ധതി നിര്‍വഹണത്തിന് തടസമായിരിക്കുകയാണ്. പാലായിയിലെ എട്ടു പേരും കയ്യൂര്‍ കൂക്കോട്ടെ നാലു പേരുമാണ് ഇനിയും സ്ഥലം വിട്ടു നല്‍കാത്തത്. പാലായിയിലെ ഒരാളൊഴികെയുള്ള 11 പേരും സ്ഥലം വിട്ടു നല്‍കാമെന്നു വാക്കാല്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആ സ്ഥലത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണു ഇവര്‍ ആവശ്യപ്പെടുന്നത്. പാലായിയിലെ ഒരു വ്യക്തി ഒരു കാരണവശാലും സ്ഥലം നല്‍കില്ലെന്ന നിലപാടിലാണ്. നിര്‍മാണ കമ്മറ്റി പ്രവര്‍ത്തകര്‍ പലതവണ ഇവരുമായി സംസാരിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചതോടെ ഒരു നാടിന്റെ സ്വപ്‌ന പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)
World

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

Kerala

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല
Kerala

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

പുതിയ വാര്‍ത്തകള്‍

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.