Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഫെന്‍സിങ്ങോ? ഇവിടെ അഖിലയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 08:27 pm IST
in Lifestyle

തായ്‌ലന്റിലെ വിജയ വേദിയില്‍ ദേശീയ പതാകയുമായി അഖില.

സ്വപ്‌നം കണ്ട കാര്യങ്ങളാണ് ജീവിതത്തില്‍ നടന്നതെന്ന് അഖില അനില്‍ പറയും. നമുക്ക് അത്ര പരിചിതമല്ലാത്ത ഫെന്‍സിങ് എന്ന കായിക ഇനത്തില്‍ തായ്‌ലന്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് അഖില.

ചിട്ടയായ പരിശീലനവും, ആത്മവിശ്വാസവും, അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ആര്‍ക്കും നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിക്കുമെന്നതിന് അഖിലയുടെ ജീവിതം ഉദാഹരണം. പഞ്ചാബ് ഗുരുനാനാക് ദേവ് സര്‍വ്വകലാശാലയില്‍ എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ട വെട്ടിപ്രം സ്വദേശിനിയായ അഖില. അച്ഛന്‍ അനില്‍കുമാര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാണ്, അമ്മ അനില അദ്ധ്യാപിക. പ്ലസ്ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ അഖിലും ചേച്ചിയുടെ പാതയിലാണ്. 2009-ല്‍ തിരുവനന്തപുരം ഫെന്‍സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൗണ്‍ഹാളില്‍ നടന്ന ഫെന്‍സിങ് മത്സരത്തില്‍ അഖില പങ്കെടുത്തിരുന്നു. അന്നുണ്ടായ താല്‍പര്യമാണ് വഴിത്തിരിവായത്.

ആദ്യകാലങ്ങളില്‍ പഠനവും കായികവും ഒരുമിച്ച് കൊണ്ടുപോകാന്‍ പാടുപെട്ടിരുന്നു. എന്നാല്‍ അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും പിന്തുണയാണ് സഹായകരമായത്. അമ്മ അദ്ധ്യാപികയായതിനാല്‍ മുടങ്ങിയ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തിയ അഖിലക്ക് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. പരിശീലന സൗകര്യാര്‍ത്ഥം തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജിലായിരുന്നു ഡിഗ്രി പഠനം. തലശ്ശേരി സായി സെന്ററിലാണ് അന്നു മുതല്‍ പരിശീലനം നടത്തുന്നത്. തിരുവനന്തപുരം സ്വദേശി മോഹന്‍ദാസായിരുന്നു അദ്യകാല പരിശീലകന്‍. മഹാരാഷ്‌ട്ര സ്വദേശി സാഗര്‍.എസ്.ലാഗുവാണ് നിലവിലെ മുഖ്യ പരിശീലകന്‍.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പേള്‍ വയനാട്ടില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് അഖിലയുടെ മെഡല്‍ വേട്ടയുടെ തുടക്കം. തുടര്‍ന്ന് 2013,14,15 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണ മെഡല്‍ നേടി. 2014 ല്‍ ദേശീയ തലത്തില്‍ നടന്ന ജൂനിയര്‍ വിഭാഗം വ്യക്തിഗത ഇനത്തില്‍ വെള്ളി നേടി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. 2015 ല്‍ സീനിയര്‍ വിഭാഗത്തിലും വെള്ളി നേടി.

അഖില കോച്ച് സാഗര്‍.എസ്. ലാഗുവിനൊപ്പം.

2015 ല്‍ അന്താരാഷ്‌ട്ര കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഖില നേടിയ വെങ്കല മെഡലാണ് രാജ്യാന്തര തലത്തിലേക്കുള്ള കുതിപ്പിന് വഴിതെളിച്ചത്. തായ്‌ലന്റില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ്, കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതി അഖില സെമി ഫൈനലില്‍ എത്തി. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഫെന്‍സിംങ് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അവിടുത്തെ പരിശീലനം രാജ്യാന്തര തലത്തിലുള്ള മത്സരങ്ങള്‍ക്ക് പര്യാപ്തമല്ല.

വിദേശകളിക്കാരുടെ അടവുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ തങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെപരിശീലനം അനിവാര്യമാണെന്ന് അഖില പറയുന്നു. ഇനി വരുന്ന ഏഷ്യന്‍ ഗെയിംസാണ് അഖിലയുടെ ലക്ഷ്യം. അതിനുള്ള തീവ്രപരിശീലനത്തിലാണിപ്പോള്‍. ഡിസംബറില്‍ എറണാകുളത്ത് നടക്കുന്ന 23 വയസ്സിന് താഴെയുള്ളവരുടെ സംസ്ഥാന മീറ്റിലും മത്സരിക്കും. ഫെന്‍സിങിന് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഒളിമ്പിക്‌സ് യോഗ്യത പോലും കയ്യെത്തും ദൂരത്താണെന്നാണ് അഖിലയുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.