Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യാജ സര്‍ട്ടിഫിക്കറ്റ്: തുടരന്വേഷണം അട്ടിമറിക്കാന്‍ നീക്കം; അമൃത കോളേജില്‍ പരീക്ഷയെഴുതാനും ബിനാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:12 pm IST
in Kannur

കണ്ണൂര്‍: തലശ്ശേരി അമൃത കോളേജ് ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷനിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ നീക്കം. കേസുമായി ബന്ധപ്പെട്ട് പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, തിരുവനന്തപുരം വട്ടിയൂര്‍ കാവിലെ ടിന്റു ബി ഷാജി എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനാളുകള്‍ അമൃത കോളേജ് കേന്ദ്രീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചെടുക്കുകയും വിവിധ തസ്തികകളില്‍ ജോലിയും പ്രമോഷനുമുള്‍പ്പടെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്. തലശ്ശേരിയിലുള്‍പ്പെടെ ഇന്‍ഷുറന്‍സ് മേഖലയില്‍ പോലും നിരവധിയാളുകള്‍ പ്രമോഷന്‍ തരപ്പെടുത്തിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. കേസില്‍ തുടരന്വേഷണം നടന്നാല്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തലശ്ശേരിയിലെ ഒരു പ്രമുഖ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുട്ടിമാക്കൂല്‍ സ്വദേശി ഇതുപോലെ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെയാണ് പ്രമോഷന്‍ തരപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തിലെ ഇടത് അനുകൂല സംഘടനാപ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവരാണ് ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളെന്നും സൂചനയുണ്ട്. കോളേജ് അധികൃതര്‍ അറസ്റ്റിലായപ്പോള്‍ തന്നെ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോക്താക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, നേരിട്ട് പരീക്ഷയെഴുതാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പരീക്ഷയെഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന സംവിധാനവും അമൃത കോളേജിലുണ്ടായിരുന്നു. 25,000 രൂപവരെയാണ് ഇതിന് ഫീസായി ഈടാക്കിയിരുന്നത്. ചില സ്‌കൂള്‍ അധ്യാപകര്‍ വരെ ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷയെഴുതിയതായി സൂചനയുണ്ട്. പ്രമോഷനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി വിവിധ കോഴ്‌സുകള്‍ ചെയ്യുന്നതിന് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അവധി അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അവധിയെടുക്കുന്നവര്‍ സ്വന്തമായി പരീക്ഷയെഴുതാതെ മറ്റുള്ളവരെക്കൊണ്ട് പരീക്ഷയെഴുതിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ എംബിഎ സര്‍ട്ടിഫിക്കറ്റ് വരെ നേടിയവരുമുണ്ട്. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേര്‍ അയച്ച കത്തുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തരം കത്തെഴുതിയവരില്‍ പലരും ഇപ്പോള്‍ പരിഭ്രാന്തരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി സ്ഥാപനത്തിന്റെ ഇ-മെയില്‍ സന്ദേശങ്ങള്‍ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.