Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനം വകുപ്പ് കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു വന നശീകരണ വിരുദ്ധ സമര സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:33 pm IST
in Wayanad

കല്‍പ്പറ്റ : ജില്ലയില്‍ വനം-വന്യജീവി വകുപ്പ് കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്ന് വയനാട് വനനശീകരണവിരുദ്ധ സമരസമിതി. ജനങ്ങളോടുമാത്രമല്ല, വനം-വന്യജീവി സംരക്ഷണത്തോടും യാതൊരു പ്രതിബദ്ധയുമില്ലാത്ത ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലരും മാറിമാറിവരുന്ന ഭരണകര്‍ത്താക്കളുമാണ് വയനാട് ഇന്നു നേരിടുന്ന ഗുരുതരമായ മനുഷ്യ-വന്യജീവി കുരുതികള്‍ക്ക് ഉത്തരവാദികള്‍. പതിറ്റാണ്ടുകളായി തുടരുന്ന വികല വനനയത്തിന്റെ ഒടുവിലുത്തെ ഇരയാണ് കഴിഞ്ഞദിവസം ബേഗൂര്‍ റെയ്ഞ്ചിലെ ഇരുമ്പുപാലത്തിനു സമീപം ഏകവിളത്തോട്ടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ആദിവാസി വാച്ചര്‍ ബൊമ്മന്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഇരുനൂറ്റിയമ്പതി ലധികം മനുഷ്യര്‍ക്കും ഇതിന്റെ ഇരട്ടിയിലധികം കട്ടാനകള്‍ക്കുമാണ് അകാലമൃത്യു സംഭവിച്ചത്. ഇതിനുപുറമെ യാണ് അനേകം കോടി രൂപയുടെ കൃഷിനാശം.

വയനാട്ടിലെ ഒരു ലക്ഷം ഹെക്ടര്‍ വരുന്ന വനഭൂമിയില്‍ 35,000 ഹെക്ടറും തേക്ക്, യൂക്കാലിപ്ട്‌സ്, മഹാഗണി, അക്കേഷ്യ തുടങ്ങിയവയുടെ ഏകവിളത്തോട്ടങ്ങളാണ്. വരണ്ടുണങ്ങി തീറ്റയും വെള്ളവും അന്യമായ ഈ ഏകവിളത്തോട്ടങ്ങളാണ് വനാതിര്‍ത്തിഗ്രാമങ്ങളില്‍ വര്‍ധിക്കുന്ന മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ മുഖ്യകാരണവും. ജില്ലയില്‍ ശേഷിക്കുന്ന നിത്യഹരിതവനങ്ങള്‍ വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങളുണ്ടാക്കുന്നതും കാടിനുള്ളില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതും മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കയാണ്.

പേരിയ പീക്കിലെ 220 ഏക്കര്‍ സ്വാഭാവികവനം വെട്ടിമാറ്റി ഏകവിളത്തോട്ടം ഉണ്ടാക്കിയതും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ബ്രഹ്മഗിരിയിലും മുനീശ്വരന്‍കുന്നിലും നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കോട്ടേജുകളും വയനാട്ടുകാരോടുള്ള പ്രകടമായ വെല്ലുവിളിയാണ്.

കാവേരി ജലത്തിനുവേണ്ടി തമിഴ്‌നാടും കര്‍ണാടകയും യുദ്ധസമാനമായ സംഘര്‍ഷങ്ങളിലാണ് ഏര്‍പ്പെടുന്നത്. കാവേരി ജലത്തില്‍ 20 ശതമാനം വയനാട്ടിലെ നിത്യഹരിത വനങ്ങളുടെയും പുല്‍മേടുകളുടെയും ഉന്നത മലവാരങ്ങളുടെയും സംഭാവനയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണ് ആവാസവ്യവസ്ഥകള്‍ക്കുമേല്‍ വനംവകുപ്പിന്റെ അതിക്രമം.

നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ തുടരുന്ന ഏകവിളത്തോട്ടനിര്‍മാണവും ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍കുന്നിലെയും ടൂറിസം പദ്ധതികളും നിര്‍ത്തിവെപ്പിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും കര്‍ഷകസംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. ജില്ല നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികത്തകര്‍ച്ചയ്‌ക്കും തിക്തഫലങ്ങള്‍ക്കും പരിഹാരം ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം മാത്രമാണ്-സമിതി അഭിപ്രായപ്പെട്ടു.

കണ്‍വീനര്‍ എം.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വെങ്കിടേഷ് കാട്ടിക്കുളം, അജി കൊളോണിയ, ലതീഷ് പ്രഭാകരന്‍, എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, കെ.ആ ര്‍.പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.