Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചിത്രലേഖയുടെ ജീവിതമെടുക്കുന്ന സിപിഎമ്മിന്റെ ജാതിപ്പക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 06:21 pm IST
in Special Article

ചിത്രലേഖ

സ്ത്രീകളോടും ദളിത് പിന്നാക്ക വിഭാഗങ്ങളോടും സിപിഎം കാട്ടിയിട്ടുളള ക്രൂരതയ്‌ക്ക് ഉദാഹരണമാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖയെന്ന ദളിത് യുവതിയുടെ ജീവിതം. സിപിഎം അതിക്രമങ്ങളുടെ ഫലമായി ഇവര്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കീഴ്ജാതിയില്‍ ജനിച്ചുപോയതു കൊണ്ട് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണികാരണം ഉപജീവന മാര്‍ഗ്ഗമായ തൊഴില്‍ ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവരിക. ആധുനികയുഗത്തില്‍ അതും പുരോഗമനവും ദളിത് പിന്നാക്ക-ന്യൂനപക്ഷ പ്രേമവും നടിക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ സ്വന്തം ഭൂമിയില്‍ കുടില്‍കെട്ടി ഉപജീവനം കഴിക്കാന്‍, ജനിച്ച മണ്ണില്‍ ജീവിക്കാന്‍ 10 വര്‍ഷക്കാലം തുടര്‍ച്ചയായി ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടി വരിക, അതും ഒരു യുവതി. ഒടുവില്‍ നിവൃത്തിയില്ലാതെ കുടിലും ജോലിയും ഉപേക്ഷിച്ച് നാടുവിടേണ്ടി വരിക.

വോട്ട് ബാങ്ക് ലക്ഷ്യമാക്കി ദളിത് സ്‌നേഹം നടിക്കുന്ന സിപിഎമ്മിന്റെ കപട മുഖം ജനത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ചിത്രലേഖയെന്ന ദളിത് യുവതിയുടെ അനുഭവങ്ങള്‍ ധാരാളം. ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ ചിത്രലേഖ തയ്യാറാവുകയായിരുന്നു. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയംവച്ച് പിഎംആര്‍വൈ സ്‌കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനക്ക് ഭൂരിപക്ഷമുളള എടാട്ടെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.

കീഴ്ജാതിക്കാരിയായതുകൊണ്ട് പാര്‍ട്ടിക്കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. ഓട്ടോസ്റ്റാന്റില്‍ ചിത്രലേഖയ്‌ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. പുലയ സ്ത്രീയായ ചിത്രലേഖയ്‌ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന് നിലപാടിലായിരുന്നു സിപിഎം പോഷക സംഘടനയായ സിഐടിയു. മൂന്നു മാസത്തോളം ഓട്ടോസ്റ്റാന്റില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കുവാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയായിരുന്നു. അപമാനവും മാനസികപീഡനവും കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര്‍ ചേര്‍ന്ന് നശിപ്പിച്ചത്. ചിത്രലേഖയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച സിഐടിയുസംഘം തറയില്‍ വീണ അവരുടെ ദേഹത്തേക്ക് ഓട്ടോ ഇടിച്ചുകയറ്റി.

സ്ത്രീ എന്ന നിലയിലും പട്ടികജാതി സമുദായാംഗമെന്ന നിലയിലും തൊഴില്‍സ്ഥലത്ത് പരസ്യമായ ആക്രമണവും ഭീഷണിയും നേരിട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച് സിപിഎം പ്രതികാരം ചെയ്തു. ഇതിനു പുറമേ ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി. ചിത്രലേഖയെയും കുടുംബത്തെയും പ്രദേശത്ത് ജീവിക്കാനോ ജോലി ചെയ്യാനോ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സിപിഎം ഭീഷണി തുടര്‍ന്നു.

ചിത്രലേഖയുടെ ഭര്‍ത്താവ് സജീവ സിപിഎം കുടുംബാംഗമായിരുന്നു. എന്നിട്ടും ജാതിയുടെ പേരില്‍ ചിത്രലേഖക്ക് പാര്‍ട്ടിയുടെ അക്രമത്തിന് നിരന്തരം വിധേയയാവേണ്ടി വന്നു. അവരുടെ സ്ത്രീത്വത്തെപരസ്യമായി അപമാനിച്ച സിപിഎം ചിത്രലേഖയ്‌ക്കെതിരെ ഒപ്പുശേഖരണം നടത്തി പരാതി കൊടുത്ത സംഭവവുമുണ്ടായി.

സ്വതന്ത്രമായി ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ 122 ദിവസം അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തി. ഈ സമരവും ഭരണകൂടം നല്‍കിയ ഉറപ്പുകളില്‍ വിശ്വസിച്ച് ഇവര്‍ അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പലതും ഇപ്പോഴും കടലാസിലുറങ്ങുകയാണെന്ന് ചിത്രലേഖ സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം നല്‍കിയ 3 ലക്ഷം രൂപ ലഭിച്ചിട്ടില്ല.

ചിത്രലേഖ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം.

കാട്ടാമ്പളളിയില്‍ സര്‍ക്കാര്‍ വീട് വെക്കാനനുവദിച്ച ഭൂമിയില്‍ കുടില്‍കെട്ടാനെത്തിയ ചിത്രലേഖയെ ഇവിടെയും സിപിഎം സംഘം നിരന്തരം പീഡിപ്പിക്കുകയാണ്. വീടിനായി തറകെട്ടാനുളള ശ്രമങ്ങള്‍ പലപ്പോഴായി തടസ്സപ്പെടുത്തി. കൂടാതെ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യാനും നിരവധി തവണ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തി.

ഏറ്റവുമൊടുവില്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച ഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കുടിലിലേക്ക് വെളളം പോലും നല്‍കാതെ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ചിത്രലേഖയ്‌ക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ടാങ്കറില്‍ വെളളം വിലകൊടുത്തു വാങ്ങിയാണ് ചിത്രലേഖയും കുടുംബവും ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങളും മറ്റും നിര്‍വ്വഹിക്കുന്നത്.

കീഴ്ജാതിയില്‍ പിറന്നുവെന്ന കാരണത്താലും കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചുവെന്ന കാരണത്താലും സിപിഎമ്മിന്റെ അസഹിഷ്ണുതക്കിരയായി ജനിച്ച നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത ഇത്തരം നിരവധി ചിത്രലേഖമാരാണ് കണ്ണൂരിലും മറ്റുമുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

പുതിയ വാര്‍ത്തകള്‍

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.