Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഴയില്ലാതെ മഴക്കാലം : നെഞ്ചില്‍ നെരിപ്പോടുമായി കര്‍ഷക സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 04:17 pm IST
in Wayanad

കല്‍പ്പറ്റ : മഴയില്ലാതെ മഴക്കാലം കടന്നുപോകുമ്പോള്‍ നെഞ്ചില്‍ നെരിപ്പോടുമായി വയനാട്ടിലെ കര്‍ഷക സമൂഹം. ജലനിരപ്പ് കുറയുന്ന കിണറുകളും തോടുകളം പുഴകളും ആവശ്യത്തിനു വെള്ളം ലഭിക്കാതെ പാടങ്ങളിലും പറമ്പുകളിലും വളര്‍ച്ച മുരടിക്കുന്ന വിളകളും ഭീതി ജനിപ്പിക്കുകയാണ് കൃഷിക്കാരില്‍. വരാനിരിക്കുന്നത് വറുതികളുടെ മാസങ്ങളാണെന്ന് തിരിച്ചറിഞ്ഞ കര്‍ഷകജനതയെ വേട്ടയാടുകയാണ് ജീവിതത്തെക്കുറിച്ചുള്ള വ്യാകുലതകള്‍.

നെല്ല്, ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് കടുത്ത പ്രഹരമായിരിക്കയാണ് മഴയില്ലായ്‌മ. പാടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇറക്കിയ നഞ്ചകൃഷി ജില്ലയില്‍ പലേടത്തും നാശത്തിന്റെ വക്കിലാണ്. വാടി നില്‍ക്കുകയാണ് മിക്ക പാടങ്ങളിലും നെല്‍ച്ചെടികള്‍. ചുവട്ടില്‍ നനവ് നാമമാത്രമായതിനാല്‍ ചെടികള്‍ക്കിടയിലെ കളകള്‍ നീക്കാനും വളപ്രയോഗം നടത്താനും കഴിയുന്നില്ല. ഇപ്പോഴത്തെ കാലാവസ്ഥ ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍ വിളപ്പെടുപ്പിനെക്കുറിച്ച് ആലോചിക്കുകപോലും വേണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കാപ്പി, കുരുമുളക് ചെടികളില്‍ കായകളുടെ വളര്‍ച്ചെയെ തളര്‍ത്തുകയാണ് മഴക്കുറവ്. കുരുമുളകു ചെടികളെ വാട്ടം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നടപ്പ് സാമ്പത്തികവര്‍ഷം കാപ്പി, കുരുമുളക് ഉല്‍പാദനത്തില്‍ ഗണ്യമായകുറവ് ഉണ്ടാകുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.

ജില്ലയിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി ഇഞ്ചികൃഷിയില്‍ പണം ഇറക്കിയവര്‍ കണ്ണീരിലാണ്. മഴയുടെയും ജലസേചന സൗകര്യത്തിന്റെയും അഭാവം ഇഞ്ചിയുടെ വളര്‍ച്ച മുരടിപ്പിക്കുകയാണ്. ഇഞ്ചിപ്പാടങ്ങളിലെ കുഴല്‍ക്കിണറുകളില്‍ വെള്ളം പേരിനുമാത്രമാണ് ഉള്ളതെന്ന് കര്‍ണാടകയിലെ ഹാസന്‍, ഷിമോഗ, മൈസൂരു ജില്ലകളില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ പറയുന്നു. ഇഞ്ചിപ്പാടങ്ങളിലെ പണികള്‍ക്കായി കൂടുതല്‍ പണം ഇറക്കുന്നത് നഷ്ടം കനത്തതാക്കുമെന്നതിനാല്‍ കൃഷി ഉപേക്ഷിച്ച് മടങ്ങാനുള്ള ആലോചനയിലാണ് കര്‍ഷകരില്‍ ചിലര്‍.

ഇടവപ്പാതി തീര്‍ത്തും ദുര്‍ബലമായിരുന്ന വയനാട്ടില്‍ വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് തുടര്‍ന്നും പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രമാണ് ജില്ലയില്‍ കാലവര്‍ഷം കലിതുള്ളിയത്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീ മീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്. 2012ല്‍ 1094.2-ഉം 2013ല്‍ 2070-ഉം 2014ല്‍ 1808-ഉം 2015ല്‍ 1942.8-ഉം മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ലയാണ് വയനാട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്. തൃശൂര്‍ ജില്ലയില്‍ 42-ഉം മലപ്പുറത്ത് 38-ഉം പാലക്കാട് 34-ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായ പശ്ചാത്തലത്തില്‍ വയനാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണ്. ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് അതോറിറ്റി ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിക്കുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.