Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ മുരണി -കാവനാല്‍ കടവ് പാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 08:28 pm IST
in Pathanamthitta

മല്ലപ്പള്ളി: നിര്‍മ്മാണം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശാപമോക്ഷം കാത്ത് മുരണി കാവനാല്‍ക്കടവ് പാലം. 2011 ജനുവരി മാസത്തില്‍ അന്നത്തെ നിയമസഭാ സ്പീക്കറായിരുന്ന എ.വിജയകുമാര്‍ ശിലാസ്ഥാപനം നടത്തി പണി ആരംഭിച്ചതാണ്.18 മാസം കൊണ്ട് പണി തീര്‍ത്ത് പാലം ഗതാഗത യോഗ്യമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് അദ്ദേഹം ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.പത്തനാപുരം ജോസ് ബ്രദേഴ്‌സ് എന്ന കമ്പനിയ്‌ക്കാണ് കരാര്‍ നല്‍കിയത്. തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിയ്‌ക്കുന്നതാണ് മുരണി കാവനാല്‍ക്കടവ് പാലം. 125 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലും 5 സ്പാനില്‍ പാലവും ഇരുകരകളിലും അപ്രോച്ച് റോഡും ഉള്‍പ്പെടെ 4 കോടി 40 ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിച്ചാണ് പണി ആരംഭിച്ചത്.എന്നാല്‍ പാലം പണി മന്ദഗതിയിലായിരുന്നു. രണ്ടു വര്‍ഷം കൊണ്ടാണ് പാലത്തിന്റെ തൂണുകളുടെ പണി തീര്‍ത്തത്. പിന്നീടുള്ള ഓരോ സ്പാനിന്റേയും പണികള്‍ ഇഴഞ്ഞു നീങ്ങി. അങ്ങനെയിരിക്കെ 2 സ്പാനുകളുടെ പണിയും മല്ലപ്പള്ളി പഞ്ചായത്തില്‍പ്പെട്ട മുരണി ഭാഗത്തെ അപ്രോച്ച് റോഡും തീര്‍ത്തു കഴിഞ്ഞപ്പോള്‍ 2014ല്‍ എം.എല്‍.ഏ.ആയിരുന്ന മാത്യു.ടി.തോമസിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി കൂടി പാലം പണി ത്വരിതപ്പെടുത്തി.2015 ഒക്ടോബറില്‍ പാലം പണി തീര്‍ത്ത് ഗതാഗതയോഗ്യമാക്കാം എന്ന് കരാറുകാരന്‍ കമ്മറ്റിയ്‌ക്ക് വാക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ അപ്രോച്ച് റോഡിന് വേണ്ട മണ്ണ് എടുക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് കരാറുകാരന്‍ വീണ്ടും പണി ഇഴച്ചു.ഈയവസരത്തില്‍ നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടെയും റവന്യൂ വകുപ്പിന്റെ സഹായത്തോടെയും മണ്ണെടുക്കുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.ഇതേ തുടര്‍ന്ന് ആനിക്കാട് പഞ്ചായത്തില്‍ പെട്ട കരയിലെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് കുറച്ച് മണ്ണും ഇട്ടു.മറു വശത്തേ ഭിത്തി കെട്ടുന്നതിനും മണ്ണിടുന്നതിനും പാലത്തിന്റെ മറ്റ് ബാക്കി പണികള്‍ ചെയ്യുന്നതിനും മുന്‍പ് ടെന്‍ഡര്‍ ചെയ്ത തുക മതിയാവില്ലെന്ന് പറഞ്ഞ് വീണ്ടും പണി നിറുത്തിവച്ചു. ഇപ്പോള്‍ ഓട്ടോറിക്ഷയും കാറും ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ പാലത്തിലൂടെ ധാരാളമായി ഓടുന്നുണ്ട്. എന്നാല്‍ പാലത്തില്‍ നിന്നും അപ്രോച്ച് റോഡിലേക്ക് ഇറങ്ങുന്ന ഭാഗം പകുതി അഗാധമായ കുഴിയാണ്. രാത്രികാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ ഇത് കാരണമാക്കും. പാലം പണി ആരംഭിച്ച്18 മാസത്തിനുള്ളില്‍ പണി തീര്‍ത്തിരുന്നെങ്കില്‍ ഇത്രയും കാലം കഴിഞ്ഞപ്പോഴുള്ള അധിക ചെലവ് ഉണ്ടാകുമായിരുന്നില്ല. ഇത് കരാറുകാരന്റെ പിഴവാണ്. എന്നാല്‍ ഇതൊക്കെ വകവച്ച് വീണ്ടും കരാറുകാരന്റെ ആജ്ഞക്കൊത്ത് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്യു ടി.തോമസ് എം.എല്‍.എ.ആയിരുന്നപ്പോഴുള്ള ശ്രദ്ധ മന്ത്രിയായിക്കഴിഞ്ഞപ്പോള്‍ ഇല്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

Kerala

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

Kerala

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.