കഴക്കൂട്ടം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയ കരാറുകാരന്റെ വീട്ടില്‍ സ്‌ഫോടനം. കരാറുകാരന്‍ സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടിരുന്നതെന്ന് കരുതുന്ന ഉഗ്രശേഷിയുള്ള പടക്കം പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാത്രി 12.30 ഓടുകൂടിയായിരുന്നു സംഭവം. സുരേന്ദ്രനാശാന്റെ കഴക്കൂട്ടത്തിനു സമീപം തെക്കേമുക്ക് ശാന്തിനിവാസിലായിരുന്നു പൊട്ടിത്തെറി. വീട്ടുവളപ്പില്‍ കുഴിച്ചിട്ടിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു. പൊട്ടിത്തെറിയെതുടര്‍ന്ന് വീടിന്റെ മതില്‍ പൂര്‍ണ്ണമായും തകരുകയും അടുത്ത വീട്ടിലെ ജനല്‍ ഗ്ലാസ്സുകള്‍ പൊട്ടുകയും ചെയ്തു. പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് സു
പടക്കം പൊട്ടി മതില്‍ ഇടിഞ്ഞ സ്ഥലത്ത് ബോംബ് സ്‌കോഡ് പരിശോധന നടത്തുന്നു
രേന്ദ്രന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പടക്കങ്ങള്‍ വീടിന്റെ പിന്നിലെ മുറിയില്‍ സീല്‍ ചെയ്തു സൂക്ഷിച്ചിരുന്നു. അതിനടുത്താണ് പൊട്ടിത്തെറിയുണ്ടായത്. പുറ്റിങ്ങല്‍ ദുരന്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന സുരേന്ദ്രന്‍ അപകടം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ മക്കളായ ഉമേഷിനെയും ദീപുവിനെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. മൂന്ന് മാസത്തിലധികം ജയിലില്‍ കഴിഞ്ഞിരുന്ന ഇരുവര്‍ക്കും അടുത്തിടെയാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംഭവം നടക്കുമ്പോള്‍ ദീപു ചിറയിന്‍കീഴിലെ ഭാര്യവീട്ടിലായിരുന്നു. ഉമേഷും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മുഴുവന്‍ പടക്കങ്ങളും നിര്‍മ്മാണ വസ്തുക്കളും പോലീസ് റെയിഡ് ചെയ്ത് പിടിച്ചെടുത്തിരുന്നു. രാത്രിയില്‍ ആരെങ്കിലും പുറത്ത് നിന്ന് കൊണ്ടുവന്ന് പൊട്ടിച്ചതാണോയെന്ന് അറിയില്ലെന്ന് പോലീസിന് ഉമേഷും ദീപുവും നല്‍കിയ മൊഴിയില്‍ പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ബോംബ് നിര്‍വീര്യവിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. നേരത്തേ മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്ന പടക്കമാകാം പൊട്ടിതെറിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കഴക്കൂട്ടം എസി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം സിഐ അജയന്‍, ക്രൈം എസ്‌ഐ സീതാറാം തുടങ്ങിയവര്‍ സ്ഥലത്തെതി അന്വേഷണം ആരംഭിച്ചു.
















