Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നീതിയുടെ നിലവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 10:41 pm IST
in Vicharam

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ നല്‍കാതെ സുപ്രീംകോടതി കേരളീയരെ നടുക്കിയിരിക്കുകയാണ്. കോടതി വിധിച്ചത് ബലാത്സംഗത്തിന് ജീവപര്യന്തം തടവുമാത്രം. ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് ദൃക്‌സാക്ഷികളില്ലെന്നും, സൗമ്യ ട്രെയിനില്‍നിന്ന് സ്വമേധയാ ചാടുകയായിരുന്നുവെന്നുമാണ് സുപ്രീംകോടതി മൂന്നംഗബഞ്ച് കണ്ടെത്തിയത്! ഈ വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെപ്പോലുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു.

സൗമ്യയ്‌ക്കുവേണ്ടി കേരളം നിയമിച്ച തോമസ് ജോസഫിന്റെ കഴിവില്ലായ്‌മയ്‌ക്കുകൂടി അടിവരയിടുന്നതാണ് ഈ വിധി. കൊലക്കുറ്റം ഒഴിവാക്കിയത് വസ്തുതാപരമായ തെറ്റാണെന്നും ഈ വിധി പുനഃപരിശോധിക്കണം എന്നുമുള്ള ആവശ്യം പൊതുവെ ഉയര്‍ന്നിരിക്കുകയാണ്. സൗമ്യക്കേസിലെ വിധിക്കെതിരെ ഉയരുന്ന പ്രതിഷേധം എല്‍ഡിഎഫില്‍ ചാരാന്‍ യുഡിഎഫും, യുഡിഎഫിന്റെ വക്കീലാണ് കേസ് വാദിച്ചത് എന്ന ന്യായം പറഞ്ഞ് എല്‍ഡിഎഫും പരസ്പരം പോരടിക്കുകയാണ്. വിധി ദൗര്‍ഭാഗ്യകരമായി എന്ന് സമ്മതിക്കുന്ന കേരള സര്‍ക്കാര്‍ വക്കീലിനെ മാറ്റാനും പുനഃപരിശോധനാ ഹര്‍ജി നല്‍കാനും തയ്യാറെടുക്കുകയാണ്.

2011 ഫെബ്രുവരിയിലാണ് തീവണ്ടിയിലെ ആളൊഴിഞ്ഞ വനിതാ കംപാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിരുന്ന സൗമ്യ എന്ന 23 കാരിയെ കംപാര്‍ട്ട്‌മെന്റില്‍ ഇടിച്ചുകയറിയ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തതും തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതും. സ്ത്രീ സുരക്ഷയ്‌ക്ക് അത്യന്തം പരിഗണന നല്‍കുന്നു എന്നവകാശപ്പെടുന്നവരുടെ വീഴ്ചയിലേക്കും കൂടിയാണ് ഈ വിധി വിരല്‍ചൂണ്ടുന്നത്. വകുപ്പ് 302 പ്രകാരം മതിയായ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ല എന്നുപറഞ്ഞ കോടതി പക്ഷെ ശാസ്ത്രീയമായ തെളിവുകളെ നിരാകരിച്ച് സംശയത്തിന്റെ പേരില്‍ കൊലക്കയര്‍ അര്‍ഹിക്കുന്ന പ്രതിയ്‌ക്ക് വെറും ജീവപര്യന്തം നല്‍കിയിരിക്കുകയാണ്.

വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. പക്ഷെ സുപ്രീംകോടതിയില്‍ നല്‍കിയ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിച്ചശേഷം സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടതായി മാത്രമേ ബോധ്യപ്പെട്ടുള്ളൂവെന്നും ഗോവിന്ദച്ചാമിയാണ് കൊന്നത് എന്ന് തെളിയിക്കാന്‍ തെളിവുകള്‍ പര്യാപ്തമല്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിഗമനം. ഗോവിന്ദച്ചാമിക്കുവേണ്ടി ബിജു ആന്റണി ആളൂര്‍ എന്ന മുംബൈ വക്കീലാണ് ഹാജരായത്. വെറും യാചകനും മോഷ്ടാവും ആയ ഗോവിന്ദച്ചാമിക്ക് ഇത്ര സമര്‍ത്ഥനായ ഒരു വക്കീലിനെ നിയോഗിക്കാന്‍ തക്ക സാമ്പത്തിക സാഹചര്യമില്ലെന്നിരിക്കെ ഗോവിന്ദച്ചാമിയുടെ പിന്നില്‍ ആര് എന്ന ചോദ്യമാണ് കൊല നടന്നശേഷം ഉയര്‍ന്നത്.

ഈ ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇത് കേരളസര്‍ക്കാരിന്റെകൂടി പരാജയമാണ്. ഗോവിന്ദച്ചാമിയുടെ പിന്നില്‍ പ്രബലര്‍ ഉണ്ടെന്ന സംശയം തുടക്കംമുതലേ നിലനിന്നിരുന്നു. എന്നിട്ടും പ്രഗത്ഭനായ ഒരു വക്കീലിനെ നിയോഗിക്കാന്‍ കേരളം ഭരിച്ചിരുന്ന യുഡിഎഫും ഇപ്പോള്‍ ഭരിക്കുന്ന എല്‍ഡിഎഫും തയ്യാറായില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. മംഗല്യ സ്വപ്‌നങ്ങളുമായി വീട്ടിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയ സൗമ്യയെ അബോധാവസ്ഥയിലാണ് വീട്ടുകാര്‍ കണ്ടത്.

സുപ്രീംകോടതി വിധി കേട്ട സൗമ്യയുടെ അമ്മ പൊട്ടിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. സുപ്രീംകോടതിയുടെ വിധി സാമാന്യബുദ്ധിക്കും നീതിക്കും നിരക്കാത്തതാണ്. ശാസ്ത്രീയ തെളിവുകള്‍ നേരത്തെ ഹൈക്കോടതിയുടെ മുന്‍പില്‍ സമര്‍പ്പിച്ചതാണ്. ഗോവിന്ദച്ചാമിക്കുവേണ്ടി ആരാണ് പണം മുടക്കുന്നതെന്നോ ആരാണ് കേസ് ഏല്‍പ്പിച്ചതെന്നോ തുറന്നുപറയാന്‍ ആളൂര്‍ തയ്യാറായിട്ടില്ല. ഇത് കണ്ടെത്തേണ്ടതും സര്‍ക്കാരിന്റെ ചുമതലയല്ലേ.

സൗമ്യക്കേസ് വിധി വന്നതിനുശേഷം കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധവും സ്ത്രീ സുരക്ഷയെ പറ്റിയുള്ള ആശങ്കയും പുനര്‍നടപടിയെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ്. മനുഷ്യത്വത്തിന് നിരക്കാത്തതും ആരെയും ഉത്കണ്ഠാകുലരാക്കുന്നതുമാണ് വിധി എന്നുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും പഴുതുകള്‍ അടച്ച് എല്ലാം ചെയ്യുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സൗമ്യക്കേസ് സുപ്രീംകോടതിയില്‍ കാര്യക്ഷമമായി നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടത്ര സാവകാശം ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇനിയെങ്കിലും ഏറ്റവും നല്ല വക്കീലിനെ ഏര്‍പ്പെടുത്തി ഗോവിന്ദച്ചാമി എന്ന നരാധമന് കൊലക്കയര്‍ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

സൗമ്യയുടെ ദാരുണ മരണം തീവണ്ടിയാത്രക്കാരായ സ്ത്രീകള്‍ നേരിടുന്ന ഭീഷണിയിലേക്ക് വിരല്‍ചൂണ്ടുന്നു. വനിതാ കംപാര്‍ട്ട്‌മെന്റില്‍ സൗമ്യവധത്തിനുശേഷം നിയോഗിച്ച പോലീസിനെ സര്‍ക്കാര്‍ പിന്‍വലിച്ചതിനാല്‍ ഹൃദയമിടിപ്പോടെ യാത്ര ചെയ്യാന്‍ വനിതാ യാത്രക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ അരാജകത്വവും അരക്ഷിതത്വവും ആകും നാട്ടില്‍ നടമാടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.