Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അട്ടിമറിച്ചത് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 02:46 pm IST
in Vicharam

 

നെഞ്ചുപൊട്ടിക്കരയുന്ന ആ അമ്മയുടെ വിലാപത്തിനും കേരളത്തിന്റെ മനഃസാക്ഷിക്കും പുല്ലുവില. കേരളത്തിലെ ഞെട്ടിച്ച സൗമ്യവധക്കേസിലെ അട്ടിമറി സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ. കേസില്‍ വധശിക്ഷ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മാസങ്ങള്‍ക്കു മുന്‍പേ സര്‍ക്കാരിന് സൂചന ലഭിച്ചിരുന്നു.

തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ചവരുത്തിയെന്ന നിഗമനത്തെ തുടര്‍ന്നാണ് നിയമവൃത്തങ്ങള്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ സുപ്രധാന സാഹചര്യത്തെളിവുകളില്‍ ഒന്നുപോലും സുപ്രീംകോടതിയിലെത്തിയില്ല.

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച പ്രോസിക്യൂട്ടര്‍ എ.സുരേശനെ ഒരു ഘട്ടത്തിലും സര്‍ക്കാരോ സുപ്രീംകോടതി അഭിഭാഷകരോ ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തില്ല. സുപ്രീംകോടതിയില്‍ കേസിന്റെ ആരംഭം മുതല്‍ പ്രതിയെ സഹായിക്കുന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്റേത്.

മുതിര്‍ന്ന അഭിഭാഷകനായ തോമസ്.പി.ജോസഫും സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറുമാണ് പ്രോസിക്യൂഷനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. തോമസ്.പി ജോസഫിനെ യുഡിഎഫ് സര്‍ക്കാരാണ് കേസ് ഏല്‍പ്പിച്ചത്. പിന്നീട് നിഷെ രാജന്‍ ശങ്കറെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഡീഷണലായി നിയോഗിക്കുകയായിരുന്നു.

ഏഴുമാസം വിചാരണക്കോടതിയിലും മൂന്ന് മാസം ഹൈക്കോടതിയിലും തലനാരിഴ കീറിയുള്ള വിചാരണക്ക് ശേഷമാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. 4000 പേജു വരുന്ന രേഖകളും തെളിവുകളും കോടതി പരിഗണിച്ചു. ഇതില്‍ ഭൂരിഭാഗവും സുപ്രീംകോടതിയിലെത്തിയില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍, ഫൊറന്‍സിക് സര്‍ജന്റെ മൊഴി, ഗോവിന്ദച്ചാമിയുടെ വസ്ത്രങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ എന്നിവ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ല.

ഹൈക്കോടതിയില്‍ കേസ് വാദിച്ച സുരേശനെ സുപ്രീം കോടതിയിലും കേസ് ഏല്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി: ബി.സന്ധ്യ രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് കണ്ടതായി നടിച്ചില്ല.

കേസ് അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന് സിപിഎം പി.ബി അംഗം എം.എ. ബേബി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബേബി ഇത് പറഞ്ഞത്.

യാചക വേഷത്തില്‍ കേരളത്തില്‍ വര്‍ഷങ്ങളായി കറങ്ങി നടക്കുന്ന ഗോവിന്ദച്ചാമി വര്‍ഷങ്ങള്‍ക്കു മുന്‍പ് പീച്ചിയിലെ ക്രിസ്ത്യന്‍ മതകേന്ദ്രത്തിലെത്തി മതംമാറിയിരുന്നു. യാചകരെ മതംമാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘ആകാശപ്പറവകളുടെ ചങ്ങാതിമാര്‍’ എന്ന സംഘം വഴിയാണ് ഇയാള്‍ മതംമാറിയത്. തുടര്‍ന്ന് ചാര്‍ളി എന്ന പേരും സ്വീകരിച്ചു.

കേസ് അട്ടിമറിക്കാന്‍ നടന്ന നീക്കത്തിനു പിന്നില്‍ ഇത്തരം ചില ബന്ധങ്ങളുണ്ടെന്നാണ് സൂചന. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരിക്കെ ഗോവിന്ദച്ചാമിയെ ചില തീവ്രവാദ സംഘടനയുടെ ആള്‍ക്കാര്‍ സന്ദര്‍ശിച്ചിരുന്നു. ഇരട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനേയും സംഘം സന്ദര്‍ശിച്ചിരുന്നു.

വധശിക്ഷ ഒഴിവാക്കി ജീവനോടെ പുറത്തെത്തിച്ചാല്‍ തങ്ങളുടെ സംഘത്തോടൊപ്പം ചേരണമെന്ന നിര്‍ദ്ദേശമാണ് ഈ തീവ്രവാദ സംഘം ഇവര്‍ക്കുമുന്നില്‍ വച്ചത്.ഗോവിന്ദച്ചാമി ഇതിന് അനുകൂലമായ മറുപടിയാണ് നല്‍കിയത്. മൂംബൈ കേന്ദ്രമായി മഹാരാഷ്‌ട്രയിലും ദക്ഷിണേന്ത്യയിലും പ്രവര്‍ത്തിക്കുന്ന യാചക മാഫിയയിലെ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള ഈ മാഫിയ മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ഗുണ്ടായിസം എന്നിവ തൊഴിലാക്കിയവരാണ്. ഇതിന് മറയിടാനാണ് യാചക വേഷം. വന്‍ സ്വാധീനമാണ് ഈ മാഫിയക്കുള്ളത്. ഗോവിന്ദച്ചാമി തമിഴ് നാട്ടില്‍ എട്ട് ക്രിമനല്‍ കേസുകളില്‍ പ്രതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.