Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജാനു അക്കി പൂ കൊയ്തു താ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 12:16 pm IST
in Vicharam

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിലാണ് ചേക്കോട്ട് അടിയ കോളനി. അവിടെയാണ് എന്റെ ജനനം. അച്ഛന്‍ കരിയന്‍ അമ്മ വെളിച്ചി. ഞങ്ങള്‍ അഞ്ച് മക്കളാണ്. മൂത്ത ചേച്ചി ശാന്ത. ബാക്കിയുള്ളവര്‍ ഇളയതാണ്. മുത്ത, രാജി, മല്ലന്‍. മുത്തയും അമ്മയും എന്നോടൊപ്പം പനവലിയിലാണ് താമസം. അച്ഛന്‍ മരിച്ചിട്ട് ഏഴ് വര്‍ഷമായി.

മാനന്തവാടിയില്‍നിന്ന് പത്ത് കിലോമീറ്ററുണ്ട് ചേക്കോട്ടെക്ക്. പഴയ നാടല്ല ഇന്ന്. ചെറുപ്പകാലത്ത് കൂട്ടുകാരികളോടൊപ്പം മീന്‍ പിടിക്കാനും ഞണ്ട് പിടിക്കാനും പോകും. ചേക്കോട്ട് ചെറിയ ഒരു കുന്നാണ്. താഴ്‌വാരത്ത് നോക്കെത്താ ദൂരത്ത് പടര്‍ന്നുകിടക്കുന്ന പാടശേഖരം. ഞങ്ങളുടെ കൂരയുടെ എതിര്‍ഭാഗത്താണ് കൈതവള്ളികുന്ന്. അവിടെയായിരുന്നു പി.കെ. കാളേട്ടന്‍ താമസിച്ചിരുന്നത്. അരകിലോമീറ്റര്‍ പാടത്തുകൂടി മുകളിലേക്ക് നടന്നാല്‍ തൃശ്ശിലേരി മഹാദേവ ക്ഷേത്രമായി. ക്ഷേത്രം രണ്ട് മലകള്‍ക്കിടയിലാണ്. ക്ഷേത്രത്തിലെ വാദ്യശബ്ദങ്ങള്‍ ഇടയ്‌ക്കൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാനാകും.

ശൈവവൈഷ്ണവ സംഘര്‍ഷം നടന്ന കാലത്ത് തിരുനെല്ലിയിലെ ശൈവവിഭാഗങ്ങളെ വൈഷ്ണവര്‍ ആട്ടിയോടിച്ചുവെന്നും അവര്‍ തൃശ്ശിലേരിയില്‍ താമസമാക്കി എന്നുമാണ് ഐതിഹ്യം. മഹാദേവ ക്ഷേത്രത്തിന് 1200 വര്‍ഷത്തിലധികം പഴക്കമുണ്ട്. ക്ഷേത്രത്തിന്റെ ഒരുഭാഗം നരിനിരങ്ങി മലകളാണ്. ചെറുപ്പകാലത്ത് അച്ഛനോടൊപ്പം മലകയറിയിട്ടുണ്ട്. പിന്നിട് കൂട്ടുകാരോടൊപ്പം പോയി ഞാവല്‍ പഴങ്ങള്‍ പറിച്ചു. ഞാവല്‍ മരത്തില്‍ കയറാനും പഴംപറിക്കാനും കൂട്ടുകാരും ഒപ്പമുണ്ടാവും. ചില മരങ്ങളുടെ മുഴുവന്‍ ശിഖരങ്ങള്‍പോലും ഞങ്ങള്‍ക്ക് മനഃപാഠമാണ്. വിശപ്പിന്റെ ലോകത്ത് ഞങ്ങള്‍ക്ക് ആശ്വസം തന്നത് ഞണ്ടും വട്ടവനും (ഒരുതരം മീന്‍) ചീലാങ്കുരിയും കാട്ടിലെ കിഴങ്ങുകളും വിവിധതരം ചപ്പിനങ്ങളുമായിരുന്നു. ഇന്ന് ഇവയില്‍ ഭൂരിഭാഗവും നാമാവശേഷമായി.

മാനിപുല്ലിന്റെ അറ്റത്ത് കെട്ടിയിടുന്ന പുല്‍ചാടിയെ ഉപയോഗിച്ചാണ് ഞണ്ട് പിടുത്തം. ഞണ്ട് മടയിലേക്ക് പുല്‍ച്ചാടിയെ ഇറക്കുമ്പോള്‍തന്നെ പുല്‍ച്ചാടിയുടെ ഗന്ധത്താല്‍ ഞണ്ട് മുകളിലേക്ക് കയറിവരും. ആദ്യകാലത്ത് ഞണ്ട് കൈയില്‍ ഇറുക്കിയിട്ടുണ്ട്. വേദന കടിച്ചമര്‍ത്തി കരയാതെ ഇരുന്നിട്ടുമുണ്ട്. വിശപ്പ്, ഞണ്ടിന്റെ കടിയുടെ വേദന താനെ അകറ്റും. വിശാലമായ പാടത്തിനു നടുവിലൂടെ ചെറിയ പുഴയുണ്ടായിരുന്നു. ഇന്നത് കൈത്തോട് മാത്രമാണ്. ‘ജാനു അക്കി പൂ കൊയ്തു താ’ എന്ന കുട്ടികളുടെ അപേക്ഷക്ക് മുമ്പില്‍ ഏത് പൂവും ഞാന്‍ പറിച്ച് കൊടുക്കുമായിരുന്നു. പുഴക്കരയില്‍നിന്ന് ഒരിക്കല്‍ പൂപറിക്കുന്നതിനിടെ പുഴയിലും വീണിട്ടുണ്ട്. ഒരു ചേല മാത്രം സ്വന്തമായുള്ള ഞങ്ങള്‍ എല്ലാവരും ചേല ഉണക്കാനിട്ട് ഉണങ്ങുന്നതുവരെ കുളിക്കും.

എനിക്ക് എതാണ്ട് ആറ് വയസ്സുള്ളപ്പോള്‍ വീട്ടില്‍ എത്തിയ ഒരാള്‍ കുഞ്ഞിനെ നോക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി സംസാരിക്കുന്നതു കേട്ടു. പിറ്റേന്ന് ഞാന്‍ അമ്മയോടാപ്പം മാനന്തവാടിക്ക് അപ്പുറം വെള്ളമുണ്ട എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അവിടത്തെ സ്‌ക്കൂളില്‍ ജോലിചെയുന്ന മേരിക്കുട്ടി ടീച്ചറുടെ ഒരു വയസ്സുള്ള മകളെ നോക്കാനാണ് അമ്മ എന്നെ അവിടെ എത്തിച്ചത്. കാടും മേടും താണ്ടി ഉച്ചകഴിഞ്ഞാണ് ഞങ്ങള്‍ അവിടെ എത്തിയത്. ഇതുവരെ കാണാത്ത വയലുകളും ഇടവഴിയും എല്ലാം ഞങ്ങള്‍ നടന്നുതന്നെ നീങ്ങി. വെള്ളമുണ്ടയില്‍ ടീച്ചര്‍ താമസിച്ചിരുന്നത് ഒരു ലൈനിലാണ്. മറ്റ് മുറികളില്‍ മറ്റ് അദ്ധ്യാപകരും താമസിക്കുന്നു. ടീച്ചര്‍ എനിക്ക് ഇടുന്നതിനായി ഒരു ഷിമീസ് തന്നു. പത്ത് വയസ്സുകാരിക്ക് ഇടാന്‍ പാകത്തിനുള്ള വസ്ത്രമായിരുന്നു അത്. ആദ്യമായി ലഭിച്ച കുപ്പായത്തിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. പിന്നെ കഞ്ഞികുടിക്കുന്നതിനായി അലുമിനിയം പാത്രവും തന്നു. പാത്രം ഞാന്‍ വീടിന്റെ ഒരുഭാഗത്ത് വച്ചു.

കുഞ്ഞിനെ നോക്കാന്‍ ആളുവന്നു എന്ന് അറഞ്ഞിട്ടാകണം തൊട്ടടുത്ത താമസക്കാര്‍ എത്തിനോക്കിയിട്ട് പോയി. ടീച്ചര്‍ സ്‌ക്കൂളില്‍ പോയാല്‍ വീട്ടില്‍ ഞാനും മോളും തനിച്ചാകും. തൊട്ടടുത്ത മുറികളിലെ അദ്ധ്യാപകരുടെ കുട്ടികള്‍ ചിലപ്പോള്‍ കൂട്ടിന് വരും. ആരെങ്കിലും കരയാന്‍ തുടങ്ങിയാല്‍ ഞാന്‍ കവുങ്ങിന്റെ പാള എടുത്തു കൊണ്ടുവന്ന് അതിലിരുത്തി വലിക്കുമായിരുന്നു. അപ്പോള്‍ കുട്ടികള്‍ കരച്ചില്‍ നിര്‍ത്തും. പിന്നെ പലപ്പോഴും പാളവലിക്കല്‍ ജീവിതചര്യയായി മാറി. ചിലപ്പോഴോക്കെ കുട്ടികള്‍ പാളയില്‍നിന്ന് വീണിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.