ന്യൂയോര്‍ക്ക്: ലോകത്ത് അഞ്ച് കൊല്ലത്തിനിടെ കുട്ടിയഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 77ശതമാനം വര്‍ദ്ധന. ഏഷ്യയില്‍ നിന്നാണ് കൂടുതല്‍ കുട്ടിയഭയാര്‍ത്ഥികളെന്നും യൂണിസെഫിന്റെ പുതിയ കണക്ക് ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ ഭൂരിപക്ഷത്തെയും അമേരിക്കയാണ് ഏറ്റെടുത്തിട്ടുളളത്.
തൊട്ടുപിന്നാലെ ജോര്‍ദാന്‍, യുഎഇ, ലെബനന്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഇറാന്‍, തായ്‌ലന്‍ഡ്, കുവൈറ്റ്, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. അഞ്ച് കോടി അഭയാര്‍ത്ഥിക്കുട്ടികളുണ്ട്. ഇതില്‍ മൂന്ന് കോടിയോളം പ്രാദേശിക സംഘര്‍ഷങ്ങളുടെ സംഭാവനയാണെന്നും യൂണിസെഫിന്റെ കിഴക്കനേഷ്യ-പസഫിക് കാര്യമേധാവി കരിന്‍ ഹള്‍ഷോഫ് പറയുന്നു.
കുട്ടി അഭയാര്‍ത്ഥികളില്‍ പകുതിയും സിറിയയിലും അഫ്ഗാനിസ്ഥാനിലും നിന്നുളളവരാണ്. മിക്ക അഭയാര്‍ത്ഥിക്കുട്ടികളും വന്ന് ചേരുന്നരാജ്യത്ത് നിന്ന് ജീവനും ഭാവിയ്‌ക്കും വലിയ ഭീഷണി നേരിടുന്നുവെന്നും യൂണിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്തോണി ലേക് പറയുന്നു. പല അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളും വളരെ അപകടകരമായ യാത്രയിലൂടെയാണ് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത്.
















