Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമ്പരാഗത കുടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:11 pm IST
in Samskriti

ഒരു കാലഘട്ടത്തില്‍ കുടയായി ഉപയോഗിച്ചിരുന്നത് ഓലകൊണ്ട് നിര്‍മ്മിച്ചകുടകളായിരുന്നു. ഉന്നതന്മാരും സാധാരണക്കാരും മഴ നനയാതെയിരിക്കാനും വെയിലില്‍നിന്നും രക്ഷനേടുന്നതിനും ഏക ആശ്രയം ഇത്തരം കുടകളായിരുന്നു.

കുടപ്പനയോലയും മുളയുമാണ് അതിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കള്‍. പൊള്ളയായ മുളകളാണ് ഇതിന് അനുയോജ്യം. മുളയുടെ അഗ്രഭാഗം കാലിനും താഴയുള്ള ഭാഗങ്ങള്‍ അലകും കോലും വയ്‌ക്കാനും ആവശ്യാനുസരണം പൊളിച്ചു വാട്ടി ഉപയോഗിക്കാം. പനയോല വെട്ടി തണലില്‍ ഉണക്കി പച്ചനിറം ഇല്ലാതായതിനുശേഷമാണ് കുടയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. പറയ വിഭാഗക്കാരാണ് ഇതു നിര്‍മ്മിക്കുന്നത്.

ഭഗവതിക്ഷേത്രങ്ങളിലെ വേല കൊണ്ടുപോകുന്നതിനായി വേട്ടുവര്‍ ധാരാളമായി ഇതുപയോഗിച്ചിരുന്നു. ചില തെയ്യങ്ങളും കുടചൂടിയിരുന്നു. നമ്പൂതിരിമാര്‍ സമാവര്‍ത്തനം, വേളി എന്നിവയ്‌ക്ക് ഓലക്കുട ചൂടാറുണ്ട്. കനം കുറഞ്ഞ് നീളമുള്ള മുളയെടുത്ത് തലകീഴായി നിര്‍ത്തി കടയ്‌ക്കല്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ താഴെ പതിനാറ് തുളകളിടുന്നു. ചുറ്റിലുമുള്ള ദ്വാരത്തിലും ‘കുറ്റി കല്‍പ്പ'(മുളപൊളിച്ച് കനം കുറച്ച് ഉഴിഞ്ഞെടുത്ത് കൈമുട്ടുമുതല്‍ വിരല്‍ത്തുമ്പുവരെ നീളമുള്ളവടികളാണ് കുറ്റി കല്‍പ്പ) കുത്തിനിര്‍ത്തുന്നു.അപ്പോള്‍ ചുറ്റു ഭാഗങ്ങളിലേയ്‌ക്ക് വിടര്‍ന്ന് നില്‍ക്കുന്നു കുറ്റികല്‍പ്പ. ഒന്ന് ഒതുക്കി ഉയര്‍ത്തി കുറച്ചു ഭാഗം അളികൊണ്ട്(മുള കനം കുറച്ച് ചീന്തിയെടുക്കുന്നതാണ് അളി) നെയ്തുകേറ്റും. കുടയുടെ അറ്റം വരെ നെയ്തുകേറ്റേണ്ടതില്ല. ഒരു ‘അലക്’ (മുളയുടെ കനം കുറച്ച് ഉഴിഞ്ഞെടുക്കുന്ന വടിയാണ് അലക്.) എടുത്ത് വട്ടത്തിലാക്കി കുറ്റികല്‍പ്പയുടെ അറ്റത്ത് വച്ച്‌കെട്ടും. ഇതിനെ ചുറ്റലക് എന്നു പറയും.

പിന്നെ ഒരലകുകൂടിയെടുത്ത് കുറ്റി കല്‍പ്പയുടെ നടുവില്‍വച്ച്‌കെട്ടി കോട്ടംതീര്‍ക്കും. ഇതാണ് ഓലക്കുടയുടെ ചട്ടക്കൂട്. പിന്നീട് ഓലമേയലാണ്. ഓല ഉപയോഗിക്കുന്നതിനുമുമ്പ് ഓല കീറാതെ ഈര്‍ക്കില്‍ മാത്രമായി അടര്‍ത്തിയെടുക്കും. ഇതിനുമുമ്പായി വെള്ളംതളിച്ച് പശിമവരുത്തും. ചുറ്റലക് പിടിപ്പിച്ച കാല് ഉയരത്തില്‍ നിന്നും നിലം മുട്ടിച്ച് തലകീഴായി കെട്ടിയിടും. പിന്നെ ഓല അടിയിലൂടെ തിരുകി കയറ്റും. ഇവ അകത്തേക്കുമടക്കി മുമ്പ് ഊരിമാറ്റിയ ഈര്‍ക്കിലിയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുത്ത് മുനയുണ്ടാക്കി കുത്തി അഴിഞ്ഞുപോകാതെ നിര്‍ത്തും. ഈര്‍ക്കിലി കുത്തുന്നത് പുറമേക്കുകാണില്ല. ഇവചെരിച്ച് കുറ്റികല്‍പ്പയുടെ അടിയിലേക്ക് തിരുകി വക്കും.

ചിലകാവുകളില്‍ വര്‍ഷംതോറും കുടസമര്‍പ്പിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ട്. രാജാക്കന്മാര്‍ക്ക് നെടിയ കുടയും, ബ്രാഹ്മണര്‍ക്ക് മനക്കുടയും, അന്തര്‍ജനങ്ങള്‍ ഉപയോഗിക്കുന്നകുടയ്‌ക്ക് മറക്കുട എന്നാണ് പറയുക. ഉത്തരകേരളത്തിലെ മറക്കുടയ്‌ക്ക് കാലിനു നീളം കുറയും. ദക്ഷിണ കേരളത്തില്‍ കാലിന് നീളം കൂടുതലുമാണ്. കന്യകമാരുടെ കുടയ്‌ക്ക് കന്യാക്കുട എന്നും പറയുന്നു. അവര്‍ണ്ണസ്ത്രീകള്‍ക്ക് കന്നിക്കുട, നായന്മാര്‍ കല്യാണത്തിനുപയോഗിക്കുന്നത് മങ്ങലക്കുട. നമ്പൂതിരിമാരുടെ വിവാഹത്തിനുപയോഗിക്കുന്ന കുടയ്‌ക്ക് വേളിക്കുട എന്നും കൃഷിക്കാരുടേത് കുണ്ടന്‍കുട, തൊപ്പിക്കുട, ഉത്സവത്തിനുള്ളത് ചിത്രക്കുട. കാവുകളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത് ആചാരക്കുട. ഇവയുടെ ഉള്‍വശം പട്ടിനാല്‍ അലങ്കരിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

India

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

Kerala

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.