തിരുവനന്തപുരം: മുന്‍എംഎല്‍എ ശിവന്‍കുട്ടിയുടെ ഭീഷണിയെത്തുടര്‍ന്ന് പോലീസ് സേനയില്‍ അസംതൃപ്തി. സിപിഎം അനുഭാവമുള്ള പോലീസുകാരെപ്പോലും ശിവന്‍കുട്ടി ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയരുന്നു.
സിപിഎം ഭരണത്തില്‍ കയറിയപ്പോള്‍ പോലീസ് സ്റ്റേഷന്‍ ഭരണം ആരൊക്കെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഏര്യാകമ്മിറ്റി സെക്രട്ടറിയോ അവര്‍ നിശ്ചയിക്കുന്ന പ്രതിനിധികളോ ആണ് അതാത് സ്ഥലത്തെ പോലീസ് വിഷയം കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍, കോവളം. കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങളിലെ പോലീസ് സ്റ്റേഷനുകളുടെ ഭരണം ശിവന്‍കുട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്. ഏര്യാകമ്മിറ്റി സെക്രട്ടറിമാര്‍ക്ക് ഇതില്‍ യാതൊരു പങ്കും ഉണ്ടാകുന്നില്ല.
സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളിലും മറ്റ് കേസുകളിലും ഏര്യാകമ്മിറ്റി അറിയാതെ ശിവന്‍കുട്ടി ഇടപെടുന്നുണ്ട്, പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ പരുഷമായി ശാസിക്കുന്നതോടൊപ്പം അസഭ്യവര്‍ഷവും നടത്താറുണ്ട്. സിപിഎം അനുഭാവമുള്ള പോലീസുകാരെയാണ് തലസ്ഥാനവുമായി ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ നിയമിച്ചിരിക്കുന്നത്. ശിവന്‍കുട്ടിയുടെ പരുഷസ്വഭാവം എസ്‌ഐമാര്‍ക്കും പോലീസുകാര്‍ക്കും അസഹനീയമായിട്ടുണ്ട്. ശിവന്‍കുട്ടിയുടെ ശകാരത്തിന് ഇരയായതില്‍ സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കളുംപ്പെടുന്നു. ഏര്യാ കമ്മിറ്റി സെക്രട്ടറിമാരോട് പരാതി പറഞ്ഞെങ്കിലും നിസ്സഹായ അവസ്ഥയിലാണ്. ഏര്യാകമ്മിറ്റികള്‍ ജില്ല സെക്രട്ടറിയോട് വിഷയത്തെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞ് പ്രശ്‌നം പരിഹരിക്കാം എന്ന നിലപാടിലാണ്.
പാര്‍ട്ടിനിയമങ്ങള്‍ അടിക്കടി ലംഘിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. മറ്റ് മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ശിവന്‍കുട്ടിയുടെ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു.
മന്ത്രി കടംകംപള്ളി സുരേന്ദ്രനായിരുന്നു പാപ്പനംകോട് ഉപതെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. ശിവന്‍കുട്ടിയെ തഴഞ്ഞ് മേയര്‍ വി.കെ. പ്രാശാന്തിന് തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല കടകംപള്ളി നല്‍കി. ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ അകറ്റിനിര്‍ത്തും എന്നായിരുന്നു വിശദീകരണം. തന്നെ തഴഞ്ഞതില്‍ അരിശം പൂണ്ട്് തെരഞ്ഞെടുപ്പിന് തലേ ദിവസം സിപിഎം ബുത്ത് ഓഫീസ് അനുയായികളെ കൊണ്ട് കത്തിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കേസ് ചുമത്താനായിരുന്നു നീക്കം. ഈ ശ്രമം പാളിയത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
നേമം നിയോജക മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കണം എന്ന് പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുവരെ പരിഗണിച്ചിരുന്നു. എന്നാല്‍ നിരന്തരം അച്ചടക്ക ലംഘനം നടത്തുന്നതിനാല്‍ മുന്‍എംഎല്‍എയുടെ ഭാര്യക്ക് പിഎസ്‌സി മെമ്പര്‍ സ്ഥാനം നല്‍കി പാര്‍ട്ടി തടിതപ്പി.
















