Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓണവും ഹറാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:54 pm IST
in Vicharam

ഇടതുമുന്നണി സര്‍ക്കാര്‍ ഹിന്ദുത്വ വിരുദ്ധമാണെന്ന സത്യത്തിന് അടിവരയിടുന്നതാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണപ്പൂക്കളമിടരുതെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. ഇതേത്തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തരുതെന്നും പ്രാര്‍ത്ഥനാ ഗാനം പാടരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

തിരുവോണം ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. അത് മതേതരമായി ആഘോഷിക്കുന്ന ഉത്സവവുമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിട്ടാല്‍ അത് പ്രവൃത്തിസമയം കളയലാണത്രെ. ഇതുപറയുന്ന പിണറായി പക്ഷെ ഇടതുസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള സെപ്തംബര്‍ രണ്ടിലെ പണിമുടക്കില്‍ അണിചേരണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നു. എന്തൊരു വിരോധാഭാസം! ഓണക്കാലത്ത് ജോലി തടസ്സപ്പെടുന്ന ആഘോഷങ്ങള്‍ പാടില്ല.

പക്ഷെ പണിമുടക്കാകാം! സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ശരിയായി ജോലി ചെയ്യുന്നില്ലെന്നും, ഫയലുകള്‍ നീങ്ങണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നും എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഇതിന് പരിഹാരം കാണാതെയാണ് ഭരണത്തലവനായ പിണറായി ഓണാഘോഷത്തിന് വിലക്കേര്‍പ്പെടുത്തുന്നത്. ഓണം ഒരു മതത്തിന്റെ ആഘോഷമല്ല. വിളക്കു കൊളുത്തല്‍ ഹിന്ദുവിശ്വാസികള്‍ മാത്രം അനുഷ്ഠിക്കുന്ന ചടങ്ങുമല്ല. ആനയെഴുന്നള്ളിപ്പും പലതരം ഘോഷയാത്രകളും കേരളത്തിന്റെ ആഘോഷങ്ങളില്‍പ്പെടുന്നവയാണ്. ഇതൊക്കെയറിയാതെയാണോ പിണറായിയും സുധാകരനും മന്ത്രിക്കസേരകളില്‍ കയറിയിരിക്കുന്നത്. വെളിച്ചത്തിനും മതമുണ്ടോ? നിലവിളക്കും കൊടിമരവും ക്രൈസ്തവ ദേവാലയങ്ങളിലുമുണ്ടല്ലോ.

സെക്രട്ടറിയേറ്റിലെ ഫയലുകള്‍ ആഘോഷങ്ങളില്ലാത്ത വേളയിലും നീങ്ങുന്നില്ല. ഇത് കാലങ്ങളായി മാധ്യമങ്ങളില്‍ നിരന്തരം വരുന്ന കാര്യങ്ങളാണ്. ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇതിന് പരിഹാരം കാണാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു താല്‍പ്പര്യവും കാണിക്കാറില്ല. എന്നിട്ടാണ് മുഖ്യമന്ത്രി പിണറായി ഓണാഘോഷത്തിനു നേര്‍ക്ക് കുതിരകേറുന്നത്. കമ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല എന്നുപറയുമ്പോഴും അവരുടെ കുടുംബം അമ്പലങ്ങളിലും മറ്റും പോകുന്നതും, വഴിപാടുകള്‍ നടത്തുന്നതും വാര്‍ത്തയാകാറുണ്ട്.

പിന്നെ ആരെ ബോധിപ്പിക്കാനാണ് ഈ വിശ്വാസ വിരുദ്ധ വായ്‌ത്താരി? പ്രാര്‍ത്ഥനയും നിലവിളക്കുകൊളുത്തലും ബ്രാഹ്മണ മേധാവിത്വത്തിന്റേതാണെന്നു പറയുന്ന മന്ത്രി സുധാകരന്‍ ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആരാധനാരീതികളെ, ഹജ്ജിന് പോകുന്നതടക്കം എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ക്രൈസ്തവ പള്ളികളിലും മോസ്‌ക്കുകളിലും പെരുന്നാള്‍ ആഘോഷിക്കാറുണ്ട്. പക്ഷേ അതിനെതിരെ നാവുയര്‍ത്താന്‍ ധൈര്യപ്പെടാത്ത മാര്‍ക്‌സിസ്റ്റുകള്‍ എല്ലാം സഹിക്കുന്ന ഹിന്ദുക്കളെയാണ് ആക്രമിക്കുന്നത്. ഹൈന്ദവരുടെ ആരാധനാക്രമങ്ങളെ പുച്ഛിക്കുന്ന ഇടതുസര്‍ക്കാര്‍ പക്ഷേ ഹജ്ജിന് പോകാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്ക് വിമാനയാത്രയടക്കം എല്ലാ സൗകര്യവും ഒരുക്കുന്നു.

ഇതൊക്കെ ഫ്യൂഡലിസവും പഴഞ്ചനുമാണെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ധൈര്യമുണ്ടോ? സര്‍ക്കാരിന് ജാതിയും മതവുമില്ല എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ചാലും പിണറായി സര്‍ക്കാര്‍ ഹിന്ദുവിരുദ്ധനയമാണ് സ്വീകരിച്ചുവരുന്നത്. ഓണം ദേശീയോത്സവമായിരിക്കെ, അത് മലയാളികളുടെ മനം കുളിര്‍പ്പിക്കുന്ന പൂക്കളുടെ ഉത്സവമായിരിക്കെ ബ്രാഹ്മണ്യത്തിന്റെ ചിഹ്നമായും മറ്റും വ്യാഖ്യാനിക്കുന്നത് പരിഹാസ്യമാണ്.

സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയിട്ട് ആഘോഷങ്ങള്‍ക്ക് സമയം ചെലവിടുന്നത് തടയേണ്ടതുതന്നെ. ജനസേവന കേന്ദ്രമായ സര്‍ക്കാര്‍ ഓഫീസുകളിലെ ജോലിക്കാര്‍ക്ക് കര്‍ത്തവ്യബോധം വേണം. പക്ഷേ നാടുമുഴുവന്‍ ഓണം ആഘോഷിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരെ അതില്‍നിന്ന് വിലക്കുന്നത് ഹൃദയശൂന്യതയാണ്. പകരം അവരോട് ഓഫീസ് സമയം തുടങ്ങുന്നതിനു മുന്‍പ് ഓണപ്പൂക്കളം ഇടാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിക്കേണ്ടിയിരുന്നത്.

മുഖ്യമന്ത്രി പിണറായിയും മന്ത്രി സുധാകരനും കോടിയേരി ബാലകൃഷ്ണനും മറ്റും എന്തിനുള്ള പുറപ്പാടാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുസ്ലിം പിന്തുണ ഉറപ്പിച്ചുനിര്‍ത്താന്‍ നടത്തുന്ന പരാക്രമങ്ങളാണിത്. യോഗാദിനാചരണത്തിനെതിരെ പിണറായിയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഉറഞ്ഞുതുള്ളിയത് നാം കണ്ടതാണല്ലൊ. നിലവിളക്ക് ഹറാമല്ലെന്ന് ചില മുസ്ലിം നേതാക്കള്‍ക്കുതന്നെ തിരിച്ചറിവുണ്ടാകുമ്പോഴാണ് മന്ത്രി സുധാകരന്‍ ഇസ്ലാമിക ഫത്വയുമായി രംഗത്തുവന്നിട്ടുള്ളത്. ഹിന്ദുവിരുദ്ധമായ ഈ അടവുനയം തിരിച്ചടിക്കുമെന്ന് അധികം വൈകാതെ തന്നെ സഖാക്കള്‍ക്ക് മനസ്സിലാകും. അതുവരെ ഇക്കൂട്ടര്‍ വിടുവായത്തം തുടരട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.