Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റെഡ്‌ക്രോസ് പിടിച്ചു; കൈപൊള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 09:48 pm IST
in Vicharam

എല്ലാം പിടിച്ചടക്കുക, മാര്‍ക്‌സിസ്റ്റുകാരുടെ സ്വഭാവമതാണ്. അധികാരമുണ്ടായാലും ഇല്ലെങ്കിലും ഈ സ്വഭാവത്തിന് ഒരുകുറവുമില്ല. സഹകരണസ്ഥാപനങ്ങള്‍ സ്വന്തമാക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ എകെജിയുടെ പേരുപോലും കളങ്കപ്പെടുത്തിയത് വിസ്മരിക്കാനാവില്ല. സ്വന്തമായി എന്തെങ്കിലുമുണ്ടാക്കാന്‍ താല്‍പര്യമോ മനസ്സോ ഇല്ലാത്തവര്‍ വല്ലവരുമുണ്ടാക്കിയതിനെ സ്വന്തമാക്കാനാണ് ഉത്സാഹിക്കുന്നത്. സിപിഎമ്മിലുള്ളപ്പോഴായിരുന്നു എം.വി.രാഘവന്‍ സ്വപ്രയത്‌നംകൊണ്ട് കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രി ആരംഭിച്ചത്. രാഘവന്‍ സിഎംപി രൂപീകരിച്ചപ്പോള്‍ ആശുപത്രി പിടിച്ചെടുക്കാന്‍ സിപിഎം നടത്തിയ നികൃഷ്ടനീക്കങ്ങള്‍ ജനാധിപത്യത്തിന് ഏല്‍പ്പിച്ച കളങ്കം ഇപ്പോഴും നിലനില്‍ക്കുകയാണ്.

പരിയാരം മെഡിക്കല്‍ കോളേജിന്റെയും പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന്റെ കാര്യവും തഥൈവ. എകെജി ആശുപത്രി പിടിച്ചെടുക്കാന്‍ കള്ളവോട്ടും കയ്യൂക്കുമാണ് സഖാക്കള്‍ പ്രയോഗിച്ചത്. അത് പിന്നീട് എകെജി മോഡല്‍ എന്ന് കുപ്രസിദ്ധി നേടി. ‘എകെജി കള്ളവോട്ടിന്റെ ആശാനാണോ’ എന്ന സംശയമാണ് ഇത് പുതുതലമുറയിലുണ്ടാക്കിയത്. എകെജി മോഡല്‍, കേരളത്തില്‍ നിരവധി സഹകരണ സ്ഥാപനങ്ങളില്‍ പ്രയോഗിച്ചു. പയ്യാവൂരും കിളിയന്തറയുമൊക്കെ അരങ്ങേറിയ പിടിച്ചെടുക്കല്‍ തന്ത്രം തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ കണ്ടത് കഴിഞ്ഞമാസമാണ്. ജൂലായ് 16ന് നടന്ന തെരഞ്ഞെടുപ്പില്‍ കള്ളവോട്ടായിരുന്നു വില്ലന്‍. അതിന്റെ തലേന്ന് മറ്റൊരു അട്ടിമറി അരങ്ങേറി. റെഡ്‌ക്രോസ് സൊസൈറ്റി കയ്‌പിടിയിലാക്കാനായിരുന്നു അത്.

റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ജില്ലാ ബ്രാഞ്ചുകള്‍ പിരിച്ചുവിട്ട സര്‍ക്കാരിന്റെ കൈപൊള്ളിയത് ഹൈക്കോടതി ഇടപെട്ടതോടെയാണ്. റെഡ്‌ക്രോസ് സൊസൈറ്റി സ്വന്തമാക്കാന്‍ സ്വീകരിച്ച നീക്കം സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണെന്നും ഹൈക്കോടതി വിലയിരുത്തി. സൊസൈറ്റി ചെയര്‍മാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയും റദ്ദാക്കി. അതത് ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്ത സൊസൈറ്റി രേഖകളും മറ്റും അടിയന്തരമായി തിരികെ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സൊസൈറ്റി സംസ്ഥാന ഓഫീസ് രാത്രി പൂട്ട് തകര്‍ത്ത് കയറി രേഖകള്‍ എടുത്തുകൊണ്ടുപോവുകയാണുണ്ടായത്. ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകര്‍ ഐഎഎസ് ആണ് അതിന് നേതൃത്വം നല്‍കിയിരുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകള്‍ മഹസ്സര്‍ തയ്യാറാക്കാതെ കടത്തിക്കൊണ്ട് പോയി. റെഡ്‌ക്രോസ് സൊസൈറ്റി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ കളക്ടര്‍മാരെ ഉപകരണമാക്കുകയായിരുന്നു.

1994 മുതല്‍ 2013 വരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായിരുന്നു റെഡ്‌ക്രോസ്. അരുമാനൂര്‍ നിര്‍മലാനന്ദന്റെ കാലത്തു നടന്ന ക്രമക്കേടുകളുടെ പേരിലായിരുന്നു ഇത്. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം റെഡ്‌ക്രോസിനെ പരിതാപകരമാക്കിയതിനെത്തുടര്‍ന്ന്, ഹൈക്കോടതി ഇടപെട്ടാണ് 2013 ല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്. സിപിഎമ്മിനെതിരെ മത്സരിച്ച്, സുനില്‍ സി. കുര്യന്‍ ചെയര്‍മാനായ ഭരണസമിതി നിലവില്‍വന്നു. ഇതിനെതിരെ പല ക്രമക്കേടുകള്‍ ആരോപിച്ചെങ്കിലും അവയൊക്കെ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്, സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ പിടിച്ചെടുക്കല്‍ നയം നടപ്പാക്കിയത്.

സംസ്ഥാനത്തുടനീളം റെഡ്‌ക്രോസ് നടത്തിപ്പോരുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ആര്‍ത്തിമൂലം സ്തംഭിച്ചു. ആംബുലന്‍സ് സര്‍വ്വീസും മെഡിക്കല്‍ ഷോപ്പും ആതുരസേവനവും നിലച്ചു. സൗജന്യഭക്ഷണ സംവിധാനവും ഇല്ലാതായി. വൃദ്ധസദനങ്ങളും അംഗനവാടികളും അടച്ചുപൂട്ടി. റെഡ്‌ക്രോസ് സൊസൈറ്റികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. അതിനാണ് ഹൈക്കോടതി തടയിട്ടത്. മുന്‍ നിശ്ചയപ്രകാരം ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ലോകമാകെ പരന്നുകിടക്കുന്ന റെഡ്‌ക്രോസ് സൊസൈറ്റി കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന അംഗീകൃത സംഘടനയാണ്.

മനുഷ്യത്വമാണതിന്റെ മുഖമുദ്ര. അത് മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മനസ്സിലാകാന്‍ പ്രയാസമാണ്. അവര്‍ക്ക് അധികാരം മാത്രം മതി. അതിനുള്ള കുടിലതന്ത്രത്തിനാണ് ഹൈക്കോടതി തടയിട്ടത്. ജനാധിപത്യം അടവുനയമായി സ്വീകരിച്ച ഒരു പ്രസ്ഥാനം എത്രമാത്രം ഹീനമായ മാര്‍ഗമാണ് അധികാരം പിടിക്കാന്‍ പ്രയോഗിക്കുക എന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പും റെഡ്ക്രസ് സൊസൈറ്റി പിടിച്ചെടുക്കലും. എല്ലാം ശരിയാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ചെയ്യുന്നതൊക്കെ തെറ്റായി ഭവിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.