ലോഡര്‍ഡേല്‍: ട്വന്റി-20യില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് അവസാന പന്തില്‍ നാടകീയ വിജയം. ഒരു റണ്‍സിനാണ് ഇന്ത്യ വീണത്. വിജയത്തിന്റെ വക്കോളമെത്തിയ ഇന്ത്യ, അവസാന പന്തില്‍ നായകന്‍ ധോണിയുടെ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറുവിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എടുത്തിരുന്നു. ലൂയിസിന്റെ 100 റണ്‍സിന്റെ മികവില്‍ വിന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍ ഡെയിന്‍ ബ്രാവോയുടെ പന്ത് അതിര്‍ത്തി കടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശയിലാക്കി ക്യാപ്റ്റന്‍ എം.എസ് ധോണി അടിച്ച പന്ത് മര്‍ലോണ്‍ സാമുവല്‍സിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു.
51 പന്തിൽ 110 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യയെ വിൻഡീസ് ഉയർത്തിയ കൂറ്റൻ വിജലക്ഷ്യത്തിന്റെ അടുത്തെങ്കിലും എത്തിക്കാൻ സഹായിച്ചത്. 25 പന്തിൽ 43 റൺസ് ധോണിയും സ്വന്തമാക്കി. അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും ഇന്ത്യൻ സ്കോറിന് വേഗം കൂട്ടി. 28 പന്തിൽ 62 റൺസ് നേടിയ രോഹിത്ത് ശർമയെ പൊള്ളാർഡ് പുറത്താക്കി. നാലു സിക്സും നാലു ഫോറും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 245/6 (20ഓവര്‍), ഇന്ത്യ 244-4 (20ഓവര്‍)
















