Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റഷ്യക്കാരന്‍ പത്രങ്ങള്‍ പിടിച്ചടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 09:29 am IST
in Vicharam

‘ദ് ഡെയ്‌ലി ടെലഗ്രാഫ്’ കൈവശപ്പെടുത്താനുള്ള റഷ്യന്‍ മഹാകോടിപതി ഇവ്ഗനി ലെബദേവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ‘ദ് ലണ്ടന്‍ ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’ന്റെയും ടിവി ചാനലായ ‘ലണ്ടന്‍ ലൈവി’ന്റെയും ഉടമസ്ഥനാണ് ലെബദേവ്.

‘ടെലഗ്രാഫ്’ ലേലത്തില്‍ പിടിക്കാനുള്ള ലെബദേവിന്റെ ശ്രമങ്ങള്‍ വിഫലമായതായി ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. വലതുപക്ഷ പത്രമായ ‘ടെലഗ്രാഫ്’ വാങ്ങാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ഈ വര്‍ഷമാദ്യം ടെലഗ്രാഫ് മീഡിയാ ഗ്രൂപ്പ് ചെയര്‍മാന്‍ എയ്ഡന്‍ ബാര്‍ക്ലേയെ ലെബദേവ് കണ്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ‘ടെലഗ്രാഫ്’ വില്‍പ്പനയ്‌ക്കുള്ളതല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്ന് ബാര്‍ക്ലേ പറയുന്നു. ‘ടെലഗ്രാഫ്’ ഉടമ സര്‍ ഡേവിഡിന്റെ മകനാണ് ബാര്‍ക്ലേ. അദ്ദേഹത്തിന്റെ ഇരട്ട സഹേദരനായ ഫ്രഡറിക്കും പങ്കാളിയാണ്.

ജനിച്ചത് മോസ്‌കോയിലാണെങ്കിലും ബ്രിട്ടീഷ് പൗരനാണ് ലെബദേവ്. തകര്‍ച്ചയിലായിരുന്ന ‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’നെ ലാഭത്തിലാക്കിയതും സമ്പൂര്‍ണ്ണ ദിനപത്രമാക്കിയും ലെബദേവായിരുന്നു.

ലെബദേവ്‌

പത്രപ്രവര്‍ത്തനത്തിനായി ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ലെബദേവ്, ഹമീദ് കര്‍സായി, ഗൊര്‍ബച്ചേവ്, അലക്‌സാണ്ടര്‍ ലുകാഷെന്‍കോ തുടങ്ങിയ ലോകനേതാക്കളെ അഭിമുഖം ചെയ്തിട്ടുണ്ട്.

റഷ്യന്‍ ചാരസംഘടന കെജിബിയുടെ മുഖ്യഡയറക്ടര്‍ ആയിരുന്ന അലക്‌സാണ്ടര്‍ ലെബദേവിന് ആദ്യഭാര്യ നതാലിയയില്‍ പിറന്ന ഏക മകനാണ് ഇവ്ഗനി ലെബദേവ്. അച്ഛന്‍ കെജിബിക്കുവേണ്ടി പ്രവര്‍ത്തനം തുടങ്ങിയതോടെ എട്ടാം വയസ്സില്‍ ഇവ്ഗനി ലണ്ടനിലേക്ക് താമസംമാറ്റി. ബ്രിട്ടീഷ് രഹസ്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനേക്കാള്‍ അദ്ദേഹം സമയം ചെലവഴിച്ചത് സാമ്പത്തിക കാര്യങ്ങളില്‍ അറിവ് സമാഹരിക്കാനാണ്.

കെന്‍സിങ്ടണിലെ സെന്റ് ബര്‍ണബാസ് ആന്റ് സെന്റ് ഫിലിപ്‌സ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂളിലും ഹോളണ്ട് പാര്‍ക്ക് മില്‍ഹില്‍ ബോര്‍ഡിങ് സ്‌കൂളിലും പഠിച്ചു. ലണ്ടനില്‍തന്നെ കലാ ചരിത്രപഠനം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ വ്‌ളാദിമിര്‍ സൊകോളോവ് സോവിയറ്റ് യൂണിയനിലെ സയന്‍സ് അക്കാദമിയില്‍ ജീവശാസ്ത്ര വിഭാഗം തലവനായിരുന്നു.

2009 ജനുവരി 21 ന് ഇവ്ഗനിയും അലക്‌സാണ്ടര്‍ ലെബദേവും ‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’ ന്റെ 65 % ഓഹരികള്‍ വാങ്ങി. ലെബദേവിന്റെ ഉടമസ്ഥതയില്‍ 2009 ഒക്‌ടോബറില്‍ ‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡ്’ സ്വതന്ത്ര പത്രമായി. വന്‍നഷ്ടത്തില്‍നിന്ന് പത്രത്തെ ലാഭകരമാക്കി വ്യവസായ നിരീക്ഷകരെ അമ്പരപ്പിച്ചു. പത്രത്തിന്റെ പ്രചാരം മൂന്നിരട്ടിയായി.

2014 ജനുവരിയില്‍ പ്രചാരം ഒന്‍പതു ലക്ഷത്തിലെത്തി. ഇന്ന് ലണ്ടനില്‍ 20 ലക്ഷത്തിലേറെ വായനക്കാരാണുള്ളത്.

പൂട്ടലിന്റെ വക്കിലെത്തിയ ‘ദ് ഇന്‍ഡിപെന്‍ഡന്റും’ ‘സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റും’ 2010 മാര്‍ച്ച് 25 ന് ലെബദേവ് വാങ്ങി. അതേവര്‍ഷം ഒക്‌ടോബര്‍ 26 ന് ബ്രിട്ടന്റെ പ്രഥമ ദേശീയ പത്രമായി ‘ദി ഇന്‍ഡിപെന്‍ഡന്റ്’ പ്രസിദ്ധീകരിച്ചു തുടങ്ങി. 2015 ല്‍ ദേശീയ ദിനപത്രമായി പ്രഖ്യാപിക്കപ്പെട്ടു. പത്രങ്ങളുടെ എഡിറ്റോറിയല്‍, വാണിജ്യകാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല.

പത്രസ്വാതന്ത്ര്യത്തെ ലെബദേവ് പിന്തുണച്ചു. ലോകമാകെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പ്രോത്‌സാഹിപ്പിക്കാന്‍ 2011 ല്‍ ജേണലിസം ഫൗണ്ടേഷന്‍ സ്ഥാപിച്ചെങ്കിലും ഒരു വര്‍ഷത്തിനുശേഷം നിര്‍ത്തി.

പുരോഗമന പത്രമായി പേരെടുത്ത ‘ഇന്‍ഡിപെന്‍ഡന്റി’ന്റെ എഡിറ്ററായി 2013 ല്‍ ഭാരതീയനായ അമോല്‍ രാജന്‍ ചുമതലയേറ്റു. േദശീയ ദിനപത്രത്തിന്റെ വെള്ളക്കാരനല്ലാത്ത ആദ്യ എഡിറ്ററായി അദ്ദേഹം. 1983 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമോലിന്റെ മൂന്നാം വയസില്‍ കുടുംബം ലണ്ടനിലേക്ക് പോയി. ദക്ഷിണ ലണ്ടനിലെ ടൂട്ടിങ്ങില്‍ താമസം; ഗ്രാവ്‌നി സെക്കണ്ടറി സ്‌കൂളില്‍ പ്രാഥമിക പഠനം. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഡൗണിങ്ങ് കോളേജില്‍ ഇംഗ്ലീഷ് പഠനം. അവിടെ കോളജ് മാഗസിന്‍ എഡിറ്ററായി.

18-ാം വയസില്‍ യുകെ വിദേശകാര്യ കോമണ്‍വെല്‍ത്ത് ഓഫീസില്‍ ഒരുവര്‍ഷം ജോലിചെയ്തു. ക്രിക്കറ്റ് ആരാധകന്‍. ആദ്യഗ്രന്ഥം ക്രിക്കറ്റിലെ സ്പിന്‍ബൗളര്‍മാരുടെ ചരിത്രം വിവരിക്കുന്ന ‘ട്വര്‍ളിമെന്‍, ദ് അണ്‍ലൈക്ക്‌ലി ഹിസ്റ്ററി ഓഫ് ക്രിക്കറ്റ്‌സ് ഗ്രേയ്റ്റസ്റ്റ് സ്പിന്‍ബൗളേഴ്‌സ്’, 2011 ല്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ചു. 2013 സെപ്തംബറില്‍ കേംബ്രിഡ്ജിലെ അധ്യാപികയായ ഷാര്‍ലറ്റിനെ വിവാഹംചെയ്തു.

‘ഈവനിങ് സ്റ്റാന്‍ഡേര്‍ഡി’ല്‍ സാറാ സാന്‍ഡ്‌സും ‘സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റി’ല്‍ ലിസ മാര്‍ക്ക്‌വെലും വനിതാ എഡിറ്റര്‍മാരായി.

കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ 2006 ല്‍ ഗോര്‍ബച്ചേവ് സ്ഥാപിച്ച റെയ്‌സ ഗോര്‍ബച്ചേവ് ഫൗണ്ടേഷന്റെ ചെയര്‍മാനായിരുന്നു ലെബദേവ്. സ്വന്തം പത്രങ്ങളുടെ പേരില്‍ നടത്തിയ ഒട്ടേറെ സാമൂഹ്യക്ഷേമ, ധനസമാഹരണ പരിപാടികള്‍ക്ക് അദ്ദേഹം നേതൃത്വമേകി.

അന്താരാഷ്‌ട്ര സന്നദ്ധസംഘടനയായ സ്‌പെയ്‌സ് ഫോര്‍ ജയന്റ്‌സിന്റെ രക്ഷാധികാരിയായും പ്രവര്‍ത്തിക്കുന്നു. കലയെ പ്രോത്‌സാഹിപ്പിക്കുന്ന അദ്ദേഹം ഈവനിങ് സ്റ്റാന്‍ഡേര്‍ഡ് തിയറ്റര്‍ അവാര്‍ഡ് സമിതി ചെയര്‍മാനാണ്.ബ്രിട്ടനിലും ഇറ്റലിയിലും സ്വത്തുള്ള ലെബദേവിന്റെ ഹാംപ്ടണ്‍ കോര്‍ട്ട് പാര്‍ക്കിലെ വസതി ശില്‍പചാതുരി നിറഞ്ഞതാണ്. സണ്‍ഡേ ടൈംസ്, ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ്, ദ് ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ ഇറ്റലിയിലെ കൊട്ടാരങ്ങളെക്കുറിച്ച് ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചു.

ആധുനിക ബ്രിട്ടീഷ് കലയുടെ വലിയ ശേഖരത്തിനുടമയാണ്. ട്രേസി എമിന്‍, ആന്റണി ഗോംലെ, ഡാമിയന്‍ ഹിസ്റ്റ്, ഫ്രാന്‍സിസ് ബേക്കണ്‍, ലൂഷ്യന്‍ ഫ്രോയ്ഡ്, ചാപ്മാന്‍ ബ്രദേഴ്‌സ് തുടങ്ങിയവരുടെ സൃഷ്ടികള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. നവോത്ഥാന കലയെക്കുറിച്ചും അറിവിന് ഉടമ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.