Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാട് പട്ടിപ്പേടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 10:26 pm IST
in Vicharam

തെരുവു പട്ടികള്‍ എന്ന് ആക്ഷേപിക്കപ്പെടുകയും അവഹേളിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് തെരുവുപട്ടി പേടിയിലാണ് നാടും നഗരവും. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ കരിങ്കുളത്ത് തെരുവുപട്ടികളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചതോടെ പേടി കൂടിയിരിക്കുകയാണ്. തെരുവുപട്ടികളുടെ ആക്രമണത്തില്‍ മരണപ്പെടുന്ന ആദ്യസംഭവമല്ല പൂങ്കുളത്തേത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 35ഓളം മനുഷ്യജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. കടിയേറ്റവര്‍ നൂറുകണക്കിന് വരും.

കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും തെരുവുപട്ടികളുണ്ട്. എന്നാല്‍ കേരളത്തിലുള്ളതുപോലെ പട്ടികള്‍ ആക്രമണകാരികളാകുന്നതിന്റെ വാര്‍ത്തകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കേരളത്തിലെ പട്ടികള്‍ എന്തുകൊണ്ട് ആക്രമണകാരികളാകുന്നുവെന്നത് പഠന വിഷയമാക്കേണ്ടതാണ്. തിരുവനന്തപുരം തീരദേശത്ത് പുല്ലുവിള ചെമ്പകരാമന്‍ തുറയിലെ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയുടെ മരണം ദാരുണമാണ്. തുറയിലെ അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും ഭരണവര്‍ഗ്ഗത്തിന്റെ നിരുത്തരവാദപരവും കുറ്റകരവുമായ ചെയ്തികളുമാണ് പട്ടികളുടെ വര്‍ദ്ധനവിനും അവ ആക്രമണകാരികളുമാകാന്‍ കാരണമെന്നും പറയാതെ വയ്യ.

തുറയിലെ അറുപത് ശതമാനം ആള്‍ക്കാര്‍ക്കും മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ല. മണല്‍പരപ്പോ കടല്‍തീരമോ ആണ് സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ ഇതിനായുള്ള ആശ്രയം.

പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്ന കക്ഷികള്‍ വോട്ടിനുവേണ്ടി മാത്രം തുറയിലെത്തുന്നു എന്ന പരാതിയാണ് നാട്ടുകാരൊന്നടങ്കം പറഞ്ഞത്. വോട്ടുകിട്ടിക്കഴിഞ്ഞാല്‍ പിന്നെ പതിവുപോലെ ജനങ്ങളെയും തുറകളെയും വിസ്മരിക്കുന്നു.

ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്. അവ നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ്. പക്ഷേ അവര്‍ക്കതിനൊന്നും സമയവും മനസ്സുമില്ല. കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലുകള്‍ക്കിടയിലാണ് ഇത്തരം ദയനീയ സാഹചര്യമുള്ളത്. തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തിലെ മിക്ക ജില്ലകളിലും തെരുവുപട്ടികള്‍ പ്രകോപിതരാണ്. ഇവയുടെ ആക്രമണങ്ങള്‍ക്കിരയാകുന്നത് സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമൊക്കെയാണ്. തിരിച്ചുപദ്രവിക്കില്ലെന്നുറപ്പുള്ള വരെ പട്ടികള്‍ ആക്രമിക്കുന്നുവെന്ന് സാരം. എന്തുകൊണ്ടാണിത്?

പട്ടികളുടെ ആക്രമണത്തിന് ഉത്തരവാദികള്‍ വിശേഷ ബുദ്ധിക്കുടമകളായ മനുഷ്യരുടെ തന്നെ പെരുമാറ്റമാണ്. ഇറച്ചി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ തുറന്നസ്ഥലങ്ങളിലാണ് തള്ളുന്നത്. ഇവയുടെ കൂമ്പാരങ്ങള്‍ കേന്ദ്രീകരിച്ചാണ് പട്ടിക്കൂട്ടങ്ങള്‍ വളരുന്നത്. പുല്ലുവിളയിലും അങ്ങനെ തന്നെയായിരുന്നു. കോഴി വേസ്റ്റ് ഉള്‍പ്പെടെ കുന്നുകൂടിയ സ്ഥലത്തുകൂടി ആളുകളെത്തുമ്പോഴാണ് ആക്രമണം തുടങ്ങുന്നത്. തങ്ങളുടെ ആഹാരം തട്ടിയെടുക്കുമോ എന്ന ഭീതിയാകാം ഇതിന് പ്രേരിപ്പിക്കുന്നത്.

മാലിന്യങ്ങള്‍ യഥാവിധി സംസ്‌കരിക്കാന്‍ നമുക്ക് കഴിയുന്നില്ല. തെരുവുനായ്‌ക്കളുടെ പെരുപ്പം തടയാനും പിടികൂടി സംരക്ഷിക്കാനും നിരവധി പദ്ധതികള്‍ നിലവിലുണ്ട്. അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല. പട്ടികളുടെ അക്രമങ്ങള്‍ക്കെതിരെ അലമുറയിടുന്നവര്‍ മേനകഗാന്ധിയെ പഴിച്ച് ആശ്വാസം കൊള്ളുന്നത് പതിവ് കാഴ്ചയാണ്. അക്രമണോത്സുകതയുള്ള തെരുവുപട്ടികളെ കൊല്ലരുതെന്ന് ആരും പറയുന്നില്ല. അതിന് അധികാരപ്പെട്ടവര്‍ മുന്‍കൈ എടുക്കണം.

ആത്മരക്ഷാര്‍ത്ഥം ആളെ കൊല്ലുന്നതിനുപോലും നിയമപരിരക്ഷ ലഭിക്കുന്ന രാജ്യത്ത് പേപ്പട്ടിയെയും ആക്രമിക്കാന്‍ വരുന്ന പട്ടികളെയും തല്ലിക്കൊല്ലുന്നതിന് ന്യായീകരണമുണ്ട്. എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്. കാളയേയും കോഴിയേയും കൊല്ലാം, കടിക്കാനും ഉപദ്രവിക്കാന്‍ വന്നില്ലെങ്കില്‍ പോലും ! പിന്നെന്തുകൊണ്ട് പേ പിടിച്ച പട്ടികളെ കൊന്നുകൂടാ എന്ന ചോദ്യം പ്രസക്തമാണ്.

ചില സമയത്ത് മനുഷ്യരെക്കാള്‍ വിനയവും വിവേകവും വകതിരിവും പട്ടികള്‍ക്കുണ്ട്. തെരുവുപട്ടികള്‍ മാത്രമല്ല, രാജകീയ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്ന വളര്‍ത്തുപട്ടികള്‍ പോലും ഉപദ്രവകാരികളാകാറുണ്ട്. ശിവസേനാ നേതാവ് രാജ്താക്കറെയുടെ ഭാര്യയെ സ്വന്തം പട്ടി കടിച്ച് വികൃതമാക്കിയത് അടുത്തകാലത്താണ്.

പട്ടികളുടെ ആക്രമണത്തിന് പട്ടികളെ പഴിക്കുംപോലെ തന്നെ സാമൂഹ്യബോധമോ പൗരമര്യാദയോ പാലിക്കാത്തതിനെയും പഴിക്കേണ്ടിയിരിക്കുന്നു. പുല്ലുവിളയിലെ പട്ടികളുടെ ആക്രമണത്തിനിരയായി സ്ത്രീ മരിച്ചിട്ടും നമ്മുടെ സംവിധാനങ്ങള്‍ യഥാവിധി ചലിച്ചില്ലെന്ന പരാതി നിസ്സാരമായി കാണാനാവില്ല. യഥാസമയം ജനപ്രതിനിധികളോ മന്ത്രിമാരോ റവന്യൂ അധികൃതരോ എത്താതിരുന്നതിനാല്‍ മൃതദേഹവുമായി നാട്ടുകാര്‍ക്ക് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കേണ്ടിവന്നു.

റോഡ് ഉപരോധിക്കേണ്ടിവന്നു. അടിയന്തര നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം പിന്‍വലിച്ച് ശവസംസ്‌കാരത്തിന് തയ്യാറാവുകയായിരുന്നു. ഇനിയെങ്കിലും ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെങ്കില്‍ അതാവും ശിലുവമ്മയ്‌ക്ക് നല്‍കുന്ന ഏറ്റവും നല്ല ആദരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.