Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലയിലും തെരുവുനായ ശല്യത്തിന് അറുതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:07 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയില്‍ തെരുവുനായശല്യത്തിന് അറുതിവരുത്തണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജ്ജിക്കുന്നു. കുറച്ചുവര്‍ഷങ്ങളായി ജില്ലയിലെ ജനങ്ങളുടെ ശക്തമായ ആവശ്യമാണ് തെരുവുനായ ശല്യത്തിന് അറുതിവരുത്തണമെന്നത്. തെരുവുനായ്‌ക്കളുടെ ശല്യത്തിന് പരിഹാരം തേടി വിവിധ സംഘടനകളും സമരരംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. തെരുവുനായ് വിമുക്ത മാലിന്യരഹിത ഭാരതത്തിനായി കഴിഞ്ഞദിവസം ജില്ലയിലുടനീളം വാഹന റാലിയും നടന്നിരുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, വൈത്തിരി, പുല്‍പ്പള്ളി, പനമരം, മേപ്പാടി, അമ്പലവയല്‍, പടിഞ്ഞാറത്തറ, കമ്പളക്കാട് തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം തെരുവ് നായശല്യം രൂക്ഷമാണ്.

കഴിഞ്ഞവര്‍ഷം ചുണ്ടേയില്‍ എട്ടാംക്ലാസ്സുകാരിയെ തെരുവുനായ്‌ക്കള്‍ കടിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. കുട്ടികള്‍ക്കുമാത്രമല്ല വളര്‍ത്തുമൃഗങ്ങക്കും തെരുവ് നായ്‌ക്കള്‍ ഭീഷണിയായിട്ടുണ്ട്. വെള്ളമുണ്ട, നിരവില്‍പ്പുഴ പ്രദേശങ്ങളില്‍ തെരുവുനായ്‌ക്കളുടെ കടിയേറ്റവര്‍ നിരവധിയാണ്. മുണ്ടേരിയില്‍ കൈക്കുഞ്ഞുമായി റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ നായ്‌ക്കള്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയതുമൂലമാണ് രക്ഷപ്പെടാനായത്. ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും കോഴിയെയും നായ്‌ക്കള്‍ കടിച്ചുകൊല്ലുന്നതും പതിവായിട്ടുണ്ട്.

ടൗണുകളില്‍ മത്സ്യമാംസ മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് തെരുവ്‌നായ് ശല്യം കൂടുതല്‍. മാംസത്തിന്റെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇതിനുകാരണം. തെരുവുനായ്‌ക്കള്‍ മൂലം കഴിഞ്ഞവര്‍ഷംതന്നെ രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല.

മാനന്തവാടി നഗരത്തില്‍ തെരുവ് നായ്‌ക്കള്‍ മൂലം രൂക്ഷമായ പ്രശ്‌നമാണ് ജനങ്ങള്‍ നേരിടുന്നത്. ജനസാന്ദ്രതയേറിയ ടൗണായിട്ടുപോലും കുട്ടികളും മുതിര്‍ന്നവരും ഭയത്തോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. വെള്ളമുണ്ട, കണിയാരം, തലപ്പുഴ പ്രദേശങ്ങളിലും കുട്ടികളടക്കമുള്ളവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കല്‍പ്പറ്റ ടൗണിലും ബത്തേരിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി വിഭിന്നമല്ല. സ്‌കൂള്‍ പരിസരങ്ങളിലും നഴ്‌സറി, അങ്കണവാടി തുടങ്ങി ക്യാമ്പസുകളില്‍ വരെ തെരുവ്‌നായ ശല്യം രൂക്ഷമാണ്. കുട്ടികളുമായെത്തുന്ന വീട്ടമ്മമാര്‍ക്കും അതിരാവിലെ ജോലിക്കിറങ്ങുന്ന പത്രവിതരണക്കാരും ക്ഷീരകര്‍ഷകരും തെരുവുനായ്‌ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്. കാല്‍നടയായി വിദ്യാലയങ്ങളിലെത്തികൊണ്ടിരുന്ന നഗരപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഹ്രസ്വദൂരയാത്രക്കായി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍. മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ തമ്പടിച്ചിരിക്കുന്നതുപോലെ ഹോട്ടല്‍ പരിസരങ്ങളിലും ബസ്സ്റ്റാന്റുകളിലും മാലിന്യകൂമ്പാരങ്ങളിലും തെരുവ്‌നായ്‌ക്കള്‍ സ്ഥിരം കാഴ്‌ച്ചയാണ്. മാലിന്യം കടിത്തുകൊണ്ടുവന്ന് റോഡിലും മറ്റുമായി ഇടുന്നതും പതിവാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും നായ്‌ക്കള്‍ ഭീഷണി ഉയര്‍ത്തുന്നു. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായില്ലെങ്കില്‍ വന്‍ വിപത്തിനുതന്നെയാണ് സാഹചര്യമൊരുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.