കണ്ണൂര്‍: വികലാംഗ പെന്ഷന് 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, കുടിശ്ശിക സഹിതം വിതരണം ചെയ്യുക, സര്‍ക്കാര്‍ സര്‍വ്വീസില്‍ താല്കാലികമായി ജോലി ചെയ്ത അംഗപരിമിതര്‍ക്ക് കാലപരിധിനോക്കാതെ പുനര്‍ നിയമനം അനുവദിക്കുക, സ്ഥലവും വീടും ഇല്ലാത്ത അംഗപരിമിതര്‍ക്ക് വീടനുവദിക്കുക, കുടുംബ വരുമാനം പരിധിനോക്കാതെ കെഎസ്ആര്‍ടിസിയില്‍ പാസ് അനുവദിക്കുക, 40 ശത്മാന വൈകല്യമുള്ളവര്‍ക്കും സ്വകാര്യ ബസ്സില്‍ പാസ്സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖില കേരള വികലാംഗ ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ അഖില കേരള വികലാംഗ ഫെഡറേഷന് സംസ്ഥാനം പ്രസിഡണ്ട് കെ.വി.മോഹനന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോഹനന് പുന്നാട്, ടി.ഉസാമത്ത്, കെ.സുബ്രഹ്മണ്യന്, പ്രകാശന് തില്ലങ്കേരി, കെ.സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു. പഴയബസ്സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച പ്രകടനത്തിന് ബിജു സി.പി, മനോജ് ചാവശ്ശേരി, കെ.എ.അബ്രഹാം, പി.വി.മോഹനന്, സി.രോഹിണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: