സുരക്ഷയ്ക്കായി 1,700 പോലീസുകാര്‍
ആലപ്പുഴ: ജലോത്സവങ്ങളുടെ ജലോത്സവമായ നെഹ്റുട്രോഫി വള്ളംകളിക്ക് നാടൊരുങ്ങി. വള്ളംകളി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സുദിനമാണ് നാളെ.
ചരിത്രത്തിലാദ്യമായി 25 ചുണ്ടന്‍വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഹീറ്റ്സിലെ വിജയിയാകുന്നതിലുപരി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്ന നാലു ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. അതിനാല്‍ തന്നെ മത്സരത്തിന് വീറും വാശിയുമേറും. ആഴ്ചകള്‍ നീണ്ട പരിശീലനത്തിനുശേഷം ഇന്നലെ വൈകിട്ടോടെതന്നെ വള്ളങ്ങളെല്ലാം കരയ്ക്കുകയറ്റിക്കഴിഞ്ഞു.
അവസാന വട്ട തയ്യാറെടുപ്പുകള്‍ക്കുശേഷം നാളെ പുലര്‍ച്ചെയോടെ അതാതു കരകളില്‍ നിന്ന് പുന്നമടക്കായലിലേക്ക് നെഹ്റുട്രോഫി കരസ്ഥമാക്കാനായി വള്ളങ്ങളെത്തിച്ചേരും.
ജലമേളയുടെ സുരക്ഷക്കായി 1,700 ഓളം പോലീസുകാരെ നിയോഗിച്ചിട്ടുള്ളതായി ജില്ലാ പോലീസ് ചീഫ് എ അക്ബര്‍ അറിയിച്ചു. കുഴപ്പക്കാരെ കണ്ടെത്താനായി പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 18 ഡിവൈഎസ്പിമാരുടെയും 31 സിഐമാരുടെയും 290 എസ്ഐമാരുടെയും നേതൃത്വത്തിലായിരിക്കും പോലീസിനെ വിന്യസിക്കുക.
കൂടുതല്‍ പ്രശ്ന സാധ്യത കണക്കിലെടുത്ത് നെഹ്റു ട്രോഫി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ മാത്രം മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഓഫീസര്‍മാരടക്കം നൂറ് പേരെ സുരക്ഷക്കായി നിയോഗിക്കുന്നതാണ്. വിഐപി പവലിയന്, ഡോക്ക് ചിറ, പോഞ്ഞിക്കര തുടങ്ങിയ കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും. കരയിലും കായലിലും പ്രത്യേക പട്രോളിങ് സംഘങ്ങളെയും നിയോഗിക്കുന്നതാണെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
സുരക്ഷാ ചുമതലക്കായി സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ എത്തിക്കും. 13ന് രാവിലെ എട്ട് മണിക്ക് പോലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശങ്ങള്‍ നല്‍കും. 11 മണിയോടെ അതാത് കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്ക് ഹാജരാകുകയും വള്ളംകളി അവസാനിച്ച് നഗരത്തിലെ ഗതാഗതം സുഗമമാകുന്നത് വരെ ഡ്യൂട്ടിയിലുണ്ടായിരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: