Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍ട്ടിക്കായി ജീവിതം നല്‍കി; പട്ടിണിമാറ്റാന്‍ പെട്ടിക്കട നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 03:51 pm IST
in Thiruvananthapuram

വിപ്ലവ ദമ്പതികളായ കെ.പി. ശ്രീധരനും ഭാര്യ ലീലാവതിയും

നെയ്യാറ്റിന്‍കര: ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍പ്രദേശങ്ങളില്‍ അടിത്തറ പാകാന്‍ അക്ഷീണം യത്‌നിച്ച വിപ്ലവദമ്പതികള്‍ വൃദ്ധാവസ്ഥയില്‍ പട്ടിണിമാറ്റാന്‍ പെട്ടിക്കട നടത്തുന്നു. കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഇന്ന് ഇവരെ വേണ്ട. ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാലില്‍ വാടകവീട്ടില്‍ കഴിയുന്ന എണ്‍പതു കാരനായ സഖാവ് കെ.പി. ശ്രീധരന്‍നായരും ഭാര്യ എഴുപത്തിയാറു വയസുള്ള സഖാവ് ലീലാവതിയ്‌ക്കുമാണ് ദുര്‍ഗ്ഗതി.

ഇരുവരും നല്ലപ്രായത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കായി സ്വന്തമായിരുന്ന എല്ലാം സമര്‍പ്പിച്ചു. ആരോഗ്യവും ഐശ്വര്യവും ക്ഷയിച്ച് വാര്‍ധക്യത്തിലെത്തിയപ്പോള്‍ തങ്ങള്‍ നട്ടുനനച്ചു വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന സങ്കടം മാത്രം ഇന്ന് ബാക്കി. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി യാതൊരുവിധ യാതനകളും ദുരിതവും അനുഭവിക്കാത്തവര്‍ ഇന്ന് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ എത്തി.

കെ.പി. ശ്രീധരന്‍നായര്‍ തന്റെ പതിനാറാംവയസിലാണ് പാര്‍ട്ടിയില്‍ ചേരുന്നത്. പതിനെട്ടാം വയസില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അന്ന് കുന്നത്തുകാലില്‍ കമ്മ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തിക്കാന്‍ ശ്രീധരന്‍നായര്‍ ഒറ്റയ്‌ക്കായിരുന്നു. സഖാക്കളായി ആരുമില്ലായിരുന്നു. അക്ഷീണം പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് അടിത്തറപാകിയ ശ്രീധരന്‍നായരെ താമസിയാതെ കുന്നത്തുകാലിലെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നത് ശ്രീധരന്‍നായര്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ 74 ദിവസത്തെ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ സഹതടവുകാരനായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് മന്ത്രിയാണ്. കണ്ണൂര്‍ ജയിലില്‍ തടവുകാരനായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി. അന്ന് വെറും ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ആനാവൂര്‍ നാഗപ്പന്‍ ഇന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി. അന്ന് വെറും പ്രവര്‍ത്തകരായിരുന്ന ആറ്റിങ്ങല്‍ സുഗണന്‍, വിതുര തമ്പുപിള്ള തുടങ്ങിയവര്‍ ഇന്ന് പാര്‍ട്ടിയിലെ തലപ്പത്തുമാണ്. ശ്രീധരന്‍നായരും ഭാര്യ ലീലാവതിയും നെടുമങ്ങാടിനു സമീപം ബ്രൈമൂര്‍, ഇടുക്കി ജില്ലയിലെ പശുപാറ, ഉപ്പുതറ, പീരമൂട്, ദേവികുളം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളിസമരങ്ങളില്‍ പങ്കെടുത്ത് നിരവധികേസുകളില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിലും മുടവന്‍മുഗള്‍ സമരത്തിലും എകെജിയോടൊപ്പം മുന്നില്‍ തന്നെ ലീലാവതിയുമുണ്ടായിരുന്നു.

1937ല്‍ കണ്ണംമൂലയില്‍ പരമേശ്വരന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി ജനിച്ച ശ്രീധരന്‍നായര്‍ പന്ത്രണ്ടാം വയസ്സില്‍ മാതാപിതാക്കളൊടൊപ്പം നെയ്യാറ്റിന്‍കരയിലെ ഒറ്റശേഖരമംഗലത്ത് താമസത്തിനെത്തി. ഒറ്റശേഖരമംഗലത്ത് അച്ഛന്റെ ചായകടയില്‍ സഹായിയായി തുടര്‍ന്നു. യുജനസമാജം കിസാന്‍വായനശാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശ്രീധരന്‍ ഒടുവില്‍ ചായക്കടയില്‍ നിന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങി.  അങ്ങനെ കുന്നത്തുകാലില്‍ ജീവിതവും ആരംഭിക്കുകയും ചെയ്തു. അവിടെവച്ചാണ് കുന്നനാട് പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെ.സി.ചന്ദ്രശേഖരപ്പിള്ളയുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നത്. ചന്ദ്രശേഖരന്‍പ്പിള്ളയുടെ മകളായ ലീലാവതിയുമായി പരിചയപ്പെടുന്നതും ഇ കാലഘട്ടത്തിലായിരുന്നു ഈ പരിചയം ഒടുവില്‍ വിവാഹത്തിലെത്തുകയും ചെയ്തു. അതിനുശേഷം കുന്നത്തുകാലില്‍ വാടകവീട്ടില്‍ താമസം തുടര്‍ന്നു. ദമ്പതികളുടെ മൂന്ന് മക്കളാണ് ഷീല,ഷാജി,രാജശേഖരന്‍ അച്ഛനെ പോലെ സഖാവ് തന്നെയായിരുന്ന മകന്‍ രാജ

ശേഖരന്‍ യുവജനപ്രസ്ഥാനങ്ങളില്‍ നേതാവായിരുന്നു. ഇന്ന് ജീവിക്കാനായി ആന്ധ്രയിലാണ്. മറ്റ് രണ്ടുപേരും വിവാഹത്തിനുശേഷം ഭര്‍ത്തൃഗൃഹത്തിലാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയിടാന്‍ അക്ഷീണം പ്രവര്‍ത്തിച്ച കെ.പി ശ്രീധരന്‍നായര്‍ക്കും ഭാര്യലീലാവതിക്കും ഇന്ന് ഒരുനേരത്തെ ആഹാരത്തിനും ആശുപത്രി ചെലവിനുമായി കുന്നത്തുകാല്‍ ജംഗ്ഷനിലെ ചെറിയ പെട്ടികടയിലെ വരുമാനം മാത്രമാണുള്ളത്. കൂടെ ഉണ്ടായിരുന്നവരും കൊണ്ടുനടന്ന് വളര്‍ത്തിയവരും ഇന്ന് പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമായിട്ടും ആരോടും പരാതിയും പരിഭവുമില്ലാതെ ദമ്പതികള്‍ ജീവിക്കുകയാണ്.

ദുരിതാശ്വാസ ഫണ്ടുകള്‍ക്കും മറ്റും ലക്ഷങ്ങള്‍ പിരിവെടുക്കുന്ന പാര്‍ട്ടിസഖാക്കള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനു തൂണായിരുന്ന ഈ ദമ്പതികളെ സഹായിക്കാന്‍ വിട്ടുപോയത് തികഞ്ഞ നന്ദികേടാണെന്ന് പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരത്തില്‍ കയറിയശേഷം പാര്‍ട്ടി നേതാക്കള്‍ ഈ പാവം വിപ്ലവദമ്പതികളുടെ ദുഃഖം കാണാതെപോയി. ഇന്ന് ഒരുനേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ഈ വൃദ്ധ ദമ്പതികള്‍ കഷ്ടപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി മറന്നാലും പാര്‍ട്ടിക്ക് വേണ്ടി പോരാടിയ പഴയ ആവേശത്തിലും ആദര്‍ശത്തിലുമാണ് ഈ വിപ്ലവദമ്പതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.