Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍ട്ടിക്കായി ജീവിതം നല്‍കി; പട്ടിണിമാറ്റാന്‍ പെട്ടിക്കട നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 03:51 pm IST
in Thiruvananthapuram

വിപ്ലവ ദമ്പതികളായ കെ.പി. ശ്രീധരനും ഭാര്യ ലീലാവതിയും

നെയ്യാറ്റിന്‍കര: ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍പ്രദേശങ്ങളില്‍ അടിത്തറ പാകാന്‍ അക്ഷീണം യത്‌നിച്ച വിപ്ലവദമ്പതികള്‍ വൃദ്ധാവസ്ഥയില്‍ പട്ടിണിമാറ്റാന്‍ പെട്ടിക്കട നടത്തുന്നു. കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഇന്ന് ഇവരെ വേണ്ട. ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാലില്‍ വാടകവീട്ടില്‍ കഴിയുന്ന എണ്‍പതു കാരനായ സഖാവ് കെ.പി. ശ്രീധരന്‍നായരും ഭാര്യ എഴുപത്തിയാറു വയസുള്ള സഖാവ് ലീലാവതിയ്‌ക്കുമാണ് ദുര്‍ഗ്ഗതി.

ഇരുവരും നല്ലപ്രായത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്കായി സ്വന്തമായിരുന്ന എല്ലാം സമര്‍പ്പിച്ചു. ആരോഗ്യവും ഐശ്വര്യവും ക്ഷയിച്ച് വാര്‍ധക്യത്തിലെത്തിയപ്പോള്‍ തങ്ങള്‍ നട്ടുനനച്ചു വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന സങ്കടം മാത്രം ഇന്ന് ബാക്കി. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി യാതൊരുവിധ യാതനകളും ദുരിതവും അനുഭവിക്കാത്തവര്‍ ഇന്ന് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ എത്തി.

കെ.പി. ശ്രീധരന്‍നായര്‍ തന്റെ പതിനാറാംവയസിലാണ് പാര്‍ട്ടിയില്‍ ചേരുന്നത്. പതിനെട്ടാം വയസില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അന്ന് കുന്നത്തുകാലില്‍ കമ്മ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തിക്കാന്‍ ശ്രീധരന്‍നായര്‍ ഒറ്റയ്‌ക്കായിരുന്നു. സഖാക്കളായി ആരുമില്ലായിരുന്നു. അക്ഷീണം പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് അടിത്തറപാകിയ ശ്രീധരന്‍നായരെ താമസിയാതെ കുന്നത്തുകാലിലെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി താന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നത് ശ്രീധരന്‍നായര്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ 74 ദിവസത്തെ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ സഹതടവുകാരനായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് മന്ത്രിയാണ്. കണ്ണൂര്‍ ജയിലില്‍ തടവുകാരനായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി. അന്ന് വെറും ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ആനാവൂര്‍ നാഗപ്പന്‍ ഇന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി. അന്ന് വെറും പ്രവര്‍ത്തകരായിരുന്ന ആറ്റിങ്ങല്‍ സുഗണന്‍, വിതുര തമ്പുപിള്ള തുടങ്ങിയവര്‍ ഇന്ന് പാര്‍ട്ടിയിലെ തലപ്പത്തുമാണ്. ശ്രീധരന്‍നായരും ഭാര്യ ലീലാവതിയും നെടുമങ്ങാടിനു സമീപം ബ്രൈമൂര്‍, ഇടുക്കി ജില്ലയിലെ പശുപാറ, ഉപ്പുതറ, പീരമൂട്, ദേവികുളം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളിസമരങ്ങളില്‍ പങ്കെടുത്ത് നിരവധികേസുകളില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിലും മുടവന്‍മുഗള്‍ സമരത്തിലും എകെജിയോടൊപ്പം മുന്നില്‍ തന്നെ ലീലാവതിയുമുണ്ടായിരുന്നു.

1937ല്‍ കണ്ണംമൂലയില്‍ പരമേശ്വരന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി ജനിച്ച ശ്രീധരന്‍നായര്‍ പന്ത്രണ്ടാം വയസ്സില്‍ മാതാപിതാക്കളൊടൊപ്പം നെയ്യാറ്റിന്‍കരയിലെ ഒറ്റശേഖരമംഗലത്ത് താമസത്തിനെത്തി. ഒറ്റശേഖരമംഗലത്ത് അച്ഛന്റെ ചായകടയില്‍ സഹായിയായി തുടര്‍ന്നു. യുജനസമാജം കിസാന്‍വായനശാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശ്രീധരന്‍ ഒടുവില്‍ ചായക്കടയില്‍ നിന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങി.  അങ്ങനെ കുന്നത്തുകാലില്‍ ജീവിതവും ആരംഭിക്കുകയും ചെയ്തു. അവിടെവച്ചാണ് കുന്നനാട് പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെ.സി.ചന്ദ്രശേഖരപ്പിള്ളയുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നത്. ചന്ദ്രശേഖരന്‍പ്പിള്ളയുടെ മകളായ ലീലാവതിയുമായി പരിചയപ്പെടുന്നതും ഇ കാലഘട്ടത്തിലായിരുന്നു ഈ പരിചയം ഒടുവില്‍ വിവാഹത്തിലെത്തുകയും ചെയ്തു. അതിനുശേഷം കുന്നത്തുകാലില്‍ വാടകവീട്ടില്‍ താമസം തുടര്‍ന്നു. ദമ്പതികളുടെ മൂന്ന് മക്കളാണ് ഷീല,ഷാജി,രാജശേഖരന്‍ അച്ഛനെ പോലെ സഖാവ് തന്നെയായിരുന്ന മകന്‍ രാജ

ശേഖരന്‍ യുവജനപ്രസ്ഥാനങ്ങളില്‍ നേതാവായിരുന്നു. ഇന്ന് ജീവിക്കാനായി ആന്ധ്രയിലാണ്. മറ്റ് രണ്ടുപേരും വിവാഹത്തിനുശേഷം ഭര്‍ത്തൃഗൃഹത്തിലാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയിടാന്‍ അക്ഷീണം പ്രവര്‍ത്തിച്ച കെ.പി ശ്രീധരന്‍നായര്‍ക്കും ഭാര്യലീലാവതിക്കും ഇന്ന് ഒരുനേരത്തെ ആഹാരത്തിനും ആശുപത്രി ചെലവിനുമായി കുന്നത്തുകാല്‍ ജംഗ്ഷനിലെ ചെറിയ പെട്ടികടയിലെ വരുമാനം മാത്രമാണുള്ളത്. കൂടെ ഉണ്ടായിരുന്നവരും കൊണ്ടുനടന്ന് വളര്‍ത്തിയവരും ഇന്ന് പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമായിട്ടും ആരോടും പരാതിയും പരിഭവുമില്ലാതെ ദമ്പതികള്‍ ജീവിക്കുകയാണ്.

ദുരിതാശ്വാസ ഫണ്ടുകള്‍ക്കും മറ്റും ലക്ഷങ്ങള്‍ പിരിവെടുക്കുന്ന പാര്‍ട്ടിസഖാക്കള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനു തൂണായിരുന്ന ഈ ദമ്പതികളെ സഹായിക്കാന്‍ വിട്ടുപോയത് തികഞ്ഞ നന്ദികേടാണെന്ന് പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരത്തില്‍ കയറിയശേഷം പാര്‍ട്ടി നേതാക്കള്‍ ഈ പാവം വിപ്ലവദമ്പതികളുടെ ദുഃഖം കാണാതെപോയി. ഇന്ന് ഒരുനേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ഈ വൃദ്ധ ദമ്പതികള്‍ കഷ്ടപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി മറന്നാലും പാര്‍ട്ടിക്ക് വേണ്ടി പോരാടിയ പഴയ ആവേശത്തിലും ആദര്‍ശത്തിലുമാണ് ഈ വിപ്ലവദമ്പതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

India

തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥിയുടെ മറുപടി 

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

India

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.