Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എണ്ണപലഹാര കേന്ദ്രങ്ങളിലെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:08 am IST
inKozhikode

കോഴിക്കോട്: നഗരത്തിലെ എണ്ണപ്പലഹാര നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ പി.കെ. ഏലിയാമ്മയുടെ നേതൃത്വത്തിലാണ് ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ടോളം പലഹാര നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഇവയ്‌ക്ക് ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന എണ്ണ, പച്ചക്കറി, പഴം,പലഹാരം ഉണ്ടാക്കുന്ന വിവിധതരം മാവുകള്‍ എന്നിവ ഉപയോഗശൂന്യവും പഴക്കം ചെന്നവയുമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പലഹാരം ഉണ്ടാക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു. പുഴുവരിക്കുന്ന പച്ചക്കറികളാണ് പലഹാരങ്ങളില്‍ ഉപയോഗിച്ചത്. പാചക തൊഴിലാളികള്‍ ഉറങ്ങുന്നതും വിശ്രമിക്കുന്നതും എല്ലാം പാചകപ്പുരയില്‍ത്തന്നെ. അടിവസ്ത്രങ്ങളടക്കമുള്ള വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നതും എണ്ണപ്പലഹാരങ്ങള്‍ സൂക്ഷിച്ച സ്ഥലത്തു തന്നെ. എലികള്‍ സൈ്വരവിഹാരം നടത്തുന്ന സ്ഥലങ്ങളാണ് പലതും. ഉപയോഗിക്കുന്ന വെള്ളം മലിനമായിരുന്നു. മാര്‍ക്കറ്റില്‍ നിന്നും ഉപേക്ഷിക്കുന്ന തരത്തിലുള്ള ഉള്ളിയും, മറ്റു പച്ചക്കറികളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഇവ അടച്ചുപൂട്ടാന്‍ കഴിയാതെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴഞ്ഞു. കാരണം പലതിനും വാതിലുകള്‍ ഉണ്ടായിരുന്നില്ല. പാചക ത്തൊഴിലാളികള്‍ പലരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വ്യക്തിശുചിത്വം പാലിക്കാതെയാണ് പലഹാര നിര്‍മ്മാണത്തില്‍ ഇവര്‍ ഏര്‍പ്പെട്ടത്. നഗരത്തിലെ മൃഗാശുപത്രിക്ക് സമീപം, അഴകൊടി, പാളയം, പുതിയപാലം, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പലതരം വടകള്‍, സമൂസ, പത്തിരി എന്നിവയാണ് പ്രധാനമായും ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്നത്. ഉടമകളില്‍ പലരും തമിഴ്‌നാട്ടുകാരാണ്. ഏതാണ്ട് 20,000 മുതല്‍ 50,000 വരെ പലഹാരങ്ങള്‍ മലബാറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇത്തരം പലഹാര നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നും ദിനംപ്രതി അയക്കാറുണ്ട്.

അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പലഹാരങ്ങളുണ്ടാക്കുന്നത് കര്‍ശനമായി തടയുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മൂന്നെണ്ണത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് തൃപ്തികരമാണ്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉടമകളുമായി ഇന്നലെ ഭക്ഷ്യ സുരക്ഷ വകുപ്പുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. നിബന്ധനകള്‍ കര്‍ശനമായി പാലിക്കാതെ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിഴയടച്ച് തീര്‍ക്കാവുന്നതല്ല നിലവിലുള്ള സാഹചര്യമെന്നും നിബന്ധനകള്‍ പൂര്‍ണമായി പാലിക്കാതെ ഇവയ്‌ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ പി.കെ. ഏലിയാമ്മ, ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്റലിജന്‍സ് അസി. കമമീഷണര്‍ സി.ജെ. വര്‍ഗീസ്, കോഴിക്കോട് സൗത്ത് ഓഫീസര്‍ കെ. സുജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന ലെ പരിശോധന നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.