Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വഴിമുട്ടിയ പെരിന്തല്‍മണ്ണ വഴികാട്ടാതെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 09:58 am IST
in Malappuram

പെരിന്തല്‍മണ്ണ: റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്മുറക്കാരാണ് പെരിന്തല്‍മണ്ണ നഗരസഭ ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റ് പറയാനാകില്ല. കാരണം, ആശുപത്രികളുടെ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് നഗരസഭ അധികൃതര്‍.

പെരിന്തല്‍മണ്ണയില്‍ എവിടെ തിരിഞ്ഞാലും തിരക്കോടുതിരക്ക്. കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സകലദൈവങ്ങളേയും വിളിക്കേണ്ട അവസ്ഥ. കാല്‍നട യാത്രപോലും അസാധ്യം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ വേണ്ടത് അരമണിക്കൂറിലധികം സമയം. ഗതാഗതം നിയന്ത്രിക്കാനുള്ളതാകട്ടേ വിരലിലെണ്ണാവുന്ന പോലീസുകാരും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലും രോഗികള്‍ക്ക് ആശുപത്രിയിലും എത്താന്‍ ഭാഗ്യം കൂടിവേണമെന്ന അവസ്ഥ. എല്ലാവരും നടുറോഡില്‍ നട്ടം തിരിയുന്നു. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടി ജന്മഭൂമി നടത്തിയ അന്വേഷണം.

1. പെരിന്തല്‍മണ്ണ ടൗണ്‍

നഗരത്തിന്റെ ഹൃദയഭാഗം. കോഴിക്കോട്, പാലക്കാട്, പട്ടാമ്പി, ഊട്ടി റോഡുള്‍ സംഗമിക്കുന്ന നാലും കൂടിയ ജംഗ്ഷന്‍. നഗരപരിധിയില്‍ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരേ ഒരു ജംഗ്ഷന്‍. കുരുക്കിന്റെ കേന്ദ്രസ്ഥാനവും ഇവിടെ തന്നെ. ആവശ്യത്തിന് വീതിയുള്ളത് കോഴിക്കോട്, പാലക്കാട് റോഡുകള്‍ക്ക് മാത്രം. വാഹനങ്ങള്‍ കുറവാണെങ്കിലും പലപ്പോഴും പട്ടാമ്പി റോഡിലാണ് കുരുക്ക് മുറുകുന്നത്. പ്രത്യേകിച്ച് ഫ്രീ ലെഫ്റ്റ് കൊടുക്കാന്‍ ഇടമില്ലാത്തത് വാഹനനിരയുടെ നീളം കൂട്ടുന്നു. എന്നാല്‍ പാലക്കാട് റോഡില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ റോഡും ഊട്ടി റോഡില്‍ നിന്ന് പാലക്കാട് റോഡിലേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ഹാള്‍ റോഡും ഉപയോഗിക്കുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. കോഴിക്കോട് റോഡില്‍ ജൂബിലി ജംഗ്ഷനില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് ബൈപ്പാസ് റോഡുള്ളത് ടൗണിലെ കുരുക്കിന്റെ തീവ്രത അല്‍പമെങ്കിലും കുറക്കുന്നുണ്ട്. പക്ഷേ, ബൈപ്പാസ് റോഡ് മാത്രമാണ് ഇതില്‍ ”യഥാര്‍ത്ഥ റോഡ്” എന്ന് പറയുന്നതാണ് സത്യം. മറ്റുള്ളവയൊക്കെ വെറും കൈവഴികള്‍ മാത്രം. അതുകൊണ്ട് തന്നെ നൂറുകണക്കിന് വാഹനങ്ങളുടെ സംഗമ സ്ഥലമായി പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷന്‍ മാറുന്നു.

2. ബൈപ്പാസ്

ജംഗ്ഷന്‍

ഭാവിയില്‍ നഗരകേന്ദ്രമാകുമെന്ന് കരുതപ്പെടുന്ന സ്ഥലം. ഇതും നാലും കൂടിയ ജംഗ്ഷനാണ്. ടൗണില്‍ നിന്നും വെറും അരകിലോമീറ്റര്‍ മാത്രം ദൂരം. ഈ അടുത്ത കാലത്തായി ടൗണിനേക്കാള്‍ വലിയ കുരുക്കാണ് ബൈപ്പാസ് ജംഗ്ഷനില്‍ അനുഭവപ്പെടുന്നത്. കുരുക്കിന് പ്രധാന കാരണം അനധികൃത പാര്‍ക്കിംഗ് ആണ്. ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും മാനത്തുമംഗലം ബൈപ്പാസ് റോഡിലേക്കാണ് കുരുക്ക് നീളുന്നത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയായി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നഗരത്തിലെ പ്രധാന ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലൊന്ന് ബൈപ്പാസ് ജംഗ്ഷനിലാണ്. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചേരാനും ഈ വഴി ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഏറ്റവും അധികം ഷോപ്പിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതൊക്കെയാണ് കുരുക്കുണ്ടാവാന്‍ കാരണവും. അതേസമയം, ഇതിനെല്ലാം മൂകസാക്ഷിയായി ഉപയോഗശൂന്യമായ ഒരു സ്വകാര്യ ബസ് സ്റ്റാന്‍ഡും ഇവിടെ തലതാഴ്‌ത്തി നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.