ലക്നൗ: ഉത്തര്‍പ്രദേശിലെ ഇത്താവ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം 21 ആയി. ശനിയാഴ്ചയുണ്ടായ ദുരന്തത്തിലെ പ്രധാനപ്രതി ശിര്പാലിനെ പോലീസ് കഴിഞ്ഞരാത്രിയില്‍ തന്നെ അറസ്റ്റ് ചെയ്തു.
നയാഗോണില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ദുരന്തത്തെ തുടര്‍ന്ന് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരടക്കം അഞ്ച് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു.
ലുഹാരി ദര്വാദ, ലൗഗേര എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. പതിനഞ്ചോളം പേരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ആറ് പേരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ദേശീയ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിഷമദ്യ ദുരന്തത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മൃതദേഹങ്ങളുമായി ദേശീയപാത ഉപരോധിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും സംഭവത്തില്‍ അന്വേഷണം നടത്താനും സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ അടിയന്തര സഹായമായി ജില്ലാ മജിസ്ട്രേറ്റ് അജയ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: