പൂനെ: മൂന്നര കിലോ ഗ്രാം ഭാരമുള്ള 22 കാരറ്റിന്റെ സ്വര്‍ണ്ണ ഷര്‍ട്ട് അണിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ ബിസിനസുകാരനായ പൂനെ സ്വദേശി ദത്താത്രേയ ഫൂഗെയെ(48) അക്രമികൾ കൊലപ്പെടുത്തി.
വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയ ഒരു സംഘമാളുകളാണ് കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളും കൊണ്ട് ആക്രമണം നടത്തിയതെന്ന് ദത്താത്രയേ ഫൂഗെയുടെ ഭാര്യയും മുന്‍ എന്‍സിപി നഗരസഭാ കൗണ്‍സിലറുമായ സീമ പറഞ്ഞു. ദിഗിയിലെ ഭാരത്മാതാ നഗറിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു അക്രമണം. സംഭവസ്ഥലത്തുവെച്ചു തന്നെ ഫൂഗെ കൊല്ലപ്പെട്ടു.
ആക്രമണം നടക്കുമ്പോൾ ഇയാളുടെ 22കാരനായ മകനും സമീപത്ത് ഉണ്ടായിരുന്നു. മകനെ അക്രമികൾ മർദ്ദിക്കുകയും ചെയ്തു. ചിട്ടിക്കമ്പനി ഉടമയായ ഫൂഗെ നിരവധി പേരില്‍നിന്നും പണം നിക്ഷേപമായി വാങ്ങിയ ശേഷം തിരിമറി നടത്തിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഇതാകാം കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















