കൊല്‍ക്കത്ത: സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തള്ളിയ ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായുള്ള സഖ്യം തുടരാന്‍ തീരുമാനിച്ചു. ഇത് പാര്‍ട്ടിക്ക് കനത്തയടിയാണ്. തൃണമൂലിനേയും ബിജെപിയേയും തോല്‍പ്പിക്കാനാണ് സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. 2019ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം മുന്നോട്ട് കൊണ്ടുപോകാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന നേതാക്കളുമായി തര്‍ക്കം ഉടലെടുത്തിരുന്നു. സംസ്ഥാന നേതാക്കളില്‍ വലിയൊരു പങ്കും സഖ്യം തുടരണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസുമായി സഖ്യമില്ലാതെ പാര്‍ട്ടിക്ക് പിടിച്ചുനല്ക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു.
ബംഗാളിലെ അസാധാരണമായ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ വ്യത്യസ്ഥമായ സാഹചര്യം കാരണമാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതു തന്നെ. അവര്‍ സംസ്ഥാന സമിതിയില്‍ തുറന്നടിച്ചു. സംസ്ഥാന ഘടകത്തിന്റെ തീരുമാനം പാര്‍ട്ടി നയത്തിന് എതിരായിരിക്കാം. പക്ഷെ, പാര്‍ട്ടിക്ക് മറ്റുമാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു.
ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും എതിര്‍ക്കാന്‍ ഈ സഖ്യം തുടരും. കേന്ദ്ര നിലപാട് തള്ളി അവര്‍ പറഞ്ഞു.
സംസ്ഥാന ഘടകത്തിന്റെ വികാരം കേന്ദ്ര കമ്മിറ്റി നിരന്തം അവഗണിക്കുകയാണ്. സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയതിലും 96ല്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കാതിരുന്നതിലും എല്ലാം ഈ അവഗണ കാണാം. അവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സമതിയിലെ 30 പേരില്‍ 27 പേരും സഖ്യത്തെ അനുകൂലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: