കോട്ടയം: പ്രസവത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. അടിമാലി അഞ്ചാംമൈല്‍ കരിമല ലാലിന്റെ ഭാര്യ ഉഷ(21) ആണ് ബുധാനാഴ്ച രാവിലെ മരിച്ചത്. ഗര്‍ഭിണിയായതിനെ തുടര്‍ന്നു മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രീയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെവച്ചു ഗര്‍ഭപാത്രം എടുത്തുമാറ്റുകയും ചെയ്തു. ഇതിനിടെ കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ച യുവതിയുടെ നിലവഷളാകുകയും കഴിഞ്ഞമാസം ആറിനു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നീട് ബുധനാഴ്ച യുവതിയുടെ നിലവഷളാവുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംഭവത്തില്‍ ചികിത്സ പിഴവുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദ്ധമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: