ന്യൂദല്‍ഹി: രാജ്യത്ത് ഈ വര്‍ഷം കനത്ത കാലവര്‍ഷമുണ്ടാകുമെന്ന് കാലാവസ്ഥാ നീരിക്ഷണ വകുപ്പിന്റെ പ്രവചനം. 600 ദശലക്ഷം ആളുകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും കര്‍ഷകരാണ്. അതുകൊണ്ടുതന്നെ കാലവര്‍ഷത്തെ ആശ്രയിച്ചാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥിതിയും.
കാലാവസ്ഥ പ്രവചനത്തിന് ഭാരതം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ ഭാരതത്തിന്റെ മണ്‍സൂണ്‍ പ്രവചനങ്ങളില്‍ പത്തെണ്ണത്തില്‍ നാലെണ്ണവും തെറ്റുകയാണ് പതിവ്. ഭാരതത്തിനു മാത്രം മണ്‍സൂണ്‍ പ്രവചിക്കാന്‍ സാധിക്കാതെ വരുന്നത് ഒഴിവാക്കാന്‍ മറ്റുരാജ്യങ്ങളിലെപ്പോലെ സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചുവരികയാണ്. നിലവില്‍ മണ്‍സൂണ്‍ പ്രവചനത്തിന് അന്തര്‍വാഹിനികളും മറ്റുമാണ് ഉപയോഗപ്പെടുത്തുന്നത്.
ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ കാലാവസ്ഥയില്‍ വ്യത്യാസങ്ങളുണ്ട്.
അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാലാവസ്ഥയില്‍ പ്രതിഫലിക്കുന്നതാണ് കാരണം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ കാലവര്‍ഷം കുറവാണ് അനുഭവപ്പെടുന്നത്. തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ആരംഭിച്ച് ഒരു മാസത്തിനുശേഷം സെപ്തംബറോടെയാണ് പാക്കിസ്ഥാനിലും വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തമാവുന്നത്. മണ്‍സൂണിനെ പല ഘടകങ്ങളും പ്രതികൂലമായി ബാധിക്കാറുണ്ട്. എല്‍ നിനോ പ്രതിഭാസം അതില്‍ ഒന്നാണ.്
പസഫിക് ഉള്‍ക്കടലിലെ സമുദ്രാന്തരീക്ഷത്തിന് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍ നിനോ. ഇത് ശക്തി പ്രാപിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ചക്ക് ഇടയാക്കുന്നു. കൂടാതെ ദക്ഷിണ ഭാരതത്തിലെ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമായേക്കാം. എല്‍നിനോ പ്രതിഭാസം കാരണം ദക്ഷിണ ഭാരതത്തില്‍ കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷം 14 ശതമാനം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: