Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണവധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:57 pm IST
inSamskriti

ശ്രീരാമന്‍ അഗസ്ത്യന്‍ കൊടുത്ത ആദിത്യഹൃദയസ്‌തോത്രം സൂര്യനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് മൂന്നുതവണ ജപിച്ചു. എന്നിട്ട് രാവണന്റെ നേരെ തിരിഞ്ഞു. ഭഗവാന്‍ ക്രോധം കൊണ്ട് ചുവന്നു. ആ രൗദ്രഭാവംകണ്ട് സകലജീവികളും ഭയന്നു. ശ്രീരാമന്‍ ആ രാക്ഷസനെ ദഹിപ്പിക്കത്തക്കവിധം ഒന്നുനോക്കി. എന്നിട്ട് ഇന്ദ്രധനുസ്സിനൊത്ത ഒരസ്ത്രം കൈയിലെടുത്ത് രാവണനെ ലക്ഷ്യമാക്കി അയച്ചു.

ഐന്ദ്രാസ്ത്രം രാവണന്റെ ഒരു ശിരസ്സു മുറിച്ചിട്ടു. തുടരെതുടരെ രാമബാണങ്ങള്‍ പാഞ്ഞു. രാവണന്റെ തലകള്‍ പനമ്പഴം വീഴുന്നതുപോലെ ഒന്നൊന്നായി വീഴാന്‍ തുടങ്ങി. രാമന് വലിയ അതിശയമുണ്ടായി. ഒരു ശിരസു വീഴുമ്പോള്‍ മറ്റൊന്ന് ആ സ്ഥാനത്ത് മുളച്ചുവരുന്നു. നൂറ്റിയൊന്നു ശിരസ് അറുത്തിട്ടു. എന്നിട്ടും ദശാനനന്റെ തല പത്തിനും കുറവില്ല. അപ്പോള്‍ വിഭീഷണന്‍ പറഞ്ഞു: ”ഭഗവന്‍, ബ്രഹ്മാവ് പണ്ടുകൊടുത്ത വരബലംകൊണ്ട് ഇയാളുടെ ഭുജങ്ങളും ശിരസുകളും മുറിച്ചാലും അവ വീണ്ടും മുളയ്‌ക്കും. അയാളുടെ നാഭിദേശത്ത് കുണ്ഡലാകാരത്തില്‍ അമൃതം ഉണ്ട്. അങ്ങ് ആഗ്നേയാസ്ത്രം കൊണ്ട് അതു വറ്റിക്കുക.”

രാവണന്റെ രഹസ്യം മനസ്സിലാക്കിയ രാമന്‍ ആഗ്നേയാസ്ത്രം നാഭിയിലേക്ക് തൊടുത്തുവിട്ടു. ആഗ്നേയാസ്ത്രം തറച്ചപ്പോള്‍ രാവണന്റെ ശക്തിയെല്ലാം ചോര്‍ന്നു. രാവണന്റെ ഒരു ശിരസ്സൊഴിച്ച് ബാക്കിയെല്ലാം മുറിഞ്ഞുവീണു. കുപിതനായ രാവണന്‍ ശക്തിയെടുത്ത് വിഭീഷണന്റെനേരെ എറിഞ്ഞു. രാമന്‍ അതിനെ അസ്ത്രംകൊണ്ടു മുറിച്ചു. ആ സമയത്ത് മാതലി പറഞ്ഞു. ”ഹേ രഘുനന്ദന, അങ്ങ് ഇവന്റെ തലകൊയ്തതുകൊണ്ട് ഇവന്‍ മരിക്കുകയില്ല. ഇവന് ജീവമര്‍മ്മം ഹൃദയത്തിലാണ്. ബ്രഹ്മാസ്ത്രം കൊണ്ട് ഇവന്റെ ഹൃദയം പിളര്‍ക്കുക. ഇവന് ദേവന്മാര്‍ കല്പിച്ചിട്ടുള്ള മരണകാലം അടുത്തിരിക്കുന്നു.”

ശ്രീരാമന്‍ ആവനാഴിയില്‍നിന്ന് ആഗ്നേയാസ്ത്രം പുറത്തെടുത്തു. അഗസ്ത്യനാണിത് രാമന് സമ്മാനിച്ചത്. ഒരിക്കലും വ്യര്‍ത്ഥമാകാത്തതും, ബ്രഹ്മാവ് ഇന്ദ്രനുവേണ്ടി നിര്‍മ്മിച്ചതും, ചിറകുകളില്‍ വായുഭഗവാനും മൊട്ടില്‍ ആദിത്യനും അഗ്നിയുമിരിക്കുന്ന ഇതിന്റെ ശരീരം ആകാശരൂപമാണ്. ഉറപ്പില്‍ മേരുപര്‍വതത്തിന് തുല്യവും സ്വര്‍ണാലങ്കൃതവും സൂര്യനെപ്പോലെ ജ്വലിക്കുന്നതുമാണ്. പ്രളയാഗ്നിപോലെ ആളിക്കത്തി വിഷസര്‍പ്പത്തിന് തുല്യമായി ശത്രുക്കളെയും സൈന്യത്തെയും പിളര്‍ക്കാന്‍ കഴിവുണ്ട്. അനേകം ആനകളും അശ്വസേനയും കോട്ടയും കിടങ്ങുകളും തകര്‍ക്കാന്‍ കഴിവുള്ള ഈ അസ്ത്രം പിശാചുക്കള്‍ക്കുപോലും ഭയമുളവാക്കുന്നതാണ്.

രാമന്‍ ആ അസ്ത്രത്തെ വേദോക്തമന്ത്രങ്ങള്‍ ജപിച്ച് രാവണനുനേരെ തൊടുത്തുവിട്ടു. അതു മഹാകായനായ രാവണന്റെ മാറില്‍ ചെന്നുതറച്ചു. ഹൃദയം പിളര്‍ന്ന് ശരീരത്തിന്റെ മറുഭാഗത്തെത്തി. എന്നിട്ട് ആവനാഴിയില്‍ തിരിച്ചെത്തി. രാവണന്റെ വില്ല് തെറിച്ചുപോയി. പ്രാണന്‍ പോയ ശരീരം വലിയൊരു വൃക്ഷം വീഴുന്നതുപോലെ നിലംപതിച്ചു. രാവണന്‍ മരിച്ചുവീഴുന്നതുകണ്ട് രാക്ഷസന്മാര്‍ ഭയന്ന് നാലുപാടും ഓടി. വാനരന്മാര്‍ ആര്‍ത്തുവിളിച്ചുകൊണ്ട് രാക്ഷസന്മാരെ തുരത്തി. അദ്ധ്യാത്മരാമായണത്തില്‍ ഇങ്ങനെയാണ്.

സകല ദേവന്മാരും നോക്കിനില്‍ക്കെ രാവണന്റെ ദേഹത്തില്‍നിന്നും സൂര്യനെപ്പോലെ പ്രകാശമുള്ള ഒരു ജ്യോതിസ് പുറപ്പെട്ട് രഘുരാമനില്‍ പ്രവേശിച്ചു. അതുകണ്ട് ദേവന്മാര്‍ പറഞ്ഞു: ” സത്യഗുണപ്രധാനികളും വിഷ്ണുവിന്റെ കൃപാപാത്രങ്ങളുമായ നാം സംസാരത്തില്‍ കിടന്നുഴലുന്നു. ഈ രാവണന്‍ മഹാക്രൂരനായ രാക്ഷസന്‍. ബ്രഹ്മഘാതിയും തമോഗുണിയും ഭഗവദ് വിരോധിയുമായിരുന്നു. അയാള്‍ ഇതാ ഭഗവാനില്‍ ലയിച്ചുചേര്‍ന്നു. ഇയാളെത്ര ഭാഗ്യവാന്‍.” അതിന് നാരദന്റെ മറുപടി രാവണന്‍ രഘുരാമനോടുള്ള വിദേ്വഷത്താല്‍ ഹൃദയത്തില്‍ സദാ രാമനെത്തന്നെ ചിന്തിച്ചുകൊണ്ടിരുന്നു.

സ്വപ്നത്തില്‍പോലും രാമനല്ലാതെ മറ്റാരുമില്ല. ഗുരുപ്രദേശത്തെക്കാള്‍ അയാള്‍ക്കത് പ്രയോജനപ്പെട്ടു. രാമന്റെ അസ്ത്രമേറ്റു മരിക്കയാല്‍ സകലപാപവും തീര്‍ന്നു. ബന്ധവിഹീനനായതിനാല്‍ രാമനില്‍ സായൂജ്യമോക്ഷം ലഭിച്ചു. സദാ രാമമന്ത്രം ജപിച്ചാല്‍ നമുക്കും മുക്തിപ്രാപിക്കാം എന്നായിരുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.