Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അധികാരത്തിലെത്തി ഒരു മാസം തികയും മുമ്പ് സിപിഎം ജില്ലയില്‍ ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തിയത് നിരവധി അക്രമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 10:13 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്ത് അധികാരത്തിലെത്തി ഒരു മാസം തികയും മുമ്പ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തിയത് നിരവധി അക്രമങ്ങള്‍.

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ തന്നെ അക്രമം അഴിച്ചുവിട്ടുകൊണ്ടായിരുന്നു സിപിഎം അക്രമിസംഘം ജില്ലയില്‍ അഴിഞ്ഞാട്ടത്തിന് തുടക്കംകുറിച്ചത്. സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സിപിഎം സംഘം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇരുപതോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ക്കുകയും മിക്കവീടുകളിലെയും കിണറുകള്‍ മലിനമാക്കുകയും ചെയ്തു. കിണറിന്റെ കൈവരികള്‍ തകര്‍ത്ത് ഭാഗികമായി മൂടുകയും സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിയുടെ അവശിഷ്ടം കിണറ്റില്‍ നിക്ഷേപിക്കുകയും ചെയ്തു. മിക്കവീടുകളും താമസിക്കാന്‍ പറ്റാത്ത വിധത്തില്‍ തകര്‍ത്തു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ത്ത് കിണറ്റിലെറിയുകയും ചെയ്തു. ഗൃഹോപകരണങ്ങള്‍ മാത്രമല്ല, അരിയുള്‍പ്പെടെയുള്ള സാധന സാമഗ്രികളും നശിപ്പിച്ചു. കുട്ടികളുടെ പുസ്തകങ്ങളടക്കം കത്തിച്ചു നടത്തിയ അക്രമങ്ങള്‍ നാടിനെ നടുക്കുന്നതായിരുന്നു.

പാര്‍ട്ടിഗ്രാമമായ കല്ല്യാശ്ശേരിയില്‍ സിപിഎമ്മിന്റെ ഊരുവിലക്കിനെത്തുടര്‍ന്ന് വനിതാ ആയുര്‍വേദ ഡോക്ടര്‍ സ്വന്തം ക്ലിനിക്ക് അടച്ചു പൂട്ടിയ സംഭവവും സിപിഎം അധികാരമേറ്റശേഷമുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിലുള്ള വിരോധമാണ് സിപിഎമ്മിനെ ഒരു കുടുംബത്തിന്റെ അന്നംമുട്ടിക്കുന്ന കൊടും ക്രൂരതക്ക് പ്രേരിപ്പിച്ചത്. കല്ല്യാശ്ശേരി ഭാനുവിദ്യയിലെ ഡോ.നീത പി.നമ്പ്യാരുടെ പഞ്ചായത്ത് ഓഫീസിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന വി. ബി. ക്ലിനിക്കെന്ന ആയുര്‍വ്വേദ ചികിത്സാ കേന്ദ്രമാണ് സിപിഎമ്മുകാരുടെ നിരന്തര അക്രമംകാരണം അടച്ചുപൂട്ടേണ്ടി വന്നത്. ഡോക്ടര്‍ക്കും ക്ലിനിക്കിനുമെതിരെ സിപിഎം സംഘം നിരവധി ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിനു ശേഷം മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം സെക്രട്ടറിയായ ലസിത പാലക്കലിന്റെ വീടിനു നേരെ നിരവധി തവണ സിപിഎം സംഘം അക്രമിക്കുകയും ലസിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായിരുന്നു.

പയ്യന്നൂര്‍ കോളേജ് അധ്യാപികയായ പുതിയങ്കാവ് റോഡില്‍ താമസിക്കുന്ന പി.പ്രജിതയുടെ കാര്‍ സിപിഎം സംഘം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കത്തിക്കുകയുണ്ടായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നും മത്സരിച്ച ബിജെപി വനിതാ സ്ഥാനാര്‍ഥിയുടെ എഴു വയസ്സുള്ള മകനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവവും പാര്‍ട്ടി വനിതകളോടും സ്ത്രീകളോടും കാണിക്കുന്ന കൊടുംക്രൂരതയുടെ നേര്‍ചിത്രമായിരുന്നു. പാല സ്‌കൂളിനു സമീപത്തെ രാഹുല്‍-രമ്യ ദമ്പതികളുടെ മകന്‍ ഇ.ടി.കാര്‍ത്തിക്കിനെയാണ് സിപിഎം പ്രവര്‍ത്തകനും രമ്യയുടെ സഹോദരനുമായ മനോജും മൂന്നംഗ സംഘവും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈക്ക് സാരമായി പരിക്കേറ്റ കാര്‍ത്തിക് ഇപ്പോഴും ചികിത്സയിലാണ്. ഇതിനു പുറമേ നിരവധി അക്രമങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം തെരഞ്ഞെടുപ്പിനു ശേഷം നടത്തിയത്.

തലശ്ശേരി കുട്ടിമാക്കൂലില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് വ്യാജ കേസ് ചുമത്തി രണ്ട് ദളിത് യുവതികളെ അറസ്റ്റു ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലിടുകയും യുവതികള്‍ക്കു നേരെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍തന്നെ രംഗത്തു വരികയും ചെയ്ത സംഭവം സിപിഎം ക്രൂരതയുടെ ഒടുവിലത്തെ നേര്‍ക്കാഴ്ചകളിലൊന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.