ന്യൂദല്‍ഹി: ആണവ വിതരണസംഘത്തിലെ ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം വിയന്നയില്‍ നടന്നു. അംഗ രാജ്യങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. അമേരിക്കയും സ്വിറ്റ്സര്‍ലന്‍ഡും മെക്സിക്കോയും ഭാരതത്തിന്റെ അംഗത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചൈനയും പാകിസ്ഥാനും കടുത്ത എതിര്‍പ്പിലാണ്.
അംഗത്വത്തിലൂടെ ഭാരതത്തിനുണ്ടാകുന്ന നേട്ടങ്ങളാണ് ഇരു രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നത്. ആണവ വിതരണ സംഘത്തില്‍ അംഗമാകുന്നത് വഴി നമുക്കുണ്ടാകാവുന്ന നേട്ടങ്ങള്‍:
1. 1974ല്‍ പൊഖ്റാന്‍ അണുപരീക്ഷണത്തിലൂടെ തന്നെ ഭാരതത്തിന്റെ ആണവശേഷിയെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ മാത്രമാണ് അമേരിക്ക ഭാരതവുമായി ആണവകരാറില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമായത്. ഇതിലൂടെ നമുക്ക് ആധുനിക ആണവ സാങ്കേതികതകള്‍ ലഭ്യമായി. ഇവ ഉപയോഗിച്ച് ഭാരതത്തിന് ഇന്ന് യുറേനിയം സമ്പുഷ്ടീകരണത്തിനും പ്ലൂട്ടോണിയം പുനര്‍നിര്‍മാണത്തിനും സാധിക്കുന്നു. ഇതിലുമേറെ നേട്ടങ്ങളും നമുക്ക് ഇനിയുണ്ടാകും. നേരത്തെ ഇത്തരം സൗകര്യങ്ങള്‍ ഭാരതത്തിന് നിഷേധി ക്കപ്പെട്ടിരുന്നു.
2. മറ്റ് 47 അംഗരാജ്യങ്ങളില്‍ നിന്നുളള സാങ്കേതികതകള്‍ നമുക്ക് ഇതിലൂടെ സ്വായത്തമാക്കാനാകും.
2008ല്‍ അമേരിക്കയുമായുണ്ടാക്കിയ ആണവകരാറിനെ തുടര്‍ന്ന് ഭാരതത്തിന് യുറേനിയം സമ്പുഷ്ടീ കരണ ത്തില്‍ ബഹുദൂരം മുന്നേറാനായി. ആണവവിതരണ സംഘത്തിലെ അംഗ ത്വത്തിലൂടെ ഇതിന്റെ അളവ് ഇനിയുമേറെ വര്‍ദ്ധിപ്പിക്കാനാകും. ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് നമീബിയയ്ക്ക് ഇപ്പോഴുളളത്. 2009ല്‍ തന്നെ ഭാരതത്തിന് കൂടുതല്‍ ആണവ ഇന്ധനം വിതരണം ചെയ്യാമെന്ന് നമീബിയ സമ്മതിച്ചി ട്ടുളളതാണ്. എന്നാല്‍ ഇത് ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.
ആഫ്രിക്കന്‍ ആണവനിര്വ്യാപനകരാറും പെലിന്ഡാബ കരാറും മൂലം ഇവര്‍ക്ക് ആണവ ഇന്ധന വിതരണത്തിന് സാധിക്കുമായിരുന്നില്ല. ഈ കരാറുകളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ആണവവിതരണം നിയന്ത്രിക്കുന്നത്. ആണവ വിതരണ സംഘത്തില്‍ അംഗമാകുന്നതോടെ ഇത്തരം പരിമിതികള്‍ ഇല്ലാതാകും.
3. അംഗത്വത്തിലൂടെ ഭാരതത്തിന് ആണവഉപകരണങ്ങള് നിര്‍മ്മിക്കാനും മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും കഴിയും. ഇതിന് പുറമെ രാജ്യത്തെ ആണവ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
4. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതല്‍ കരുത്ത് പകരും. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ശക്തിയാര്‍ജ്ജിക്കും. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും ഇതുപക രിക്കും. ഐടിരംഗത്തും പുത്തന്‍ സാധ്യതകള്‍ തുറക്കപ്പെടും.
5. ഫോസില്‍ ഇന്ധനങ്ങളുടെ ആശ്രയിക്കുന്നത് കുറയ്ക്കാനും അത് വഴി കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിനാകും.
6. അംഗത്വത്തിലൂടെ കൂടുതല്‍ ആണവോര്‍ജ്ജ ഉത്പാദനത്തിനും രാജ്യ ത്തിന് സാധ്യതയുണ്ട്. ആണവ പ്ലാന്റുകള്‍ വാങ്ങാനുളള അനുമതി ഭാരത ത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും പല അത്യാധുനിക സാങ്കേതികതകളും നമുക്ക് ഇന്നും അന്യമാണ്. എന്നാല്‍ ഇവ ആണവവിതരണ സംഘത്തിലെ അംഗരാജ്യങ്ങള്‍ക്കുണ്ട്.
7. ഇതിലെല്ലാം ഉപരി ഭാരതത്തിന് സംഘത്തില്‍ അംഗത്വമുണ്ടായാല്‍ പാകിസ്ഥാന് ഇതില്‍ അംഗമാകുന്നത് തടയാനാകുമെന്നത് തന്നെയാണ് സുപ്രധാന നേട്ടം. ചൈന ഭാരതത്തെ അംഗമാകുന്നതില്‍ നിന്ന് എങ്ങ നെയാണോ പ്രതിരോധിക്കുന്നത് അതേ തരത്തില്‍ തന്നെ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ അംഗത്വത്തിന് തടയിടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: