Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആകാംക്ഷയുടെ മണിക്കൂറുകള്‍. . . ഒടുവില്‍ ആശ്വാസവുമായി മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:19 pm IST
in Alappuzha

ആലപ്പുഴ: ആകാംക്ഷയുടെ മണിക്കൂറുകള്‍ തള്ളിനീക്കിയാണ് ആലപ്പുഴ കടപ്പുറത്ത് നാട്ടുകാരും പോലീസും മാദ്ധ്യമപ്രവര്‍ത്തകരും നിലകൊണ്ടത്. മത്സ്യബന്ധന ബോട്ട് കടലില്‍ തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോണ്‍സന്ദേശമറിഞ്ഞ് രാവിലെ 11 മുതല്‍ ബീച്ച് കടപ്പുറത്തേക്ക് ജനം ഒഴുകിയെത്തി. പലരുടെയും മുഖത്ത് പരിഭ്രമം. ചിലര്‍ കടലമ്മയെ നോക്കി പ്രാര്‍ത്ഥിച്ചു. ആര്‍ക്കും ആപത്തൊന്നും വരുത്തരുതേ.

കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ നാട്ടുകാരും പോലീസും നിസ്സഹായരായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് നേവിയുടെയും കോസ്റ്റ് ഗാഡിന്റെയും സഹായം തേടി. 11.30ഓടെ കൊച്ചിയില്‍ നിന്ന് നേവിയുടെയും കോസ്റ്റുഗാഡിന്റെയും ഹെലികോപ്ടറുകളെത്തി തെരച്ചില്‍ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ബോട്ടിന്റെ അവശിഷ്ടം തീരത്തടിഞ്ഞു. ഇതോടെ കൂടിനിന്നവരുടെ മുഖത്ത് കൂടുതല്‍ ആകാംക്ഷയായി.

ഹെലികോപ്ടറുകള്‍ നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും ബോട്ടിന്റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്താനായില്ല. ഇതിനിടെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ബോട്ടു തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള വാര്‍ത്ത പ്രചരിച്ചതോടെ കടപ്പുറത്തേക്ക് കൂടുതല്‍ ആളുകളെത്തിത്തുടങ്ങി. പോലീസിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.

തുടര്‍ന്ന് പോലീസ് നടത്തിയ മറ്റൊരന്വേഷണത്തില്‍ കഴിഞ്ഞ ബുധനാഴ്ച വാടയ്‌ക്കല്‍ ഷണ്മുഖ വിലാസം കരയോഗത്തിന് സമീപം എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് നങ്കൂരമിട്ട വള്ളിക്കാവ് കോട്ടയ്‌ക്കപുറം ബാലുഭവനത്തില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിന്റെ ഭാഗമാണെന്ന് തിരച്ചറിഞ്ഞു.

സംശയനിവാരണത്തിനായി ബാബുവിനെ കടപ്പുറത്തെത്തിച്ച് തന്റെ ബോട്ടിന്റെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനസ് എന്ന കമ്പനിക്കുവേണ്ടി പുന്നപ്ര മുതല്‍ ആലപ്പുഴ കടല്‍പ്പാലം വരെ കഴിഞ്ഞ എട്ടിന് സര്‍വ്വേയ്‌ക്ക പോയി തിരികെ മടങ്ങുംവഴിയാണ് പുന്നപ്ര വാടയ്‌ക്ക്‌ല ഷണ്മുഖ വിലാസം കരയോഗത്തിനു സമീപം തകരാറിലായത്. തുടര്‍ന്ന് ബോട്ട് നങ്കൂരമിട്ടശേഷം തീരത്തേക്ക് ബോട്ടിലുണ്ടായിരുന്ന ബാബവും കുമാറും ഗിരീഷും സന്ദേശമയച്ചു. കടല്‍ക്ഷോഭമായാതിനാല്‍ ബോട്ട് അടുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് മറ്റു ബോട്ടിലെത്തി റോപ് ഉപയോഗിച്ച് ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി വരെ ബോട്ട് നങ്കൂരമിട്ട സ്ഥലത്തുതന്നെയുണ്ടായിരുന്നു. പുലര്‍ച്ചെയാണ് ശക്തമായ തിരമാലകളാല്‍ ബോട്ട് തകര്‍ന്നുവെന്നാണ് നിഗമനം. ഇതിന്റെ ഭാഗങ്ങളാണ് കടലില്‍ ഒഴുകി നടന്നതും തീരത്തടിഞ്ഞതും. ഇതാണ് ഇന്നലെ നാട്ടുകാര്‍ കണ്ടതും പോലീസില്‍ വിവരം ധരിപ്പിച്ചതും. നിജസ്ഥിതി മനസിലായതോടെ ഹെലികോപ്ടറുകള്‍ മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

Kerala

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.