Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്‍ഡിഎക്കൊപ്പം കേരളം മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 08:26 pm IST
in Vicharam

 

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2016, ഇതിന് മുമ്പൊന്നും നടന്നിട്ടില്ലാത്തത്ര വാശിയിലും ആവേശത്തിലും നടന്നു. ഫലപ്രഖ്യാപനവും വന്നു. ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാന ഭരണം കൈയാളുന്നു. യുഡിഎഫ് അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് അഭിമുഖീകരിച്ചത്. കേരളത്തിന്റെ ചരിത്രത്തിലാദ്യം, ഭാരതീയ ജനതാ പാര്‍ട്ടി, ഒരു സീറ്റു നേടി, നിയമസഭയില്‍ അക്കൗണ്ട് തുറന്നു. സര്‍വാദരണീയനായ ഒ.രാജഗോപാല്‍ ആദ്യത്തെ ബിജെപി എംഎല്‍എ ആയിരിക്കുന്നു. ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കേരള നിയമസഭയിലെ ആദ്യ ജനപ്രതിനിധി!

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി, അതിന്റെ ബഹുജന പിന്തുണ വമ്പിച്ച തോതില്‍ വര്‍ധിപ്പിച്ചിരിക്കയാണ്. ഒരു സീറ്റും ഏഴ് സീറ്റില്‍ കുറഞ്ഞ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തും 27 സീറ്റില്‍ മുപ്പതിനായിരത്തിലേറെ വോട്ടും നേടി. ഏതാണ്ടെല്ലാ മണ്ഡലത്തിലും ഇരട്ടിയും മൂന്നിരട്ടിയുമാണ് വോട്ട് വര്‍ധന.

ബിജെപി 10.5 ശതമാനവും സഖ്യകക്ഷിയായ ബിഡിജെഎസ് 4.5 ശതമാനവും നേടി. എന്‍ഡിഎ വോട്ട് വിഹിതം 15 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഒന്നര മടങ്ങ് വര്‍ധന! ആനുപാതികമായി 2021 ല്‍ ഇത് 37.5 ശതമാനവും എന്ന് ചിന്തിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി, ഒന്നുകില്‍ കേരളത്തില്‍ ഭരണത്തിലോ അല്ലെങ്കില്‍ മുഖ്യപ്രതിപക്ഷമോ ആവുമെന്ന സൂചന ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏഴ് ശതമാനവും എല്‍ഡിഎഫിന് രണ്ട് ശതമാനവും വോട്ട് ചോര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫിന് നഷ്ടപ്പെട്ട വോട്ടുകള്‍ ന്യൂനപക്ഷ (മുസ്ലിം) വോട്ടുകള്‍ അധികംനേടി ബാലന്‍സ് ചെയ്തിരിക്കയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും താനൂര്‍ സീറ്റ് നഷ്ടപ്പെട്ടതും ശ്രദ്ധേയമാണ്!

എന്‍ഡിഎ മുന്നണിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ഇരുമുന്നണികളും ആശങ്കയോടെയാണ് വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന്റെ ആശങ്കകള്‍, അപകടകരമാംവിധം ഭീഷണവുമാണ്. കേരളീയ സമൂഹത്തെ ദേശീയ മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തുന്ന രാഷ്‌ട്രീയമാണ് സിപിഎം പിന്തുടരുന്നത്. ഹിന്ദുത്വ രാഷ്‌ട്രീയത്തെ ഏറ്റവും നിന്ദ്യവും ഹീനവും കുത്സിതവുമായ മാര്‍ഗത്തിലൂടെ കടന്നാക്രമിച്ച്, ന്യൂനപക്ഷ പ്രീണനത്തിലൂടെ നേട്ടം കൊയ്യുക എന്ന പതിവ് പരിപാടി, വര്‍ദ്ധമാനമായ തോതില്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. മുസ്ലിം മനഃശാസ്ത്രത്തെ പരമാവധി മുതലെടുക്കാനുള്ള കുടില തന്ത്രങ്ങള്‍ വരുംനാളുകളില്‍ കേരള രാഷ്‌ട്രീയത്തെ കലുഷിതമാക്കും.

തെരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് കേരളത്തിലുടനീളം നടമാടിയ അക്രമസംഭവങ്ങള്‍, ആ വഴിയിലേക്കുള്ള സൂചകങ്ങളായി കാണാമെന്ന് തോന്നുന്നു. ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്യുന്ന, ഭാവി രാഷ്‌ട്രീയ കുതന്ത്ര, കരുനീക്കങ്ങളുടെ തുടക്കം. ഇനിമുതല്‍ ഭരണകൂടത്തിന്റെ ഒത്താശകൂടി ഈ നീക്കങ്ങള്‍ക്ക് ഉണ്ടാവുമെന്ന് തീര്‍ച്ച!

സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ രാഷ്‌ട്രീയമായും അല്ലാതെയും ഉന്മൂലനം ചെയ്ത് നേടേണ്ടതാണ് തങ്ങള്‍ വിഭാവനം ചെയ്യുന്ന ‘മതനിരപേക്ഷത’ എന്ന് സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ ചിന്തിക്കുന്നു എന്നത് അനിഷേധ്യമാണ്. നേതാക്കളുടെ ചിന്തകള്‍ അണികള്‍, പ്രാവര്‍ത്തികമാക്കുന്നു. അവര്‍ക്ക് പ്രോത്സാഹനവും അംഗീകാരവും സംരക്ഷണവും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് തുടരുന്നതും മാറ്റമില്ലാത്ത കേരളത്തിന്റെ മാറ്റമില്ലാത്ത ദുരവസ്ഥയാണ്. സിപിഎം അനുഭാവ, മുസ്ലിം ഇടതുപക്ഷ ചിന്തകരും നേതാക്കളും ‘സവര്‍ണ ഹൈന്ദവ ഫാസിസ’ത്തിനെതിരെയുള്ള ജനപക്ഷ മതേതര ഇടപെടലായി അതിനെ വ്യാഖ്യാനിക്കുന്നു.

ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ, മതമൗലിക പ്രസ്ഥാനങ്ങളുടെ ശക്തമായ ബൗദ്ധിക പിന്തുണയും നിരുപാധികം ലഭിക്കുന്നുമുണ്ട്. ഇസ്ലാമിക മതമൗലിക വാദവും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള നാഭീനാള ബന്ധം, അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്‌ക്കുന്നതാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം. ആഗോളതലത്തില്‍ അമേരിക്കയും ദേശീയതലത്തില്‍ സംഘപരിവാറും ഇരുകൂട്ടരുടെയും പൊതുശത്രുവാണല്ലോ?

കഴിഞ്ഞകാലത്ത് മുസ്ലിം തീവ്രവാദ സംഘടനകളായ പിഡിപി, എസ്ഡിപിഐ സംഘടനകള്‍, ഉയര്‍ത്തിയ ‘മലബാര്‍’ സംസ്ഥാന വാദം, കൂടുതല്‍ ശക്തമായി, ഉന്നയിക്കപ്പെടാനുള്ള സാധ്യതയും വിദൂരമല്ല. ഇപ്പോള്‍ തന്നെ മലബാര്‍ മേഖലയിലെ മുസ്ലിം ജനസംഖ്യ, ഹിന്ദുജനസംഖ്യയുടെ ഏതാണ്ട് ഒപ്പമാണ്.

മേയ് 25 ന് പിണറായി വിജയന്‍, മുഖ്യമന്ത്രിയായി അധികാരമേറ്റു കഴിഞ്ഞു. സിപിഎം കണ്ണൂര്‍ സ്റ്റാലിനിസ്റ്റ് ലോബിയുടെ, കരുത്തനായ പിണറായിയെ ജനാധിപത്യ കേരളം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാഷ്‌ട്രീയാന്ധതയുടെ ഇസ്ലാമിക പ്രീണനത്തിന്റെ ശക്തനായ പ്രണേതാവും പ്രയോക്താവുമായ നേതാവില്‍നിന്നും കേരളത്തിലെ ഒരു വലിയ വിഭാഗം ജനതയുടെ സ്വാഭാവിക ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കേണ്ട ചുമതല അദ്ദേഹത്തില്‍ തന്നെ നിക്ഷിപ്തമാണ്.

കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞകാലത്തെപ്പോലെ, വൈരാഗ്യബുദ്ധിയോടെയുള്ള നിലപാടുകള്‍ തിരുത്തി, സംസ്ഥാനത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനനുഗുണമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും സംശുദ്ധ ഭരണത്തിലൂടെ നീതിപൂര്‍വം സംസ്ഥാനത്തെ വികസന പാതയില്‍ മുന്നോട്ടു നയിക്കുമെന്നും ഓരോ മലയാളിയും ആശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.