Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കന്യാബോധം-2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 06:55 pm IST
in Samskriti

സുദര്‍ശനന്‍ പറഞ്ഞു: ‘നിങ്ങള്‍ എന്റെ അഭ്യുദയം കാംക്ഷിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ്. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമെനിക്ക് പറയാനില്ല. ആരുടെ മരണവും നമുക്ക് പ്രവചിച്ചു പറയാനാവില്ല. എല്ലാം ദൈവഹിതം മാത്രമാകുന്നു. പ്രാരബ്ധം, സഞ്ചിതം, വര്‍ത്തമാനം, എന്നീ കാലകര്‍മ്മ സ്വഭാവങ്ങള്‍ കൊണ്ട് ബദ്ധമാണീ ലോകം. സമയമാകാതെ ആര്‍ക്കും ആരെയും കൊല്ലാന്‍ സാദ്ധ്യമല്ല.

അത് ദേവന്മാര്‍ക്കും ബാധകമാണ്. വാസ്തവത്തില്‍ കാലമാണ് എല്ലാറ്റിനെയും വകവരുത്തുന്നത്. രണവീരനായ എന്റെ അച്ഛന്‍ മരിച്ചത് സിംഹവുമായി മല്ലടിച്ചാണ്. അമ്മയുടെ അച്ഛന്‍ മരിച്ചത് യുധാജിത്തിന്റെ കൈകൊണ്ടാണ്. എത്ര യജ്ഞങ്ങള്‍ ചെയ്താലും ജനിച്ചവര്‍ മരിക്കുക തന്നെ ചെയ്യും. എനിക്ക് യുധാജിത്തിനെ പേടിയില്ല. കാരണം എല്ലാറ്റിനും മീതെ ദൈവം ഉണ്ടെന്നു ഞാന്‍ സുദൃഢമായി അറിയുന്നു. എന്നും ദേവിയെ പൂജിക്കുന്ന എനിക്ക് ആ അമ്മ ശുഭം കൈവരുത്തുമെന്ന് ഉറപ്പുണ്ട്.

കര്‍മ്മഫലം നല്ലതോ ചീത്തയോ ആകട്ടെ അവ അനുഭവിക്കാതെയിരിക്കാന്‍ ആര്‍ക്കും കഴിയില്ല. സ്വകര്‍മ്മഫലം അനഭിമതമാകുമ്പോള്‍ മൂഢരായ ജനങ്ങള്‍ അതിനു മറ്റുള്ളവരെ പഴിചാരി വൃഥാശത്രുതയുണ്ടാക്കുന്നു. ഞാന്‍ സ്വയംവരം കാണാന്‍ ഒറ്റയ്‌ക്ക് വന്നു. ഇനി നടക്കുംപോലെ നടക്കട്ടെ. ദേവിയുടെ ഇച്ഛ നടപ്പിലാവട്ടെ. എനിക്ക് സര്‍വ്വാശ്രയം ഭഗവതിയാണ്. സുഖദുഃഖങ്ങളേകുന്നത് അവളാണ്.

യുധാജിത്ത് യഥേഷ്ടം സുഖിച്ചുകൊള്ളട്ടെ. എന്നോടു വൈരം പുലര്‍ത്തുന്നവര്‍ക്കുള്ള ഫലം ആ ഭഗവതി നല്‍കിക്കൊള്ളും.’

വ്യാസന്‍ തുടര്‍ന്നു: കുമാരന്റെ മറുപടിയില്‍ രാജാക്കന്മാര്‍ തൃപ്തരായി. പിറ്റേന്ന് പ്രഭാതമായപ്പോള്‍ സുബാഹു രാജാക്കന്മാരെ മണ്ഡപത്തില്‍ വരുത്തി. രാജാക്കന്മാര്‍ വെട്ടിത്തിളങ്ങുന്ന വേഷഭൂഷകളോടെ അവിടെ സിംഹാസനങ്ങളില്‍ ഇരുപ്പായി. വിമാനരഥങ്ങളില്‍ ദേവന്മാര്‍ എന്നതുപോലെ രാജാക്കന്മാര്‍ അവിടെ സ്വയംവരപ്പന്തലില്‍ അണിനിരന്നു. ‘അവള്‍ ഇപ്പോള്‍ വരുമായിരിക്കും, ആരാകും ആ ഭാഗ്യവാന്‍’ എന്നെല്ലാം രാജാക്കന്മാര്‍ ചിന്തിച്ചു. ‘സുദര്‍ശനന് വരണമാല്യം കിട്ടിയാല്‍ വഴക്കുണ്ടാവും എന്നത് തീര്‍ച്ചയാണ്.’ പെട്ടെന്ന് വാദ്യഘോഷങ്ങള്‍ മുഴങ്ങി.

സ്‌നാനം കഴിഞ്ഞു വെള്ളപ്പട്ടുടുത്ത കുമാരി വിവാഹോചിതമായ വേഷവിധാനങ്ങളോടെ മന്ദം മന്ദം അവിടെയെത്തി. സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ സുന്ദരിയും ഐശ്വര്യവതിയുമായ മകളോട് സുബാഹു പറഞ്ഞു: ‘മകളേ, നീയാ പൂമാല്യം കയ്യിലെടുത്ത് വരിക, എന്നിട്ട് മണ്ഡപത്തില്‍ ഇരിക്കുന്ന രാജാക്കന്മാരെ കാണുക. എന്നിട്ട് അവരില്‍ നിന്നും ഗുണവും രൂപവും ചേര്‍ന്നൊരു കുലീന പുരുഷനെ നീ വരിക്കുക. പലേ രാജ്യങ്ങളില്‍ നിന്നുമുള്ള വീരരാജാക്കന്മാര്‍ മണ്ഡപത്തില്‍ ആസനസ്ഥരായത് കണ്ടാലും.’

അപ്പോള്‍ ശശികല പറഞ്ഞു: ‘പിതാവേ, മറ്റുള്ള സ്ത്രീകളെപ്പോലെ കാമുകന്മാരായ രാജാക്കന്മാരുടെ മദ്ധ്യത്തിലേക്ക് ഞാന്‍ വരികയില്ല. ധര്‍മ്മശാസ്ത്രമനുസരിച്ച് കുലസ്ത്രീക്ക് തന്റെ വരനായ ഒരു പുരുഷനെ മാത്രമേ കാണാവൂ. അവള്‍ അന്യനെ നോക്കിക്കൂടാ. മറ്റുള്ള പുരുഷന്മാര്‍ക്ക് അവളില്‍ ആഗ്രഹം തോന്നാന്‍ ഇടയാക്കരുതല്ലോ. വാസ്തവത്തില്‍ വരണമാല്യവുമായി മണ്ഡപത്തില്‍ വരനെ തേടുന്ന കന്യകയുടെ നില വ്യഭിചാരിണികളുടേതിനു തുല്യമത്രേ. വേശ്യയും തെരുവില്‍ചെന്ന് ഗുണാഗുണ വിവേചനത്തോടെ അവള്‍ക്കിഷ്ടപ്പെട്ടയാളെ കണ്ടെത്തുന്നു.

ഞാനും അതുപോലെ ചെയ്യണോ? പഴമക്കാര്‍ ഉണ്ടാക്കി വച്ച ഈ ചടങ്ങിന് എന്നെ നിര്‍ബ്ബന്ധിക്കരുത്. സാധാരണ സ്ത്രീയെപ്പോലെ അനേകം പുരുഷന്മാരെ പതിഭാവത്തില്‍ നോക്കിയിട്ട് അതില്‍നിന്നും ഒരാളെ വരിക്കാന്‍ എനിക്ക് വയ്യ. സര്‍വ്വാത്മനാ ഞാന്‍ നേരത്തേതന്നെ വരിച്ചത് സുദര്‍ശനനെയാണ്. സതീവ്രതമനുഷ്ഠിക്കാന്‍ ദൃഢനിശ്ചയം ചെയ്ത എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആവില്ല. എനിക്ക് മംഗളമാണ് അങ്ങാഗ്രഹിക്കുന്നതെങ്കില്‍ വിവാഹ വിധിപ്രകാരം നല്ലൊരു നാള് നോക്കി സുദര്‍ശനനുമായി എന്റെ വിവാഹം നടത്തിത്തരണം.’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗംഗയുടെ ഒഴുക്ക് ബംഗാളിന്റെ ആത്മാവിലൂടെ’

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബംഗാളിലേത് മാറ്റത്തിന്റെ തരംഗങ്ങള്‍: മോദി

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.