Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വരള്‍ച്ചാ കൃഷിനാശം: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ വരള്‍ച്ച ബാധിച്ചത് 1393.2 ഹെക്ടര്‍ സ്ഥലത്ത്. നഷ്ടം 2കോടി 97 ലക്ഷം. 1031 കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:42 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ കൊടും വരള്‍ച്ചയില്‍ ഹെക്ടറു കണക്കിന് കൃഷി നശിച്ചതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി. സംസ്ഥാന സര്‍ക്കാറാകട്ടെ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൗനം പാലിക്കുകയാണ്. ഏപ്രില്‍ മുതല്‍ മെയ് 13 വരെ മാത്രം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് വഴി ഏകദേശം 2 കോടി 97 ലക്ഷത്തി 52530 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, നെല്ല്, കുരുമുളക്, റബ്ബര്‍ തുടങ്ങിയ കര്‍ഷകരെയാണ് വരള്‍ച്ച കൂടുതലായും ബാധിച്ചത്. 1031 കര്‍ഷകര്‍ വരള്‍ച്ചാ ദുരിതത്തിന് ഇരയായി. 1393.2 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് വാഴയ്‌ക്കും, കവുങ്ങിനും തെങ്ങിനുമാണ്. കുലച്ചതും കുലയ്‌ക്കാത്തതും ഉള്‍പ്പെടെ 49178 വാഴകളും, 33277 കവുങ്ങും, 10765 തെങ്ങും നശിച്ചിട്ടുണ്ട്. 10 കശുമാവ്, 5564 വള്ളി കുരുമുളക്, ടാപ്പ് ചെയ്തതും ചെയ്യാത്തതുമായ 6303 റബ്ബര്‍ തുടങ്ങിയവയ്‌ക്കും നാശ നഷ്ടമുണ്ടായിട്ടുണ്ട്. 12 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും ചൂട് കാരണം നശിച്ചു. മൂന്ന് ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷി പൂര്‍ണ്ണമായും ഉണങ്ങി നാമാവശേഷമായി. 38 പഞ്ചായത്തുകളിലും 3 മൂന്ന് മുനിസിപ്പാലിറ്റികളിലും കൃഷിനാശമുണ്ടായി. മെയ് അഞ്ച് മുതല്‍ 31 വരെ വേനല്‍ മഴ കാരണം 930 കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചു. 273.2 ഏക്കര്‍ സ്ഥലത്തായി 14084450 രൂപയുടെ ഏകദേശ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ പലപ്പോഴും രേഖപ്പെടുത്തിയ കടുത്ത ചൂട് കാരണം ഈ വര്‍ഷം കൊടും വരള്‍ച്ചയായിരുന്നു. വരള്‍ച്ചയെ തുടര്‍ന്നുണ്ടായ രൂക്ഷമായ ജല ക്ഷാമം കൃഷി നാശത്തിന് പ്രധാന കാരണമായി മാറി. കാസര്‍കോട് മുനിസിപ്പാലിറ്റി, മുളിയാര്‍, കയ്യൂര്‍ ചീമേനി, മടിക്കൈ, മംഗല്‍പ്പാടി, ഇസ്റ്റ്, വെസ്റ്റ് എളേരി, ബളാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷി നാശം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രകൃതി ദുരന്തം, വരള്‍ച്ച എന്നീ ഇനങ്ങളിലായി 2013-14 വര്‍ഷത്തെ കുടിശ്ശികയായ 26 ലക്ഷം രൂപ മുതല്‍ 2014-15 വര്‍ഷത്തെ 1,26,48,325 രൂപ, 2015-16 വര്‍ഷത്തെ 8,501828 രൂപ വരെ ജില്ലാ കൃഷി വകുപ്പ് കണക്കാക്കി സമര്‍പ്പിച്ച കാര്‍ഷിക നഷ്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. 2013 മുതല്‍ 16 വരെ 9001 കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്. 2,37,69,128 രൂപ കര്‍ഷകര്‍ക്ക് നിലവില്‍ കുടിശ്ശികയായി മാത്രം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നല്‍കാതെ കിടക്കുന്നുണ്ട്. വര്‍ഷാ വര്‍ഷം, വരള്‍ച്ചാ, വേനല്‍മഴ, മണ്‍സൂണ്‍ തുടങ്ങിയവ കൊണ്ടുള്ള കൃഷി നാശത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയല്ലാതെ കൃത്യ സമയത്ത് നഷ്ട പരിഹാരങ്ങള്‍ പ്രഖ്യാപിച്ച് തുക കൈമാറുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

കാര്‍ഷിക നഷ്ടങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന തുക യഥാ സമയത്ത് ലഭിക്കാത്തതിനാല്‍ ലോണെടുത്തും, കടം വാങ്ങിയും കൃഷി ചെയ്യാനിറങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. വിളവെടുക്കാറായ കാര്‍ഷിക വിളകളുടെ നാശം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.