Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ലാസ് മുറി വേണം; യാചനയോടെ കൊമ്പുകുത്തി സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 10:00 pm IST
in Kottayam

മുണ്ടക്കയം: പഠിക്കാന്‍ ക്ലാസ് മുറികളില്ലാതെ കൊമ്പുകുത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൊമ്പുകുത്തി മേഖലയിലെ നാട്ടുകാരും സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആദ്യമൊക്കെ പ്രാര്‍ത്ഥിച്ചത് സ്‌കൂളില്‍ പത്താം ക്ലാസ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ മനസ്സ് കനിയണമെന്നായിരുന്നെങ്കില്‍ ഇന്നത്തെ പ്രാര്‍ത്ഥന മറ്റൊന്നാണ്. കുട്ടികള്‍ക്കു സുരക്ഷയോടെ പഠിക്കാന്‍ ക്ലാസ് മുറി അനുവദിക്കണമേയെന്നാണ്.

കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിലെ കൊമ്പുകുത്തി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ രണ്ടു വര്‍ഷം മുമ്പാണ് പത്താം ക്ലാസ് അനുവദിച്ചത്.ആദ്യബാച്ചില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു നാടിനു അഭിമാനം സൃഷ്ടിച്ചു. ഈ വര്‍ഷം പരീക്ഷയെഴുതിയ ഒരാള്‍ മാത്രം ഒരുവിഷയത്തിനു പരാജയപ്പെട്ടപ്പോള്‍ നൂറുശതമാനമെന്ന അംഗീകാരം നഷ്ടമാവുകയായിരുന്നു. എങ്കിലും താത്കാലികമായി നിര്‍മിച്ച ഷെഡ്ഡില്‍ ഇരുന്ന് പഠിച്ചു നേടിയ വിജയം അഭിമാനത്തോടെയാണ് നാട് സ്വീകരിച്ചത്.

കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗ്രാമത്തില്‍ ദീര്‍ഘ കാലം മുമ്പ് തുടങ്ങിയതാണ് ഈ സര്‍ക്കാര്‍ സ്‌കൂളെങ്കിലും 2015ലാണ് പത്താം ക്ലാസ് അനുവദിച്ചത്. സ്‌കൂള്‍ അനുവദിച്ചപ്പോള്‍ കുട്ടികളെ ഇരുത്താന്‍ മുറിയില്ലാത്തത് പ്രതിസന്ധിയിലാഴ്‌ത്തി. സ്‌കൂള്‍ കെട്ടിടത്തിനു മുമ്പില്‍ പ്രത്യേക ഷെഡ്ഡ് നിര്‍മിച്ച് അതിലായിരുന്നു വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനായത്. കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ചെയ്ത് നല്‍കുമെന്ന് ജനപ്രതിനിധികളും രാഷ്‌ട്രിയക്കാരും ആണയിട്ടു പറഞ്ഞെങ്കിലും കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷവും കാറ്റടിച്ചാല്‍ പറന്നുയരുന്ന താത്കാലിക ഷെഡ്ഡ് തന്നെയായിരുന്നു അഭയം.

പട്ടിക വര്‍ഗ്ഗ മേഖലയകൂടിയായ ഇവിടെ വിദ്യാര്‍ത്ഥികള്‍ ജീവന്‍ പണയപെടുത്തിയാണ് ക്ലാസിലിരിക്കുന്നത്. മഴക്കായി മാനത്ത് കാറു കൂടുമ്പോള്‍ തന്നെ അദ്ധ്യാപകരുടെ നിര്‍ദേശമെത്തും. ക്ലാസ് മുറി പഠനം നിര്‍ത്തുന്നു. അകത്തെ ഒന്‍പതാം ക്ലാസിലെ മുറിയിലേക്കും പഠനം മാറ്റുന്നു. പിന്നെ ഒന്‍പതും പത്തുമെല്ലാം ഒരേ മുറിയില്‍.

ഭയമാണെങ്കിലും ഉളള ക്ലാസ് മുറിയിലിരുന്നു പഠിക്കാന്‍ കുട്ടികള്‍ തയ്യാറായെങ്കിലും മറ്റു സൗകര്യങ്ങളൊന്നും സ്‌കൂളിനില്ല. ലാബ് സൗകര്യങ്ങള്‍ക്കുളള മുറികളും ഇവിടെയില്ല. ആവശ്യമായ ഉപകരണങ്ങള്‍ പലതുമുണ്ടെങ്കിലും ഇതെല്ലാം താത്കാലിക ഷെഡ്ഡില്‍ കൊണ്ടു വന്നാണ് പഠനം നടത്തുന്നത്. നാലു അദ്ധ്യാപകരുടെ ഒഴിവുകളാണ് ഇക്കുറി ഉളളത്. മലയാളം, കണക്ക്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടുപേരെ താത്കാലികമായി നിയമിക്കാന്‍ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. രണ്ടുപേരെ സര്‍ക്കാര്‍ നിയമിക്കുമെന്നു പറയുന്നു. എന്തായാലും പഠനം നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ സ്‌കൂളിന് കെട്ടിടം വേണം. അതിനായി അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പുതിയ വാര്‍ത്തകള്‍

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.